ചോർന്നൊലിക്കുന്നത് മുല്ലപെരിയാറിന് ശേഷം സുർക്കിയിൽ നിർമ്മിച്ച രണ്ടാമത്തെ ഡാം; ഇത് മുന്നറിയിപ്പോ?

കർണാടക കൊപ്പൽ ജില്ലയിൽ ഷട്ടർ തകർന്ന് അപകടമുണ്ടായ തുംഗഭദ്ര അണക്കെട്ട് മുല്ലപ്പെരിയാർ കഴിഞ്ഞാൽ സുർക്കി മിശ്രിതം കൊണ്ട് നിർമിച്ച ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഡാമാണ്. കർണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ ആശ്രയിക്കുന്ന ഡാം നിർമിച്ചത് 1949ലാണ്. 70 വർഷത്തിനിടയിൽ ഇതാദ്യമായാണ് ഇത്തരത്തിൽ ഡാമിന്റെ ഗേറ്റ് തകരുന്നത്.

കർണാടക കൊപ്പൽ ജില്ലയിലാണ് തുംഗഭദ്ര ഡാം സ്ഥിതിചെയ്യുന്നത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു ഡാമിന്റെ ഒരു ഷട്ടർ തകർന്നത്. ഇതേതുടർന്ന് പൊട്ടിയ 19-ാം ഷട്ടറിലൂടെ 35,000 ക്യൂസെക്‌സ് വെള്ളം പുറത്തേക്കൊഴുകി. ഇതേത്തുടർന്ന് അണക്കെട്ട് തകരുന്നത് ഒഴിവാക്കാൻ 33 ഷട്ടറുകളും തുറന്നിട്ട്. നദീ തീരങ്ങളിൽ ജലനിരപ്പ് ഉയരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ കൊപ്പൽ, വിജയനഗര, ബെല്ലാരി, റായിപ്പൂർ ജില്ലകളിൽ അതീവജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് തുംഗഭദ്ര ജലസേചന വകുപ്പ് അറിയിച്ചു. കൊപ്പൽ എംഎൽഎ രാഘവേന്ദ്രയും ജലസേചന വകുപ്പിലെ വിദഗ്ധ സംഘവും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

ഒരു ലക്ഷം ക്യുസെക്‌സ് വെള്ളമാണ് നിലവിൽ ഡാമിൽ നിന്നൊഴുക്കുന്നത്. വെള്ളത്തിൻ്റെ അളവ് സുരക്ഷിത പരിധിയിലെത്തിച്ചാൽ മാത്രമേ അറ്റുകുറ്റപ്പണികൾ സാധ്യമാകൂവെന്നാണ് അധികൃതർ പറയുന്നത്. പ്രധാന ഗേറ്റിൻ്റെ ചങ്ങലയ്ക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ അറ്റകുറ്റപ്പണികൾ വെല്ലുവിളി ഉയർത്തുകയാണ്. അണക്കെട്ടിൻ്റെ ഇടതുകര മുകൾനില കനാലിൻ്റെ ഗേറ്റ് തകർന്ന് വൻതോതിൽ വെള്ളം നദീതടത്തിലേക്ക് തുറന്നുവിട്ട സമാനമായ സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. അന്ന് ഗേറ്റ് നന്നാക്കുന്നതിൽ സാങ്കേതിക സംഘത്തിന് കാര്യമായ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. പ്രധാന ക്രസ്റ്റ് ഗേറ്റിൻ്റെ നിലവിലെ ചെയിൻ തകരാർ വീണ്ടും വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ വിവിധ ഉദ്യോഗസ്ഥർക്ക് നിർദേശമുണ്ട്.

പമ്പാ സാഗർ എന്നറിയപ്പെടുന്ന തുംഗഭദ്ര അണക്കെട്ട് , ഇന്ത്യയിലെ കർണാടകയിലെ ഹൊസപേട്ട – കൊപ്പൽ സംഗമസ്ഥാനത്ത് തുംഗഭദ്ര നദിക്ക് കുറുകെ നിർമ്മിച്ച ഒരു ജലസംഭരണിയാണ്. ജലസേചനം, വൈദ്യുതോൽപ്പാദനം, വെള്ളപ്പൊക്ക നിയന്ത്രണം മുതലായവയ്ക്ക് സേവനം നൽകുന്ന ഒരു വിവിധോദ്ദേശ്യ അണക്കെട്ടാണിത്. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ശിലാസ്ഥാപന അണക്കെട്ടും രാജ്യത്തെ രണ്ട് സിമൻ്റ് ഇതര അണക്കെട്ടുകളിലൊന്നുമാണ്. മറ്റൊന്ന് മുല്ലപ്പെരിയാർ അണക്കെട്ടാണ്. 1895ൽ നിർമിച്ച ശർക്കരയും കരിമ്പിൻ നീരും മുട്ടവെള്ളയും ചേർത്ത് തയ്യാറാക്കിയ സുർക്കി ചാന്തിൽ കരിങ്കലിൽ കെട്ടിയുണ്ടാക്കിയതാണ് മുല്ലപ്പെരിയാറിൻറെ അടിത്തറ. ലോകത്തിൽ ഇന്നു നിലവിലുള്ള ഉയരംകൂടിയ ഭൂഗുരുത്വഅണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാർ. തുംഗഭദ്ര അണക്കെട്ടിന്റെ ഷട്ടർ തകർന്നതോടെ മുല്ലപ്പെരിയാർ വിഷയത്തിലും ആശങ്ക വർധിക്കുകയാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി