താലിബാൻ ക്രൂരന്മാരാണ്, സുരക്ഷിതരാക്കിയ മോദി സർക്കാറിന് നന്ദി; ഇന്ത്യയിലെത്തിയ അഫ്​ഗാൻ എം.പി

തങ്ങളെ സുരക്ഷിതാരാക്കിയതിൽ നരേന്ദ്രമോദി സർക്കാറിന് നന്ദി അപർപ്പിച്ച് അഫ്ഗാൻ എംപി നരേന്ദർ സിങ് ഖൽസ. കാബൂളിൽ നിന്ന് ഇന്ത്യൻ സംഘത്തോടൊപ്പം എത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അഫ്ഗാനിസ്ഥാനിൽ ഇരുപതു വർഷം കൊണ്ടു നിർമിച്ചതെല്ലാം നഷ്ടപ്പെട്ടെന്നും എല്ലാം ശൂന്യമായിരിക്കുന്നെന്നും അദ്ദേഹം കണ്ണീരോടെ പറഞ്ഞു.

ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഖൽസയുൾപ്പടെ രണ്ടു അഫ്ഗാൻ സെനറ്റർ ഡൽഹിയിലെത്തിയത്. ഇന്ന് രാവിലെ ഇന്ത്യയിലെത്തിയ 24 സിഖുകാരിൽ ഒരാളാണ് ഖൽസ.

168 യാത്രക്കാരുമായാണ് വ്യോമസേനയുടെ സി 17 എയർക്രാഫ്റ്റ് ഇന്ന് ഡൽഹിയിലെത്തിയത്. ഇവരിൽ 107 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്.

വിമാനത്താവളത്തിലെത്താൻ തുടർച്ചയായി ശ്രമിക്കുകയായിരുന്നു. ഒന്നിലധികം പ്രാവശ്യം എയർപോർട്ടിലേക്ക് വരേണ്ടി വന്നു. എന്നാൽ സാധിച്ചില്ലെന്നും മറ്റൊരു സിഖ് യാത്രക്കാരൻ പറഞ്ഞു

താലിബാൻ ക്രൂരമായാണ് പെരുമാറിയത്. തങ്ങളെ തടഞ്ഞുവച്ചു. എന്തിനാണ് പോകുന്നതെന്നും പോകേണ്ട ആവശ്യമില്ലെന്നും താലിബാൻ അറിയിച്ചു. നിരവധി പ്രതിസന്ധികൾ കടന്നാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ