പിണറായി സർക്കാർ പ്രീണന രാഷ്ട്രീയമാണ് നടത്തുന്നത്, കുറ്റവാളികളെ സംരക്ഷിക്കുകയാണ്: ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്

ബിജെപി നേതാവും ഒബിസി മോർച്ച കേരള സംസ്ഥാന ജനറൽ സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസ് ഞായറാഴ്ച ആലപ്പുഴയിൽ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ രഞ്ജിത്തിന്റെ മരണത്തിൽ നീതിയുക്തമായ അന്വേഷണം വേണമെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് തിങ്കളാഴ്ച സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. പിണറായി സർക്കാർ പ്രീണന രാഷ്ട്രീയമാണ് നടത്തുന്നതെന്നും കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ബിജെപി നേതാക്കളും പ്രവർത്തകരും വൻതോതിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംസ്ഥാനത്ത് 200 ബിജെപി നേതാക്കളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര സഹമന്ത്രി പറഞ്ഞു. “കേരളത്തിൽ ക്രമസമാധാനമില്ല,” കേന്ദ്ര മന്ത്രി പറഞ്ഞതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു.

അതേസമയം ആലപ്പുഴയില്‍ ഇന്ന് നടത്താനിരുന്ന സര്‍വകക്ഷി യോഗം നാളത്തേക്ക് മാറ്റി. നാളെ നാല് മണിക്കാണ് യോഗം ചേരുക. രഞ്ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടി എന്നും കൂടിയാലോചനയില്ലാതെയാണ് ഇന്ന് സര്‍വകക്ഷി യോഗം വിളിച്ചതെന്നും ചൂണ്ടിക്കാട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് യോഗം നാളേയ്ക്ക് മാറ്റിയത്.

എസ്ഡിപിഐ പ്രവർത്തകൻ കെ.എസ് ഷാനിന്റെയും ബിജെപി പ്രവർത്തകൻ രഞ്ജിത് ശ്രീനിവാസന്റെയും തുടർച്ചയായ കൊലപാതകങ്ങൾ ആലപ്പുഴ ജില്ലയെ നടുക്കിയിരിക്കുകയാണ്. കൊലപാതകത്തെ തുടർന്ന് പൊലീസ് ജില്ലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ