പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതിന് രേഖകള്‍ ഒന്നുമില്ല, അതിനാൽ ധനസഹായം നൽകാനാവില്ല: കേന്ദ്ര സർക്കാർ

കഴിഞ്ഞ ഒരു വർഷത്തിനിടെ വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നതിനിടെ കർഷകർ മരിച്ചതായി സർക്കാരിന്റെ പക്കൽ “രേഖകളൊന്നുമില്ല” എന്ന് കൃഷി മന്ത്രി നരേന്ദ്ര തോമർ ഇന്ന് പാർലമെന്റിൽ രേഖാമൂലം മറുപടി നൽകി.

മരിച്ച കര്‍ഷകരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാൻ സർക്കാർ പദ്ധതിയിടുകയാണെങ്കിൽ ഇതിന് വേണ്ടുന്ന രേഖകൾ സർക്കാരിന്റെ പക്കൽ ഉണ്ടോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു തോമർ. “കൃഷി മന്ത്രാലയത്തിന്റെ പക്കൽ ഇക്കാര്യത്തിൽ ഒരു രേഖയുമില്ല, അതിനാൽ ധനസഹായം എന്ന ചോദ്യം ഉയരുന്നില്ല.” നരേന്ദ്ര തോമർ ലോക്സഭയിൽ പറഞ്ഞു.

വിവാദ നിയമങ്ങൾക്കെതിരെ ഒരു വർഷം നീണ്ട പ്രതിഷേധത്തിനിടെ 700-ലധികം കർഷകർ മരിച്ചു എന്നാണ് പ്രതിപക്ഷവും കർഷക നേതാക്കളും പറയുന്നത്. അതേസമയം വിവാദമായ നിയമങ്ങൾ തിങ്കളാഴ്ച പാര്ലമെന്റ് അസാധുവാക്കിയിരുന്നു. രാജ്യം അടുത്തിടെ കണ്ട ഏറ്റവും വേഗമേറിയ അസാധുവാക്കലുകളിൽ ഒന്നായിരുന്നു ഇത്.

കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തി “രാജ്യത്തോട് മാപ്പ്” പറയുകയും ചെയ്ത് പത്ത് ദിവസത്തിന് ശേഷമായിരുന്നു നിയമങ്ങൾ അസാധുവാകുന്ന ബിൽ പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയത്. രാജ്യത്തെ ചില കർഷക സഹോദരങ്ങളോട് നിയമങ്ങളെ കുറിച്ച് വിശദീകരിക്കാൻ തങ്ങൾക്ക് കഴിഞ്ഞില്ല എന്ന് ആത്മാർത്ഥവും ശുദ്ധവുമായ ഹൃദയത്തോടെ പറയാൻ ആഗ്രഹിക്കുന്നു എന്നും പ്രതിഷേധക്കാർ അവരവരുടെ വീടുകളിലേക്ക് മടങ്ങണമെന്നും പ്രധാനമന്ത്രി മോദി അഭ്യർത്ഥിച്ചിരുന്നു.

പ്രതിഷേധക്കാർ ആവശ്യപ്പെട്ടതുപോലെ, പാർലമെന്റിൽ വിവാദ നിയമങ്ങൾ അസാധുവാക്കിയെങ്കിലും, കർഷകർ മറ്റൊരു പ്രധാന ആവശ്യം തങ്ങളുടെ ഉൽപന്നങ്ങൾക്ക് മിനിമം താങ്ങുവില നൽകുക എന്നതാണ്. ഈ ആവശ്യത്തിൽ സർക്കാരിന്റെ ഉറപ്പു ലഭിക്കുന്നതിനായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുകയാണ് ഇപ്പോൾ കർഷക സംഘടനകൾ.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ