തിരുവണ്ണാമല ഉരുൾപൊട്ടൽ; നാല് മൃതദേഹങ്ങൾ കണ്ടെത്തി, കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി

തിരുവണ്ണാമലയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് നിന്ന് നാല് മൃതദേഹങ്ങൾ കണ്ടെടുത്തു. പാറകളുടെ ശക്തിയും വലിപ്പവും കാരണം രക്ഷാപ്രവർത്തനത്തിന് സമയമെടുക്കുന്നതായി രക്ഷാപ്രവർത്തകർ പറയുന്നു. ഫെംഗൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ ഒരു കുടുംബത്തിലെ ഏഴ് പേർ മണ്ണിടിച്ചിലിൽ കുടുങ്ങിയതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു. 20 മണിക്കൂറിലേറെയായി രക്ഷാപ്രവർത്തനം തുടരുകയാണ്.

ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), കമാൻഡോകൾ, തമിഴ്‌നാട് ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് എന്നിവരുൾപ്പെടെ 170 പേർ ഈ ഓപ്പറേഷനിൽ നിലവിൽ പങ്കെടുക്കുന്നു. മാധ്യമങ്ങളോട് സംസാരിച്ച റെസ്ക്യൂ ഓഫീസർ എ. സുവിക്കൈൻ രാജ് പറയുന്നു: “ഇവിടെ ധാരാളം വലിയ കല്ലുകൾ ഉണ്ട്. ഇത് സ്കാനിംഗ് മെഷീനുകൾക്ക് കണ്ടെത്താൻ പ്രയാസമാണ്. കുടുങ്ങിക്കിടക്കുന്ന വ്യക്തികളെ രക്ഷിക്കാൻ ഞങ്ങൾ മനുഷ്യശക്തിയെയാണ് ആശ്രയിക്കുന്നത്. ആദ്യം കല്ലുകൾ നീക്കം ചെയ്യുക എന്നതാണ് ഞങ്ങളുടെ മുൻഗണന. അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ സംഘം നിലവിൽ ക്രോബാറുകൾ, പിക്കാക്സുകൾ തുടങ്ങിയ ലളിതമായ ഉപകരണങ്ങൾ ഉപയോഗിക്കുന്നു.

“ഞങ്ങൾ ജെസിബികളും എക്‌സ്‌കവേറ്ററുകളും കൊണ്ടുവരാൻ ശ്രമിക്കുന്നു. പക്ഷേ കനത്ത കല്ലുകൾ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നത് വെല്ലുവിളിയാക്കുന്നു.” ഔദ്യോഗിക വൃത്തങ്ങൾ വിശദീകരിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കാനും മന്ത്രി ഇ വി വേലു, കലക്ടർ ബാസ്‌കര പാണ്ഡ്യൻ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു

Latest Stories

ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ റോഡ് ഷോയും ആഘോഷവും; കൂട്ടബലാത്സംഗ കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി

'മോഹൻലാലോ മമ്മൂട്ടിയോ? ഇത് അൽപ്പം അന്യായമായ ചോദ്യമാണ്..; കിടിലൻ മറുപടി നൽകി നടി മാളവിക മോഹനൻ

'മധുരയില്‍ നിന്നും വിജയ് മത്സരിക്കും; ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും; തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകും'; അതിരുവിട്ട ആത്മവിശ്വാസവുമായി തമിഴക വെട്രി കഴകം

കടലാക്രമണം രൂക്ഷം; ചെല്ലാനത്ത് കടലിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രദേശവാസികൾ

കോഴിക്കോട് ജില്ലയിൽ കാറ്റും മഴയും, നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു; ഒഴിവായത് വൻദുരന്തം

'350 ദിവസത്തോളം വെറുതെ ഇരുന്നു, അദ്ദേഹത്തെ ഞാൻ ബ്ലോക്ക് ആക്കിയിരിക്കുകയാണ്'; സംവിധായകൻ ശങ്കറിൽ നിന്നുണ്ടായ ദുരനുഭവം പറഞ്ഞ്‌ എഡിറ്റർ ഷമീർ മുഹമ്മദ്

അമിത് ഷായ്‌ക്കെതിരായ മാനനഷ്ടക്കേസ്; രാഹുൽഗാന്ധിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

IPL 2025: എലിമിനേറ്ററിൽ ആ ടീമിനെ എങ്ങാനും ആർസിബിക്ക് കിട്ടിയാൽ തീർന്നു കഥ, അതിന് മുമ്പ്...; കോഹ്‌ലിക്കും കൂട്ടർക്കും അപായ സൂചന നൽകി ആകാശ് ചോപ്ര

കാലവർഷം കേരളത്തിലെത്തി; മൺസൂൺ ഇത്ര നേരത്തെ എത്തുന്നത് 15 വർഷത്തിന് ശേഷം

സംസ്ഥാനത്ത് പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടം; മരങ്ങൾ കടപുഴകി, വീടുകൾ തകർന്നു