അർജുനായുള്ള തെരച്ചില്‍ വീണ്ടും പുനരാരംഭിക്കുന്നു; ഡ്രെഡ്ജര്‍ ഉടൻ ഷിരൂരിലെത്തും, കണ്ടെത്താനുള്ളത് മൂന്നുപേരെ

കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് പുനരാരംഭിക്കും. ഗോവ തുറമുഖത്ത് നിന്ന് എത്തിക്കുന്ന ഡ്രെഡ്ജര്‍ ഉപയോഗിച്ചാണ് ഇന്ന് പരിശോധന നടത്തുക. ഡ്രെഡ്ജര്‍ ഉടൻ തന്നെ ഷിരൂരിലെത്തിക്കും.
പുഴയില്‍ നാവികസേന അടയാളപ്പെടുത്തിയ ഇടത്തെ മണ്ണും കല്ലുകളുമായിരിക്കും ഡ്രെഡ്ജര്‍ ഉപയോഗിച്ച് ആദ്യം നീക്കം ചെയ്യുന്നത്.

ഡ്രെഡജറിന്‌റെ ഭാഗമായുള്ള മണ്ണുമാന്തി യന്ത്രം ഉള്‍പ്പെടെയുള്ളവ ഇന്ന് പത്ത് മണിയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗംഗാവാലി പുഴയില്‍ തെരച്ചിലിന് അനുയോജ്യമായ കാലാവസ്ഥ ആണെന്നാണ് പൊതുവേ വിലയിരുത്തുന്നത്. മൂന്ന് നോട്‌സിനു താഴെയാണ് നദിയിലെ നീരൊഴുക്ക്. ഇന്നലെ വൈകിട്ടോടെ ഒന്നാമത്തെ പാലം കടന്ന് മുന്നോട്ട് ഡ്രെഡ്ജര്‍ വന്നെങ്കിലും പ്രതിസന്ധി കാരണം എത്തിക്കാന്‍ സാധിച്ചില്ല. നിലവില്‍ റെയില്‍വേ പാലത്തിന് ഏതാനും കിലോമീറ്ററുകള്‍ അപ്പുറം നങ്കൂരമിട്ട അവസ്ഥയിലാണ് ഡ്രെഡ്ജര്‍.

അര്‍ജുനെ കൂടാതെ ഷിരൂര്‍ സ്വദേശി ജഗനാഥ്, ഗംഗേകൊല്ല സ്വദേശി ലോകേഷ് എന്നിവരെയും കണ്ടെത്താനുണ്ട്. ജൂലൈയ് പതിനാറാം തീയതിയായിരുന്നു ദേശീയപാത 66-ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്.

Latest Stories

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ