കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്; വധശിക്ഷക്ക് വിധിക്കപെട്ട ഇന്ത്യൻ വനിതയുടെ ശിക്ഷ നടപ്പാക്കിയതായി യുഎഇ വിദേശകാര്യ മന്ത്രാലയം

നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ വർഷം യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ നിന്നുള്ള പരിചരണക്കാരിയായ ഷഹ്‌സാദി സബ്ബീർ ഖാനെ (30) ഫെബ്രുവരി 15 ന് തൂക്കിലേറ്റിയതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) തിങ്കളാഴ്ച ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. തിങ്കളാഴ്ച വധശിക്ഷ നടപ്പാക്കിയ വിവരം അറിഞ്ഞ ബന്ദയിലുള്ള കുടുംബം, മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള സഹായത്തിനായി കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് അറിയിച്ചു.

ഷഹ്‌സാദിയുടെ ക്ഷേമത്തെക്കുറിച്ച് വിവരങ്ങൾ തേടി കുടുംബം സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെ വിദേശകാര്യ മന്ത്രാലയം ഡൽഹി ഹൈക്കോടതിയെ വധശിക്ഷ നടപ്പാക്കിയ വിവരം അറിയിച്ചു. ആ ദിവസം (ഫെബ്രുവരി 15) നേരത്തെ ഷഹ്‌സാദിയുമായി ഫോണിൽ സംസാരിച്ചതിനാൽ വധശിക്ഷ നടപ്പാക്കിയ വിവരം അറിഞ്ഞപ്പോൾ അവർ “അങ്ങേയറ്റം ഞെട്ടിപ്പോയി” എന്ന് കുടുംബം പറഞ്ഞു.

കൊലപാതകക്കേസിൽ മകളെ തെറ്റായി ഉൾപ്പെടുത്തിയെന്ന് ആരോപിച്ച് അവളുടെ പിതാവ് സബ്ബീർ ഖാൻ കേന്ദ്ര-സംസ്ഥാന അധികാരികളോട് സഹായത്തിനായി പലതവണ അഭ്യർത്ഥിച്ചിരുന്നു. 2021 മുതൽ യുഎഇ തലസ്ഥാനമായ അബുദാബിയിൽ ജോലി ചെയ്തിരുന്ന ദമ്പതികളുടെ കുഞ്ഞിനെ കൊലപ്പെടുത്തിയതിനാണ് അവർക്കെതിരെ തെറ്റായ കുറ്റം ചുമത്തിയിട്ടുണ്ടെന്ന് കുടുംബം വാദിച്ചത്.

“ഫെബ്രുവരി 15 ന് അവളെ തൂക്കിലേറ്റിയതായി സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു, പക്ഷേ മാസങ്ങളായി ഞങ്ങൾ സഹായം അഭ്യർത്ഥിച്ചിട്ടും അവർ ഞങ്ങളെ അറിയിച്ചില്ല. എന്റെ സഹോദരിയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കും.” ഷഹ്സാദിയുടെ സഹോദരൻ ഷംഷേർ ഖാൻ പറഞ്ഞു.

Latest Stories

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം