ഉപദേഷ്ടാക്കളില്‍ മൂന്നാമനും മടങ്ങി; മോദിയുടെ ഉപദേഷ്ടാവ് അമര്‍ജീത് സിന്‍ഹ രാജിവെച്ചു

കഴിഞ്ഞ മാസങ്ങളില്‍ പിഎംഒ ഉപേക്ഷിക്കുന്ന രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേഷ്ടാവ് സ്ഥാനത്തു നിന്നും മറ്റൊരു ഉന്നതന്‍ കൂടി പിന്മാറി. മോദിയുടെ ഉന്നത ഉപദേഷ്ടാവ് സ്ഥാനത്തു നിന്നാണ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അമര്‍ജീത് സിന്‍ഹ രാജിവെച്ചൊഴിഞ്ഞത്. 2000ലാണ് സിന്‍ഹ മോദിയുടെ ഉപദേശകനായി എത്തിയത്. രാജിവെച്ചൊഴിയുന്നതോടെ ഒദ്യോഗിക കാലാവധി പൂര്‍ത്തിയാകാതെ മടങ്ങുന്ന മുന്നാമത്തെ ഉന്നത ഉദ്യോഗസ്ഥാനാണ് അമര്‍ജിത് സിന്‍ഹ.

മോദിയുടെ പ്രധാന ഉപദേഷ്ടാവ് സ്ഥാനത്തു നിന്നും പി കെ സിന്‍ഹ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പിന്മാറിയത്. 2019 ഓഗസ്റ്റില്‍ മറ്റൊരു ഉദ്യോഗസ്ഥനായ നൃപേന്ദ്ര മിശ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. ബിഹാര്‍ കേഡറില്‍ നിന്നുള്ള 1983 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് അമര്‍ജിത് സിന്‍ഹ. കഴിഞ്ഞ വര്‍ഷം റൂറല്‍ ഡെവലപ്‌മെന്റ് സെക്രട്ടറിയായി വിരമിച്ച ശേഷമാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയത്.

എന്നാല്‍ സിന്‍ഹയുടെ രാജി സംബന്ധിച്ച് ഇതുവരെയും ഒൗദ്യോഗിക വിശദീകരണം പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിട്ടില്ല. സിന്‍ഹ തന്റെ രാജി നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. രാജിക്ക് പിന്നിലെ കാരണങ്ങളും വ്യക്തമല്ല. സിന്‍ഹയുടെ രാജിയോടെ ബംഗാള്‍ കേഡര്‍ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥാനയ ഭാസ്‌കര്‍ ഖുല്‍ബെ മാത്രമാണ് മോദിയുടെ ഉപദേഷ്ടാവ് സ്ഥാനത്തുള്ളത്. സാമൂഹിക മേഖലയില്‍ പ്രധാനമന്ത്രി കല്യാണ്‍ യോജന, പിഎം ആവാസ് യോജന തുടങ്ങിയ പദ്ധതികളില്‍ സുപ്രധാന പങ്ക് വഹിച്ച ഉദ്യോഗസ്ഥനാണ് സിന്‍ഹ.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ