ഉപദേഷ്ടാക്കളില്‍ മൂന്നാമനും മടങ്ങി; മോദിയുടെ ഉപദേഷ്ടാവ് അമര്‍ജീത് സിന്‍ഹ രാജിവെച്ചു

കഴിഞ്ഞ മാസങ്ങളില്‍ പിഎംഒ ഉപേക്ഷിക്കുന്ന രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേഷ്ടാവ് സ്ഥാനത്തു നിന്നും മറ്റൊരു ഉന്നതന്‍ കൂടി പിന്മാറി. മോദിയുടെ ഉന്നത ഉപദേഷ്ടാവ് സ്ഥാനത്തു നിന്നാണ് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അമര്‍ജീത് സിന്‍ഹ രാജിവെച്ചൊഴിഞ്ഞത്. 2000ലാണ് സിന്‍ഹ മോദിയുടെ ഉപദേശകനായി എത്തിയത്. രാജിവെച്ചൊഴിയുന്നതോടെ ഒദ്യോഗിക കാലാവധി പൂര്‍ത്തിയാകാതെ മടങ്ങുന്ന മുന്നാമത്തെ ഉന്നത ഉദ്യോഗസ്ഥാനാണ് അമര്‍ജിത് സിന്‍ഹ.

മോദിയുടെ പ്രധാന ഉപദേഷ്ടാവ് സ്ഥാനത്തു നിന്നും പി കെ സിന്‍ഹ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പിന്മാറിയത്. 2019 ഓഗസ്റ്റില്‍ മറ്റൊരു ഉദ്യോഗസ്ഥനായ നൃപേന്ദ്ര മിശ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. ബിഹാര്‍ കേഡറില്‍ നിന്നുള്ള 1983 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് അമര്‍ജിത് സിന്‍ഹ. കഴിഞ്ഞ വര്‍ഷം റൂറല്‍ ഡെവലപ്‌മെന്റ് സെക്രട്ടറിയായി വിരമിച്ച ശേഷമാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയത്.

എന്നാല്‍ സിന്‍ഹയുടെ രാജി സംബന്ധിച്ച് ഇതുവരെയും ഒൗദ്യോഗിക വിശദീകരണം പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിട്ടില്ല. സിന്‍ഹ തന്റെ രാജി നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. രാജിക്ക് പിന്നിലെ കാരണങ്ങളും വ്യക്തമല്ല. സിന്‍ഹയുടെ രാജിയോടെ ബംഗാള്‍ കേഡര്‍ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥാനയ ഭാസ്‌കര്‍ ഖുല്‍ബെ മാത്രമാണ് മോദിയുടെ ഉപദേഷ്ടാവ് സ്ഥാനത്തുള്ളത്. സാമൂഹിക മേഖലയില്‍ പ്രധാനമന്ത്രി കല്യാണ്‍ യോജന, പിഎം ആവാസ് യോജന തുടങ്ങിയ പദ്ധതികളില്‍ സുപ്രധാന പങ്ക് വഹിച്ച ഉദ്യോഗസ്ഥനാണ് സിന്‍ഹ.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും