'2002ലേത് ഏറ്റവും വലിയ കലാപമാണെന്ന തെറ്റുധാരണ ഉണ്ടാക്കാൻ ശ്രമിച്ചു, അതിന് ശേഷം ഗുജറാത്തിൽ ഒരു കലാപവും ഉണ്ടായിട്ടില്ല'; പോഡ്കാസ്റ്റിൽ നരേന്ദ്ര മോദി

2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ച് വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2002 ലേത് ഗുജറാത്തിൽ ഇതുവരെ ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയ കലാപമാണെന്ന ധാരണ സൃഷ്ടിക്കാൻ കൂട്ടായ ശ്രമം നടന്നിട്ടുണ്ട്. എന്നാൽ ഇത് യാഥാർത്ഥ്യത്തിൽ നിന്നും വളരെ അകലെയാണെന്നാണ് മോദി പറഞ്ഞത്. ലെക്സ് ഫ്രിഡ്മാനുമൊത്തുള്ള പോഡ്‌കാസ്റ്റിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം.

‘2002ന് മുമ്പുള്ള വിവരങ്ങൾ നിങ്ങൾ അവലോകനം ചെയ്താൽ ഗുജറാത്തിൽ പതിവായി കലാപങ്ങൾ ഉണ്ടായതായി നിങ്ങൾക്ക് കാണാൻ കഴിയും. ചിലയിടങ്ങളിൽ നിരന്തരം കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. പട്ടം പറത്തൽ മത്സരങ്ങളിലും എന്തിന് സൈക്കിളുകൾ കൂട്ടിയിടിക്കുന്നത് പോലുള്ള നിസാരകാര്യങ്ങളുടെ പേരിൽ പോലും വർഗീയ അക്രമങ്ങൾ പൊട്ടിപ്പുറപ്പെടുമായിരുന്നു’വെന്നും നരേന്ദ്ര മോദി പറഞ്ഞു. എന്നാൽ 2002 മുതൽ ഒരു വർഗീയ കലാപവും ഗുജറാത്തിൽ ഉണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കോടതികൾ ഒന്നിലധികം തവണ തന്റെ പേര് ഒഴിവാക്കിയിട്ടും രാഷ്ട്രീയ എതിരാളികൾ തന്നെ ശിക്ഷിക്കാൻ തെറ്റായ ഒരു കഥ സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും നരേന്ദ്ര മോദി ചൂണ്ടിക്കാണിച്ചു. ‘ആ സമയത്ത് ‍ഞങ്ങളുടെ രാഷ്ട്രീയ എതിരാളികൾ അധികാരത്തിലായിരുന്നു. സ്വാഭാവികമായും അവർ ഞങ്ങൾക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നിലനിൽക്കണമെന്ന് ആഗ്രഹിച്ചു. ഞങ്ങൾ ശിക്ഷിക്കപ്പെടുന്നത് കാണാൻ അവർ ആഗ്രഹിച്ചു. അവരുടെ അക്ഷീണ ശ്രമങ്ങൾക്കിടയിലും, ജുഡീഷ്യറി രണ്ടുതവണ സ്ഥിതിഗതികൾ സൂക്ഷ്മമായി വിശകലനം ചെയ്യുകയും ഒടുവിൽ ഞങ്ങൾ പൂർണ്ണമായും നിരപരാധികളാണെന്ന് കണ്ടെത്തുകയും ചെയ്തു,’ – പ്രധാനമന്ത്രി അവകാശപ്പെട്ടു.

അങ്ങേയറ്റം അസ്ഥിരമായ ഒരു കാലഘട്ടമായിരുന്നു അത്. ഇന്ത്യയിലും ലോകമെമ്പാടും അക്കാലത്ത് നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലം ചൂണ്ടിക്കാണിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. കാണ്ഡഹാർ ഹൈജാക്കിംഗ്, പാർലമെന്റ് ആക്രമണം, 9/11 തുടങ്ങിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നിരവധി ആളുകളെ കൊല്ലുകയും ജീവനോടെ ചുട്ടുകൊല്ലുകയും ചെയ്ത സംഭവം ഉണ്ടായത്. അത്തരമൊരു പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ എത്രത്തോളം പിരിമുറുക്കം നിറഞ്ഞതും അസ്ഥിരവുമായിരുന്നുവെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ’, പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. താൻ ഗുജറാത്ത് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷമാണ് അക്രമം നടന്നതെന്നും മോദി കൂട്ടിച്ചേർത്തു.

എട്ട് മുതൽ പത്ത് മാസത്തിനുള്ളിൽ, രക്തച്ചൊരിച്ചിലിനും നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നതിനും കാരണമായ ഭീകരാക്രമണങ്ങൾ അന്താരാഷ്ട്ര തലത്തിൽ നടന്നു. ഇത്രയും പിരിമുറുക്കമുള്ള അന്തരീക്ഷത്തിൽ, ചെറിയ തീപ്പൊരി പോലും അശാന്തിക്ക് തിരികൊളുത്തുമെന്ന് വേൾഡ് ട്രേഡ് സെൻ്റർ, പാർലമെന്റ്, ജമ്മു കശ്മീർ നിയമസഭ എന്നിവയ്‌ക്കെതിരായ ആക്രമണങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

താൻ മുഖ്യമന്ത്രിയായി അധികാരമേറ്റ സമയം വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. ‘വിനാശകരമായ ഭൂകമ്പത്തിൽ’ നിന്ന് ഗുജറാത്ത് കരകയറുന്ന സമയത്തായിരുന്നു താൻ അധികാരമേറ്റെടുത്തതെന്ന് മോദി അനുസ്മരിച്ചു. അധികാരമേറ്റ ആദ്യ വർഷത്തിൽ തന്നെ ഗുജറാത്ത് കലാപം ഉണ്ടായതും മോദി ചൂണ്ടിക്കാണിച്ചു. സർക്കാരുമായി ബന്ധപ്പെട്ട് യാതൊരു മുൻ പരിചയവുമില്ലാത്ത ഒരാളായിരുന്നു താനെന്നും നരേന്ദ്ര മോദി പോഡ്കാസ്റ്റിൽ ചൂണ്ടിക്കാണിച്ചു.

Latest Stories

MESSI VS RONALDO: അവൻ ഇപ്പോഴും ജയിക്കാനും എല്ലാവരെയും തോൽപ്പിക്കാനും ആഗ്രഹിച്ചു, ക്രിസ്റ്റ്യാനോയുമായിട്ടുള്ള പോരിനെക്കുറിച്ച് ലയണൽ മെസി പറയുന്നത് ഇങ്ങനെ; ഒപ്പം ആ നിർണായക വെളിപ്പെടുത്തലും

ഷഹബാസ് കൊലപാതക കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം പുറത്ത് വിടരുതെന്ന് കുടുംബം, ബാലാവകാശ കമ്മീഷന് കത്ത് നൽകി

'ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി, മാനസികമായി പീഡിപ്പിച്ചു'; ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ അഴിമതിക്കേസിൽ വെളിപ്പെടുത്തലുമായി പരാതിക്കാരൻ

പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയല്‍: വാട്സാപ്പിലൂടെ ലഭിച്ച ഫോട്ടോ പരാതികളില്‍ 30.67 ലക്ഷം പിഴയിട്ടു; ഫോട്ടോ പകര്‍ത്തി അയച്ചവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു

കൃഷ്ണകുമാറിന്റെ മക്കളെല്ലാം ബിക്കിനി ഇട്ട് വരുന്നില്ലേ? പിന്നെ രേണു സുധിയെ മാത്രം ആക്രമിക്കുന്നത് എന്തിന്: ജിപ്‌സ ബീഗം

ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം ഇന്ന്; പാപ്പയുടെ കാർമികത്വത്തിൽ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ കുർബാന

IPL UPDATES: 2026 ൽ തുടരുമോ അതോ തീരുമോ? ധോണിയുടെ വിരമിക്കൽ സംബന്ധിച്ച് അതിനിർണായക അപ്ഡേറ്റ് പുറത്ത്

RR UPDATES: ആ കാര്യം അംഗീകരിക്കാൻ ആകില്ല, തോൽവികളിൽ നിന്ന് തോൽവികളിലേക്ക് കൂപ്പുകുത്തിയത് അതുകൊണ്ട്: സഞ്ജു സാംസൺ

ഭാര്യ ആകാനുള്ള യോഗ്യതകള്‍ രശ്മികയ്ക്കുണ്ടോ? ഭാര്യയില്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ..; മറുപടിയുമായി വിജയ് ദേവരകൊണ്ട

25 കോടിയോളം പ്രതിഫലം രവി മോഹന് കൊടുത്ത രേഖകളുണ്ട്, സഹതാപത്തിനായി ഞങ്ങള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ നിരത്തുന്നു..; ആര്‍തിയുടെ അമ്മ