എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ മൂന്ന് വിരലുകള്‍ വെട്ടിമാറ്റി; അക്രമത്തിന് കാരണം അമിതവേഗത്തെ ചൊല്ലിയുള്ള തര്‍ക്കം

അമിതവേഗത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ കൈ വിരലുകള്‍ വെട്ടിമാറ്റി. തമിഴ്‌നാട് കോയമ്പത്തൂരിലെ ഒതക്കാല്‍ മണ്ഡപത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. കിണത്തുകടവിനടുത്ത് താമരക്കുളം സ്വദേശിയായ എം മഹേന്ദ്രന്റെ മൂന്ന് വിരലുകളാണ് ബൈക്കിലെത്തിയ ഏഴംഗ സംഘം വെട്ടിമാറ്റിയത്.

പാപ്പംപട്ടി പിരിവിനടുത്തുള്ള സ്വകാര്യ എന്‍ജിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥിയാണ് മഹേന്ദ്രന്‍. തിങ്കളാഴ്ച വൈകുന്നേരം മഹേന്ദ്രനും സുഹൃത്തും ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ മൂന്ന് ബൈക്കുകളിലെത്തിയ സംഘം ഇവരെ അമിത വേഗത്തില്‍ ഓവര്‍ടേക്ക് ചെയ്തിരുന്നു. മഹേന്ദ്രന്‍ അമിത വേഗതയെ ചോദ്യം ചെയ്തിരുന്നു.

സംഭവത്തിന് ശേഷം രാത്രിയോടെ ഒതക്കാല്‍ മണ്ഡപത്തിന് സമീപം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ മഹേന്ദ്രനെ ഹോട്ടലില്‍ വച്ച് കണ്ട ഏഴംഗ സംഘം വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് പ്രതികള്‍ മഹേന്ദ്രന്റെ തലയില്‍ ബിയര്‍ കുപ്പി കൊണ്ട് അടിച്ചു. ശേഷം പ്രതികള്‍ മഹേന്ദ്രന്റെ വലത് കൈയിലെ രണ്ട് വിരലുകളും ഇടത് കൈയിലെ ഒരു വിരലും മുറിച്ചെടുത്തു.

അക്രമത്തിന് ശേഷം പ്രതികള്‍ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തുടര്‍ന്ന് വഴിയാത്രക്കാരാണ് മഹേന്ദ്രനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടി ജില്ലയിലെ മുത്തയ്യപുരം സ്വദേശി മറിയ ദിനേശാണ് പിടിയിലായത്. കേസിലെ മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. മഹേന്ദ്രന്റെ അറ്റുപോയ വിരലുകള്‍ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക