'2002ലേത് ഏറ്റവും വലിയ കലാപമാണെന്ന തെറ്റുധാരണ ഉണ്ടാക്കാൻ ശ്രമിച്ചു, അതിന് ശേഷം ഗുജറാത്തിൽ ഒരു കലാപവും ഉണ്ടായിട്ടില്ല'; പോഡ്കാസ്റ്റിൽ നരേന്ദ്ര മോദി

2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ച് വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2002 ലേത് ഗുജറാത്തിൽ ഇതുവരെ ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയ കലാപമാണെന്ന ധാരണ സൃഷ്ടിക്കാൻ കൂട്ടായ ശ്രമം നടന്നിട്ടുണ്ട്. എന്നാൽ ഇത് യാഥാർത്ഥ്യത്തിൽ നിന്നും വളരെ അകലെയാണെന്നാണ് മോദി പറഞ്ഞത്. ലെക്സ് ഫ്രിഡ്മാനുമൊത്തുള്ള പോഡ്‌കാസ്റ്റിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം.

‘2002ന് മുമ്പുള്ള വിവരങ്ങൾ നിങ്ങൾ അവലോകനം ചെയ്താൽ ഗുജറാത്തിൽ പതിവായി കലാപങ്ങൾ ഉണ്ടായതായി നിങ്ങൾക്ക് കാണാൻ കഴിയും. ചിലയിടങ്ങളിൽ നിരന്തരം കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. പട്ടം പറത്തൽ മത്സരങ്ങളിലും എന്തിന് സൈക്കിളുകൾ കൂട്ടിയിടിക്കുന്നത് പോലുള്ള നിസാരകാര്യങ്ങളുടെ പേരിൽ പോലും വർഗീയ അക്രമങ്ങൾ പൊട്ടിപ്പുറപ്പെടുമായിരുന്നു’വെന്നും നരേന്ദ്ര മോദി പറഞ്ഞു. എന്നാൽ 2002 മുതൽ ഒരു വർഗീയ കലാപവും ​ഗുജറാത്തിൽ ഉണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കോടതികൾ ഒന്നിലധികം തവണ തന്റെ പേര് ഒഴിവാക്കിയിട്ടും രാഷ്ട്രീയ എതിരാളികൾ തന്നെ ശിക്ഷിക്കാൻ തെറ്റായ ഒരു കഥ സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും ​നരേന്ദ്ര മോദി ചൂണ്ടിക്കാണിച്ചു. ‘ആ സമയത്ത് ‍ഞങ്ങളുടെ രാഷ്ട്രീയ എതിരാളികൾ അധികാരത്തിലായിരുന്നു. സ്വാഭാവികമായും അവർ ഞങ്ങൾക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നിലനിൽക്കണമെന്ന് ആഗ്രഹിച്ചു. ഞങ്ങൾ ശിക്ഷിക്കപ്പെടുന്നത് കാണാൻ അവർ ആഗ്രഹിച്ചു. അവരുടെ അക്ഷീണ ശ്രമങ്ങൾക്കിടയിലും, ജുഡീഷ്യറി രണ്ടുതവണ സ്ഥിതിഗതികൾ സൂക്ഷ്മമായി വിശകലനം ചെയ്യുകയും ഒടുവിൽ ഞങ്ങൾ പൂർണ്ണമായും നിരപരാധികളാണെന്ന് കണ്ടെത്തുകയും ചെയ്തു,’ – പ്രധാനമന്ത്രി അവകാശപ്പെട്ടു.

അങ്ങേയറ്റം അസ്ഥിരമായ ഒരു കാലഘട്ടമായിരുന്നു അത്. ഇന്ത്യയിലും ലോകമെമ്പാടും അക്കാലത്ത് നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലം ചൂണ്ടിക്കാണിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. കാണ്ഡഹാർ ഹൈജാക്കിംഗ്, പാർലമെന്റ് ആക്രമണം, 9/11 തുടങ്ങിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നിരവധി ആളുകളെ കൊല്ലുകയും ജീവനോടെ ചുട്ടുകൊല്ലുകയും ചെയ്ത സംഭവം ഉണ്ടായത്. അത്തരമൊരു പശ്ചാത്തലത്തിൽ സ്ഥിതി​ഗതികൾ എത്രത്തോളം പിരിമുറുക്കം നിറഞ്ഞതും അസ്ഥിരവുമായിരുന്നുവെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ’, പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. താൻ ഗുജറാത്ത് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷമാണ് അക്രമം നടന്നതെന്നും മോദി കൂട്ടിച്ചേർത്തു.

എട്ട് മുതൽ പത്ത് മാസത്തിനുള്ളിൽ, രക്തച്ചൊരിച്ചിലിനും നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നതിനും കാരണമായ ഭീകരാക്രമണങ്ങൾ അന്താരാഷ്ട്ര തലത്തിൽ നടന്നു. ഇത്രയും പിരിമുറുക്കമുള്ള അന്തരീക്ഷത്തിൽ, ചെറിയ തീപ്പൊരി പോലും അശാന്തിക്ക് തിരികൊളുത്തുമെന്ന് വേൾഡ് ട്രേഡ് സെൻ്റർ, പാർലമെന്റ്, ജമ്മു കശ്മീർ നിയമസഭ എന്നിവയ്‌ക്കെതിരായ ആക്രമണങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

താൻ മുഖ്യമന്ത്രിയായി അധികാരമേറ്റ സമയം വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. ‘വിനാശകരമായ ഭൂകമ്പത്തിൽ’ നിന്ന് ​ഗുജറാത്ത് കരകയറുന്ന സമയത്തായിരുന്നു താൻ അധികാരമേറ്റെടുത്തതെന്ന് മോദി അനുസ്മരിച്ചു. അധികാരമേറ്റ ആദ്യ വർഷത്തിൽ തന്നെ ​ഗുജറാത്ത് കലാപം ഉണ്ടായതും മോദി ചൂണ്ടിക്കാണിച്ചു. സർക്കാരുമായി ബന്ധപ്പെട്ട് യാതൊരു മുൻ പരിചയവുമില്ലാത്ത ഒരാളായിരുന്നു താനെന്നും നരേന്ദ്ര മോദി പോഡ്കാസ്റ്റിൽ ചൂണ്ടിക്കാണിച്ചു.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ