ഫലപ്രഖ്യാപനം വന്ന് രണ്ട് മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രിയെ തീരുമാനിക്കും; തിരഞ്ഞെടുപ്പ് സൗന്ദര്യ മത്സരമല്ലെന്ന് ജയറാം രമേഷ്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം വിജയിച്ചാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ്. തിരഞ്ഞെടുപ്പ് എന്നത് ജനങ്ങള്‍ തമ്മിലുള്ള സൗന്ദര്യ മത്സരമല്ലെന്നും ജയറാം രമേഷ് പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകാന്‍ ശേഷിക്കുന്നത് രണ്ട് ഘട്ടങ്ങള്‍ കൂടിയാണ്.

2004ലും യുപിഎയ്ക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല. ഫലപ്രഖ്യാപനം വന്ന് നാല് ദിവസത്തിനുള്ളില്‍ ആയിരുന്നു മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയായി തീരുമാനിച്ചത്. എന്നാല്‍ ഇത്തവണ ഫലപ്രഖ്യാപനം വന്ന് രണ്ട് മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്നും ജയറാം രമേഷ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ അഞ്ച് വര്‍ഷം ഭരിക്കാന്‍ അഞ്ച് പ്രധാനമന്ത്രിമാര്‍ ഉണ്ടാകുമെന്നായിരുന്നു മോദിയുടെ വിമര്‍ശനം. എന്നാല്‍ വിവിധ പാര്‍ട്ടികളുടെ സഖ്യമായ യുപിഎയ്ക്ക് അഞ്ച് വര്‍ഷം ഒരു പ്രധാനമന്ത്രി ഭരിച്ചത് മറന്നുപോയോ എന്നും ജയറാം രമേഷ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ 26 സഖ്യകക്ഷികളുടെയും യോഗം വിളിച്ചുചേര്‍ത്ത് എല്ലാവര്‍ക്കും സ്വീകാര്യനായ ഒരു പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ നേരത്തെ അറിയിച്ചിരുന്നു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി