നീറ്റ് പരീക്ഷ അവസാനിപ്പിക്കാൻ ബിൽ പാസാക്കി സ്റ്റാലിൻ സർക്കാർ

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അഥവാ നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോഴ്സുകളിൽ പ്രവേശനം അനുവദിച്ചിരുന്നത് അവസാനിപ്പിക്കാൻ പുതിയ ബിൽ പാസാക്കി തമിഴ്നാട് സർക്കാർ. എന്നാൽ, കേന്ദ്ര നിയമത്തെ വെല്ലുവിളിക്കുന്നതിനാൽ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ഒപ്പില്ലാതെ ഇത് പ്രാബല്യത്തിൽ വരില്ല.

ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാൽ, സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് 12 -ാം ക്ലാസ് ബോർഡ് പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിക്കും. എന്നിരുന്നാലും, അടുത്ത വർഷം മുതൽ മാത്രമേ ഇത് പ്രാബല്യത്തിൽ വരൂ. ഈ വർഷത്തേക്കുള്ള പ്രവേശനം നീറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും.

ബിജെപി ഒഴികെയുള്ള എല്ലാ പാർട്ടികളും ഇന്ന് തമിഴ്നാട് നിയമസഭയിൽ ബില്ലിനെ പിന്തുണച്ചിരുന്നു. “ഞങ്ങൾ ഇതിനെ പിന്തുണയ്ക്കുന്നു. ഈ ബിൽ പ്രാവർത്തികമാകുമോ എന്ന് നോക്കാം,” പ്രതിപക്ഷമായ എഐഎഡിഎംകെയുടെ നേതാവും മുൻ ആരോഗ്യ മന്ത്രിയുമായിരുന്ന ഡോ സി വിജയ ബാസ്കർ പറഞ്ഞു.

സ്വകാര്യ കോച്ചിംഗ് നേടാൻ കഴിയുന്ന സമ്പന്നരായ വിദ്യാർത്ഥികൾക്കാണ് നീറ്റ് വഴി പ്രയോജനം ലഭിക്കുന്നതെന്നും ദരിദ്രരും ഗ്രാമീണരുമായ വിദ്യാർത്ഥികൾക്ക് ഈ പരീക്ഷ പ്രതികൂലമാണെന്നുമാണ് സർക്കാർ വാദിക്കുന്നത്. തമിഴ്നാട്ടിലെ ദ്രാവിഡ പാർട്ടികൾ ദേശീയ പ്രവേശന പരീക്ഷകളെ എല്ലാ കാലത്തും എതിർത്തിട്ടുണ്ട്.

ഏകദേശം ഒരു പതിറ്റാണ്ടോളം, തമിഴ്‌നാടിന് മെഡിക്കൽ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ ഇല്ലായിരുന്നു, കൂടാതെ 12 -ാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്തുകയും ചെയ്തിരുന്നു. യുപിഎ ഭരണകാലത്ത് നീറ്റ് പരീക്ഷയിൽ നിന്നും ഒഴിവാക്കി കൊണ്ടുള്ള രാഷ്ട്രപതിയുടെ അംഗീകാരം ഡിഎംകെക്ക് നേടാനായി. എന്നാൽ ബി.ജെ.പി അധികാരത്തിൽ വന്നപ്പോൾ സഖ്യകക്ഷിയായ എഐഎഡിഎംകെ ഈ ഇളവ് നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു.

നീറ്റിന്റെ സ്വാധീനവും കൂൺ പോലെ വളരുന്ന കോച്ചിംഗ് സെന്ററുകളെ കുറിച്ചും പഠിക്കാൻ ജൂണിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ റിട്ടയേർഡ് ജസ്റ്റിസ് എ കെ രാജന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചു. സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, നീറ്റ് ഉടൻ ഒഴിവാക്കാൻ സർക്കാർ ശിപാർശ ചെയ്തു.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി