റെക്കോർഡ് ഭൂരിപക്ഷത്തിൽ അയോധ്യയിലെ മിൽക്കിപൂരിൽ ബിജെപി വിജയിച്ചതിൽ കൃത്രിമം നടന്നെന്ന് ആരോപണം

ഉത്തർപ്രദേശിലെ അയോധ്യയിലെ മിൽകിപൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (ബിജെപി) 61,000 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയം നേടിയെങ്കിലും തിരഞ്ഞെടുപ്പ് കൃത്രിമത്വം ആരോപിച്ച് പ്രതിപക്ഷം രംഗത്ത്. ബിജെപിയുടെ ചന്ദ്രഭാനു പാസ്വാൻ സമാജ്‌വാദി പാർട്ടിയുടെ (എസ്പി) അജിത് പ്രസാദിനെ 61,710 വോട്ടുകൾക്ക് പരാജയപ്പെടുത്തി പ്രധാന പ്രതിപക്ഷ പാർട്ടിയിൽ നിന്ന് മിൽകിപൂർ തിരിച്ചുപിടിച്ചു. കഴിഞ്ഞ വേനൽക്കാലത്ത് അജിത് പ്രസാദിന്റെ പിതാവായ സിറ്റിംഗ് എംഎൽഎ അവധേഷ് പ്രസാദ് ഫൈസാബാദ് സീറ്റിൽ നിന്ന് പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായിരുന്നു ഇത്.

കഴിഞ്ഞ വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം, മിൽക്കിപൂരിലെ വിജയം ഉപതിരഞ്ഞെടുപ്പുകളിലുള്ള ബിജെപിയുടെ വിജയങ്ങൾക്ക് തുടർച്ച നൽകുന്നു. ഫെബ്രുവരി 5 ന് നടന്ന വോട്ടെടുപ്പിൽ, എസ്പി ബൂത്ത് ഏജന്റുമാരെ ഭീഷണിപ്പെടുത്തിയെന്നും പോലീസും ഉദ്യോഗസ്ഥരും ബിജെപിക്ക് അനുകൂലമായി വോട്ടെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ അപ്രതീക്ഷിതമായി 65.35% പോളിംഗ് രേഖപ്പെടുത്തിയതിനെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 5% ത്തിലധികം വർദ്ധനവാണ് ഉണ്ടായത്.

പൊതുതിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഉപതെരഞ്ഞെടുപ്പുകളിൽ പോളിംഗ് കുറവാണ്. ദി വയർ റിപ്പോർട്ട് ചെയ്തതനുസരിച്ച്, പാർട്ടിയിലെ പ്രധാന ഭാരവാഹികൾക്കും പ്രവർത്തകർക്കും എതിരെ ആക്രമണം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി അയോധ്യ പോലീസ് ക്രിമിനൽ കേസുകൾ ഫയൽ ചെയ്തതായി എസ്പി ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ പോലീസ് “തെറ്റായ കേസുകൾ” ഫയൽ ചെയ്യുന്നുണ്ടെന്ന് പാർട്ടി ആരോപിക്കുകയും മൂന്ന് പോലീസ് സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് (ഇസി) കത്തെഴുതുകയും ചെയ്തു.

ബിജെപിയുടെ വിജയത്തെ എസ്പി പ്രസിഡന്റ് അഖിലേഷ് യാദവ് ചോദ്യം ചെയ്തു, ഇത് “ഉദ്യോഗസ്ഥരുടെ കൃത്രിമത്വം” വഴി നടത്തിയ “തിരഞ്ഞെടുപ്പ് തട്ടിപ്പ്” ആണെന്ന് ആരോപിച്ചു. ബിജെപിയുടേത് “വ്യാജ വിജയം” ആണെന്ന് യാദവ് പറഞ്ഞു. “വോട്ടുകളുടെ അടിസ്ഥാനത്തിൽ വളരുന്ന പിഡിഎ (പിച്ച്ഡ, ദളിത്, ഒബിസി, ദളിത്, ന്യൂനപക്ഷങ്ങൾ) ശക്തിയെ നേരിടാൻ ബിജെപിക്ക് കഴിയില്ല, അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് സംവിധാനം ദുരുപയോഗം ചെയ്ത് വിജയിക്കാൻ അവർ ശ്രമിക്കുന്നത്.” യാദവ് പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി