തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ഒടുവില്‍ ഇന്ത്യന്‍ ആര്‍മിയെത്തി; മുന്നിലുള്ള ഏക മാര്‍ഗ്ഗം മാനുവല്‍ ഡ്രില്ലിംഗ്

ഉത്തരാഖണ്ഡ് സില്‍ക്യാര ടണലില്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ ഓഗര്‍ മെഷീന്‍ പൂര്‍ണ്ണമായും തകര്‍ന്നതിന് പിന്നാലെ മാനുവല്‍ ഡ്രില്ലിംഗിനായി ഇന്ത്യന്‍ ആര്‍മിയെ നിയോഗിക്കാന്‍ പദ്ധതി. സില്‍ക്യാര ടണലില്‍ 41 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് പതിനഞ്ച് ദിവസം പൂര്‍ത്തിയാകുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഓഗര്‍ മഷീന്‍ പൂര്‍ണ്ണമായും തകര്‍ന്ന് തുരങ്കത്തില്‍ കുടുങ്ങിയത്.

ഇതോടെ രക്ഷാപ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് മാനുവല്‍ ഡ്രില്ലിംഗിനായി ഇന്ത്യന്‍ ആര്‍മിയുടെ സഹായം തേടാന്‍ ആലോചിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യന്‍ സൈന്യത്തിലെ മദ്രാസ് സാപ്പേഴ്‌സ് എഞ്ചിനീയറിംഗ് വിഭാഗമാണ് സ്ഥലത്തെത്തിയിട്ടുള്ളത്. 10 മുതല്‍ 15 മീറ്റര്‍ വരെ ആര്‍മിയെ ഉപയോഗിച്ച് ഡ്രില്ലിംഗ് നടത്താനാണ് പദ്ധതി. എന്നാല്‍ ഒരു സമയം ഒരാള്‍ക്ക് മാത്രമേ ഡ്രില്ലിംഗ് നടത്താന്‍ സാധിക്കുകയുള്ളൂ.

കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാന്‍ ഇനിയും ആഴ്ചകള്‍ വേണ്ടി വരുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. തൊഴിലാളികള്‍ സുരക്ഷിതരാണെന്നും ഇവര്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവും മരുന്നുകളുമെല്ലാം നല്‍കുന്നുണ്ടെന്നും അധികൃതര്‍ അറിയിക്കുന്നു. തൊഴിലാളികള്‍ക്ക് വീടുകളിലേക്ക് വിളിക്കാന്‍ ലാന്റ് ഫോണുകള്‍ തയ്യാറാക്കുമെന്നും ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചു.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”