തബ്‌ലീഗി ജമാഅത്തിൽ പങ്കെടുത്തവരെ സർക്കാരും മാധ്യമങ്ങളും 'വേട്ടയാടി', കോവിഡ് പടർത്തി എന്ന പ്രചാരണം അനാവശ്യമായിരുന്നു: ബോംബെ ഹൈക്കോടതി

തബ്‌ലീഗി ജമാഅത്തിൽ പങ്കെടുത്ത വിദേശികൾക്കെതിരെ മഹാരാഷ്ട്ര പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.‌ഐ.ആർ, ചാർജ്ഷീറ്റുകൾ ബോംബെ ഹൈക്കോടതി (ഔറംഗബാദ് ബെഞ്ച്) റദ്ദാക്കി. ജമാഅത്തിൽ പങ്കെടുത്തവർക്കെതിരായ മാധ്യമ പ്രചാരണങ്ങളെ കോടതി ശക്തമായി വിമർശിച്ചു.

“മർകസ് ഡൽഹിയിലെത്തിയ വിദേശികൾക്കെതിരെ അച്ചടി മാധ്യമങ്ങളിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും വലിയ പ്രചാരണം നടന്നിരുന്നു. ഇന്ത്യയിൽ കോവിഡ്-19 വൈറസ് പടരാൻ ഈ വിദേശികളാണ് ഉത്തരവാദികളെന്ന് ചിത്രീകരിക്കാനുള്ള ശ്രമം നടന്നു”, കോടതി പറഞ്ഞു. ഈ വിദേശികൾക്കെതിരെ ഫലത്തിൽ വേട്ടയാടല്‍ ആണ് നടന്നതെന്നും കോടതി നിരീക്ഷിച്ചതായി ലൈവ് ലോ റിപ്പോർട്ട് ചെയ്തു.

രേഖാമൂലമുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷം ജസ്റ്റിസ് ടി.വി നളവാഡെ, ജസ്റ്റിസ് എം.ജി സേവ്ലിക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിദേശികൾ ഉൾപ്പെടെ കോടതിയിൽ ഹാജരാക്കിയ 35 പേർക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കില്ലെന്ന നിഗമനത്തിലെത്തി.

ഡൽഹിയിലെ നിസാമുദ്ദീനിലെ തബ്‌ലീഗി ജമാഅത്ത് സഭയിൽ പങ്കെടുത്തു കൊണ്ട് ടൂറിസ്റ്റ് വിസ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ആരോപിച്ച് ഐപിസി, പകർച്ചവ്യാധി നിയമം, മഹാരാഷ്ട്ര പൊലീസ് നിയമം, ദുരന്ത നിവാരണ നിയമം, വിദേശികളുടെ നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.

തബ്‌ലീഗി ജമാഅത്ത് പ്രവർത്തനം 50 വർഷത്തിലേറെയായി നടക്കുന്നുണ്ടെന്നും ന്യൂഡൽഹിയിലെ നിസാമുദ്ദീൻ മർകസിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ വിദേശികൾക്ക് വിസ അനുവദിക്കുമ്പോൾ കേന്ദ്ര സർക്കാരിന് ഇക്കാര്യം അറിയാമായിരുന്നു എന്നും വേണം അനുമാനിക്കാൻ എന്ന് കോടതി പറഞ്ഞു.

“ഒരു രാഷ്ട്രീയ ഗവൺമെന്റ് മഹാമാരിയോ വിപത്തോ ഉണ്ടാകുമ്പോൾ ബലിയാടുകളെ സൃഷ്ട്ടിക്കാൻ ശ്രമിക്കുന്നു, സാഹചര്യങ്ങൾ കാണിക്കുന്നത് ഈ വിദേശികളെ ബലിയാടുകളാക്കാനാണ് തിരഞ്ഞെടുത്തത് എന്നാണ്. മേൽപ്പറഞ്ഞ സാഹചര്യങ്ങളും ഇന്ത്യയിലെ ഏറ്റവും പുതിയ വൈറസ് ബാധ കണക്കുകളും കാണിക്കുന്നത് തബ്‌ലീഗി ജമാഅത്തിൽ പങ്കെടുത്തവർക്കെതിരെ അത്തരം നടപടി എടുക്കാൻ പാടില്ലായിരുന്നു എന്നാണ്. വിദേശികൾക്കെതിരായ ഈ നടപടിയെ കുറിച്ച് ബന്ധപ്പെട്ടവർ അനുതപിക്കുകയും അത്തരം നടപടി മൂലമുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിന് ചില നല്ല നടപടികൾ കൈക്കൊള്ളുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.” കോടതി പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ