തബ്‌ലീഗി ജമാഅത്തിൽ പങ്കെടുത്തവരെ സർക്കാരും മാധ്യമങ്ങളും 'വേട്ടയാടി', കോവിഡ് പടർത്തി എന്ന പ്രചാരണം അനാവശ്യമായിരുന്നു: ബോംബെ ഹൈക്കോടതി

തബ്‌ലീഗി ജമാഅത്തിൽ പങ്കെടുത്ത വിദേശികൾക്കെതിരെ മഹാരാഷ്ട്ര പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.‌ഐ.ആർ, ചാർജ്ഷീറ്റുകൾ ബോംബെ ഹൈക്കോടതി (ഔറംഗബാദ് ബെഞ്ച്) റദ്ദാക്കി. ജമാഅത്തിൽ പങ്കെടുത്തവർക്കെതിരായ മാധ്യമ പ്രചാരണങ്ങളെ കോടതി ശക്തമായി വിമർശിച്ചു.

“മർകസ് ഡൽഹിയിലെത്തിയ വിദേശികൾക്കെതിരെ അച്ചടി മാധ്യമങ്ങളിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും വലിയ പ്രചാരണം നടന്നിരുന്നു. ഇന്ത്യയിൽ കോവിഡ്-19 വൈറസ് പടരാൻ ഈ വിദേശികളാണ് ഉത്തരവാദികളെന്ന് ചിത്രീകരിക്കാനുള്ള ശ്രമം നടന്നു”, കോടതി പറഞ്ഞു. ഈ വിദേശികൾക്കെതിരെ ഫലത്തിൽ വേട്ടയാടല്‍ ആണ് നടന്നതെന്നും കോടതി നിരീക്ഷിച്ചതായി ലൈവ് ലോ റിപ്പോർട്ട് ചെയ്തു.

രേഖാമൂലമുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷം ജസ്റ്റിസ് ടി.വി നളവാഡെ, ജസ്റ്റിസ് എം.ജി സേവ്ലിക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിദേശികൾ ഉൾപ്പെടെ കോടതിയിൽ ഹാജരാക്കിയ 35 പേർക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കില്ലെന്ന നിഗമനത്തിലെത്തി.

ഡൽഹിയിലെ നിസാമുദ്ദീനിലെ തബ്‌ലീഗി ജമാഅത്ത് സഭയിൽ പങ്കെടുത്തു കൊണ്ട് ടൂറിസ്റ്റ് വിസ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ആരോപിച്ച് ഐപിസി, പകർച്ചവ്യാധി നിയമം, മഹാരാഷ്ട്ര പൊലീസ് നിയമം, ദുരന്ത നിവാരണ നിയമം, വിദേശികളുടെ നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.

തബ്‌ലീഗി ജമാഅത്ത് പ്രവർത്തനം 50 വർഷത്തിലേറെയായി നടക്കുന്നുണ്ടെന്നും ന്യൂഡൽഹിയിലെ നിസാമുദ്ദീൻ മർകസിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ വിദേശികൾക്ക് വിസ അനുവദിക്കുമ്പോൾ കേന്ദ്ര സർക്കാരിന് ഇക്കാര്യം അറിയാമായിരുന്നു എന്നും വേണം അനുമാനിക്കാൻ എന്ന് കോടതി പറഞ്ഞു.

“ഒരു രാഷ്ട്രീയ ഗവൺമെന്റ് മഹാമാരിയോ വിപത്തോ ഉണ്ടാകുമ്പോൾ ബലിയാടുകളെ സൃഷ്ട്ടിക്കാൻ ശ്രമിക്കുന്നു, സാഹചര്യങ്ങൾ കാണിക്കുന്നത് ഈ വിദേശികളെ ബലിയാടുകളാക്കാനാണ് തിരഞ്ഞെടുത്തത് എന്നാണ്. മേൽപ്പറഞ്ഞ സാഹചര്യങ്ങളും ഇന്ത്യയിലെ ഏറ്റവും പുതിയ വൈറസ് ബാധ കണക്കുകളും കാണിക്കുന്നത് തബ്‌ലീഗി ജമാഅത്തിൽ പങ്കെടുത്തവർക്കെതിരെ അത്തരം നടപടി എടുക്കാൻ പാടില്ലായിരുന്നു എന്നാണ്. വിദേശികൾക്കെതിരായ ഈ നടപടിയെ കുറിച്ച് ബന്ധപ്പെട്ടവർ അനുതപിക്കുകയും അത്തരം നടപടി മൂലമുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിന് ചില നല്ല നടപടികൾ കൈക്കൊള്ളുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.” കോടതി പറഞ്ഞു.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ