ഫലപ്രഖ്യാപനം വന്ന് രണ്ട് മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രിയെ തീരുമാനിക്കും; തിരഞ്ഞെടുപ്പ് സൗന്ദര്യ മത്സരമല്ലെന്ന് ജയറാം രമേഷ്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം വിജയിച്ചാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ്. തിരഞ്ഞെടുപ്പ് എന്നത് ജനങ്ങള്‍ തമ്മിലുള്ള സൗന്ദര്യ മത്സരമല്ലെന്നും ജയറാം രമേഷ് പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകാന്‍ ശേഷിക്കുന്നത് രണ്ട് ഘട്ടങ്ങള്‍ കൂടിയാണ്.

2004ലും യുപിഎയ്ക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല. ഫലപ്രഖ്യാപനം വന്ന് നാല് ദിവസത്തിനുള്ളില്‍ ആയിരുന്നു മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രിയായി തീരുമാനിച്ചത്. എന്നാല്‍ ഇത്തവണ ഫലപ്രഖ്യാപനം വന്ന് രണ്ട് മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്നും ജയറാം രമേഷ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ അഞ്ച് വര്‍ഷം ഭരിക്കാന്‍ അഞ്ച് പ്രധാനമന്ത്രിമാര്‍ ഉണ്ടാകുമെന്നായിരുന്നു മോദിയുടെ വിമര്‍ശനം. എന്നാല്‍ വിവിധ പാര്‍ട്ടികളുടെ സഖ്യമായ യുപിഎയ്ക്ക് അഞ്ച് വര്‍ഷം ഒരു പ്രധാനമന്ത്രി ഭരിച്ചത് മറന്നുപോയോ എന്നും ജയറാം രമേഷ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ 26 സഖ്യകക്ഷികളുടെയും യോഗം വിളിച്ചുചേര്‍ത്ത് എല്ലാവര്‍ക്കും സ്വീകാര്യനായ ഒരു പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ നേരത്തെ അറിയിച്ചിരുന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ