ഉപദേഷ്ടാക്കളില്‍ മൂന്നാമനും മടങ്ങി; മോദിയുടെ ഉപദേഷ്ടാവ് അമര്‍ജീത് സിന്‍ഹ രാജിവെച്ചു

കഴിഞ്ഞ മാസങ്ങളില്‍ പിഎംഒ ഉപേക്ഷിക്കുന്ന രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേഷ്ടാവ് സ്ഥാനത്തു നിന്നും മറ്റൊരു ഉന്നതന്‍ കൂടി പിന്മാറി. മോദിയുടെ ഉന്നത ഉപദേഷ്ടാവ് സ്ഥാനത്തു നിന്നാണ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അമര്‍ജീത് സിന്‍ഹ രാജിവെച്ചൊഴിഞ്ഞത്. 2000ലാണ് സിന്‍ഹ മോദിയുടെ ഉപദേശകനായി എത്തിയത്. രാജിവെച്ചൊഴിയുന്നതോടെ ഒദ്യോഗിക കാലാവധി പൂര്‍ത്തിയാകാതെ മടങ്ങുന്ന മുന്നാമത്തെ ഉന്നത ഉദ്യോഗസ്ഥാനാണ് അമര്‍ജിത് സിന്‍ഹ.

മോദിയുടെ പ്രധാന ഉപദേഷ്ടാവ് സ്ഥാനത്തു നിന്നും പി കെ സിന്‍ഹ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പിന്മാറിയത്. 2019 ഓഗസ്റ്റില്‍ മറ്റൊരു ഉദ്യോഗസ്ഥനായ നൃപേന്ദ്ര മിശ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. ബിഹാര്‍ കേഡറില്‍ നിന്നുള്ള 1983 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് അമര്‍ജിത് സിന്‍ഹ. കഴിഞ്ഞ വര്‍ഷം റൂറല്‍ ഡെവലപ്‌മെന്റ് സെക്രട്ടറിയായി വിരമിച്ച ശേഷമാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയത്.

എന്നാല്‍ സിന്‍ഹയുടെ രാജി സംബന്ധിച്ച് ഇതുവരെയും ഒൗദ്യോഗിക വിശദീകരണം പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിട്ടില്ല. സിന്‍ഹ തന്റെ രാജി നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. രാജിക്ക് പിന്നിലെ കാരണങ്ങളും വ്യക്തമല്ല. സിന്‍ഹയുടെ രാജിയോടെ ബംഗാള്‍ കേഡര്‍ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥാനയ ഭാസ്‌കര്‍ ഖുല്‍ബെ മാത്രമാണ് മോദിയുടെ ഉപദേഷ്ടാവ് സ്ഥാനത്തുള്ളത്. സാമൂഹിക മേഖലയില്‍ പ്രധാനമന്ത്രി കല്യാണ്‍ യോജന, പിഎം ആവാസ് യോജന തുടങ്ങിയ പദ്ധതികളില്‍ സുപ്രധാന പങ്ക് വഹിച്ച ഉദ്യോഗസ്ഥനാണ് സിന്‍ഹ.

Latest Stories

അതിതീവ്ര മഴ: ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; മലങ്കര ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തി; മൂവാറ്റുപുഴ ആറ്റില്‍ ജലനിരപ്പ് ഉയരും; ജാഗ്രത നിര്‍ദേശം

ഹമാസ് തലവനെ വധിച്ചതായി ഇസ്രായേല്‍; കൊല്ലപ്പെട്ടത് യഹിയ സിന്‍വറിന്റ സഹോദരന്‍ മുഹമ്മദ് സിന്‍വര്‍

'നിലമ്പൂരിന്റെ സുല്‍ത്താന്‍ പിവി അന്‍വര്‍ തുടരും'; കോണ്‍ഗ്രസിന് സമ്മര്‍ദ്ദവുമായി അന്‍വറിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍; കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാതെ കെസി വേണുഗോപാല്‍

സംസ്ഥാനത്ത് സംരംഭകര്‍ക്ക് നിക്ഷേപത്തിനുള്ള അന്തരീക്ഷം ഇപ്പോള്‍ ഏറെ അനുകൂലം; നിക്ഷേപ വാഗ്ദാനങ്ങളില്‍ 17 എണ്ണം ഈ മാസം ആരംഭിക്കുമെന്ന് പി രാജീവ്

യുപിയില്‍ അഞ്ചുവയസുകാരിയെ ക്ഷേത്രത്തിനുള്ളില്‍ ബലാത്സംഗത്തിനിരയാക്കി; പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

INDIAN CRICKET: കോഹ്‌ലിയുടെയും രോഹിതിന്റെയും സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി, ലോകകപ്പ്‌ ടീമില്‍ അവര്‍ക്ക് ഇടം ലഭിക്കില്ല, കാരണമിതാണ്‌, സൂപ്പര്‍ താരങ്ങളുടെ ഭാവി ഇനി എന്താകും

'ഞാൻ ഹൈകമാന്റിൽ ഉള്ളത് കൊണ്ടായിരിക്കും എന്നിൽ പ്രതീക്ഷ എന്ന് പറഞ്ഞത്, അൻവർ പറഞ്ഞത് വിശദമായി കേട്ടില്ല'; കെ സി വേണുഗോപാൽ

IPL 2025: സെഞ്ച്വറി സെലിബ്രേഷനിടെ പന്തിനെ അധിക്ഷേപിച്ചു, അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പം ഇരുന്ന ആ സ്ത്രീ ആര്, കട്ടകലിപ്പില്‍ എയറിലാക്കി ആരാധകര്‍

തുടക്കം കുറിച്ചത് ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം; സഹകരണക്കരാറില്‍ ഒപ്പുവെച്ച് സൂപ്പര്‍ ലീഗ് കേരളയും ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനും

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ; മത്സരിക്കുന്നത് ജയിക്കാന്‍ വേണ്ടിയെന്ന് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍