തനിക്ക് നേരെ ഉയർന്ന ആരോപണങ്ങളെ ഒറ്റയ്ക്ക് പ്രതിരോധിച്ച് തൃണമൂൽ എംപി മഹുവ മൊയിത്ര; മൗനം പാലിച്ച് മമതയും പാർട്ടി നേതൃത്വവും

എംപി മഹുവ മൊയ്ത്രക്കെതിരെ ഉയർന്ന കോഴ ആരോപണത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും, തൃണമൂൽ കോൺഗ്രസും മൗനം പാലിക്കുകയാണ്. ലോക്‌സഭയിൽ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിക്കുന്നതിന് കോഴ കൈപ്പറ്റിയെന്നായിരുന്നു മഹുവയ്ക്കെതിരെ ഉയർന്ന ആരോപണം. ആരോപണങ്ങൾ ഏറെ വിവാദം സൃഷ്ടിക്കുമ്പൊഴും തൃണമൂൽ നേതൃത്വത്തിന്റെ മൗനം പാർട്ടിക്കുള്ളിലെ ഭിന്നതകളെ സൂചിപ്പിക്കുകയാണ്. ആരോപണത്തിന്റെ എല്ലാ ഭാരവും മഹുവയിൽ തന്നെ ഏൽപ്പിച്ച തരത്തിലാണ് പാർട്ടി നേതൃത്വത്തിന്റെ നിലപാട്.

നടപടിക്രമം അതിന്റേതായ രീതിയിൽ എടുക്കട്ടെ. ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നാണ് മുതിർന്ന ടിഎംസി നേതാവ് പ്രതികരിച്ചത്. ബിജെപി എംപി നിഷികാന്ത് ദുബെ മഹുവക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ നിഷേധിക്കാൻ മുഖ്യമന്ത്രി മമത ബാനർജിയോ അനന്തരവൻ അഭിഷേക് ബാനർജിയോ മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവോ തയ്യാറായിട്ടില്ല. ആരോപണങ്ങൾ അന്വേഷിക്കാൻ കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദുബെ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തെഴുതുകയും സമിതി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ സഭയിൽ നിന്ന് മഹുവയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

വ്യവസായി ദർശൻ ഹിരാനന്ദാനിക്ക് പാർലമെന്റ് ലോഗിൻ ഐഡിയും പാസ്‌വേഡും പങ്കിട്ടെന്ന ആരോപണത്തിന് പിന്നാലെ, എല്ലാ എംപിമാരുടെയും വിശദാംശങ്ങൾ പുറത്തുവിടാൻ മഹുവ നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിനോട് (എൻഐസി) അഭ്യർത്ഥിച്ചു.അതേസമയം, മഹുവ മൊയിത്രയ്ക്കെതിരെ ലോക്പാലിന് പരാതി നൽകി നിഷികാന്ത് ദുബെ. മഹുവയുടെ പാർലമെൻറ് അക്കൗണ്ട് ദുബൈയിൽ ഉപയോഗിച്ചെന്നാണ് പരാതി.

അതേ സമയം തനിക്കെതിരെയുള്ള ആരോപണത്തെ ഒറ്റക്കാണ് മഹുവ നേരിടുന്നത്. അഭിഷേക് ബാനർജിയുമായി അടുത്ത നേതാവ് കുനാൽ ഘോഷ് പറഞ്ഞത് വിഷയത്തിൽ അഭിപ്രായമില്ലെന്നാണ് . മഹുവയെക്കുറിച്ച് പാർട്ടിക്ക് ഒന്നും പറയാനില്ല. ഈ വിഷയത്തിൽ ടിഎംസി ഒരു പ്രതികരണവും പുറപ്പെടുവിക്കില്ലെന്നും കുനാൽ ഘോഷ് വ്യക്തമാക്കി.വിഷയത്തിൽ ഇടപെടേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചു. എന്തെങ്കിലും പറയേണ്ടതുണ്ടെങ്കിൽ അത് മുഖ്യമന്ത്രിയിൽ നിന്നോ അഭിഷേകിൽ നിന്നോ ഉണ്ടാകുമെന്ന് മറ്റൊരു ടിഎംസി നേതാവും വ്യക്തമാക്കി.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി