റെക്കോർഡ് ഭൂരിപക്ഷത്തിൽ അയോധ്യയിലെ മിൽക്കിപൂരിൽ ബിജെപി വിജയിച്ചതിൽ കൃത്രിമം നടന്നെന്ന് ആരോപണം

ഉത്തർപ്രദേശിലെ അയോധ്യയിലെ മിൽകിപൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (ബിജെപി) 61,000 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയം നേടിയെങ്കിലും തിരഞ്ഞെടുപ്പ് കൃത്രിമത്വം ആരോപിച്ച് പ്രതിപക്ഷം രംഗത്ത്. ബിജെപിയുടെ ചന്ദ്രഭാനു പാസ്വാൻ സമാജ്‌വാദി പാർട്ടിയുടെ (എസ്പി) അജിത് പ്രസാദിനെ 61,710 വോട്ടുകൾക്ക് പരാജയപ്പെടുത്തി പ്രധാന പ്രതിപക്ഷ പാർട്ടിയിൽ നിന്ന് മിൽകിപൂർ തിരിച്ചുപിടിച്ചു. കഴിഞ്ഞ വേനൽക്കാലത്ത് അജിത് പ്രസാദിന്റെ പിതാവായ സിറ്റിംഗ് എംഎൽഎ അവധേഷ് പ്രസാദ് ഫൈസാബാദ് സീറ്റിൽ നിന്ന് പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായിരുന്നു ഇത്.

കഴിഞ്ഞ വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം, മിൽക്കിപൂരിലെ വിജയം ഉപതിരഞ്ഞെടുപ്പുകളിലുള്ള ബിജെപിയുടെ വിജയങ്ങൾക്ക് തുടർച്ച നൽകുന്നു. ഫെബ്രുവരി 5 ന് നടന്ന വോട്ടെടുപ്പിൽ, എസ്പി ബൂത്ത് ഏജന്റുമാരെ ഭീഷണിപ്പെടുത്തിയെന്നും പോലീസും ഉദ്യോഗസ്ഥരും ബിജെപിക്ക് അനുകൂലമായി വോട്ടെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ അപ്രതീക്ഷിതമായി 65.35% പോളിംഗ് രേഖപ്പെടുത്തിയതിനെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 5% ത്തിലധികം വർദ്ധനവാണ് ഉണ്ടായത്.

പൊതുതിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഉപതെരഞ്ഞെടുപ്പുകളിൽ പോളിംഗ് കുറവാണ്. ദി വയർ റിപ്പോർട്ട് ചെയ്തതനുസരിച്ച്, പാർട്ടിയിലെ പ്രധാന ഭാരവാഹികൾക്കും പ്രവർത്തകർക്കും എതിരെ ആക്രമണം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി അയോധ്യ പോലീസ് ക്രിമിനൽ കേസുകൾ ഫയൽ ചെയ്തതായി എസ്പി ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ പോലീസ് “തെറ്റായ കേസുകൾ” ഫയൽ ചെയ്യുന്നുണ്ടെന്ന് പാർട്ടി ആരോപിക്കുകയും മൂന്ന് പോലീസ് സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് (ഇസി) കത്തെഴുതുകയും ചെയ്തു.

ബിജെപിയുടെ വിജയത്തെ എസ്പി പ്രസിഡന്റ് അഖിലേഷ് യാദവ് ചോദ്യം ചെയ്തു, ഇത് “ഉദ്യോഗസ്ഥരുടെ കൃത്രിമത്വം” വഴി നടത്തിയ “തിരഞ്ഞെടുപ്പ് തട്ടിപ്പ്” ആണെന്ന് ആരോപിച്ചു. ബിജെപിയുടേത് “വ്യാജ വിജയം” ആണെന്ന് യാദവ് പറഞ്ഞു. “വോട്ടുകളുടെ അടിസ്ഥാനത്തിൽ വളരുന്ന പിഡിഎ (പിച്ച്ഡ, ദളിത്, ഒബിസി, ദളിത്, ന്യൂനപക്ഷങ്ങൾ) ശക്തിയെ നേരിടാൻ ബിജെപിക്ക് കഴിയില്ല, അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് സംവിധാനം ദുരുപയോഗം ചെയ്ത് വിജയിക്കാൻ അവർ ശ്രമിക്കുന്നത്.” യാദവ് പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ