തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ഒടുവില്‍ ഇന്ത്യന്‍ ആര്‍മിയെത്തി; മുന്നിലുള്ള ഏക മാര്‍ഗ്ഗം മാനുവല്‍ ഡ്രില്ലിംഗ്

ഉത്തരാഖണ്ഡ് സില്‍ക്യാര ടണലില്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ ഓഗര്‍ മെഷീന്‍ പൂര്‍ണ്ണമായും തകര്‍ന്നതിന് പിന്നാലെ മാനുവല്‍ ഡ്രില്ലിംഗിനായി ഇന്ത്യന്‍ ആര്‍മിയെ നിയോഗിക്കാന്‍ പദ്ധതി. സില്‍ക്യാര ടണലില്‍ 41 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് പതിനഞ്ച് ദിവസം പൂര്‍ത്തിയാകുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഓഗര്‍ മഷീന്‍ പൂര്‍ണ്ണമായും തകര്‍ന്ന് തുരങ്കത്തില്‍ കുടുങ്ങിയത്.

ഇതോടെ രക്ഷാപ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് മാനുവല്‍ ഡ്രില്ലിംഗിനായി ഇന്ത്യന്‍ ആര്‍മിയുടെ സഹായം തേടാന്‍ ആലോചിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യന്‍ സൈന്യത്തിലെ മദ്രാസ് സാപ്പേഴ്‌സ് എഞ്ചിനീയറിംഗ് വിഭാഗമാണ് സ്ഥലത്തെത്തിയിട്ടുള്ളത്. 10 മുതല്‍ 15 മീറ്റര്‍ വരെ ആര്‍മിയെ ഉപയോഗിച്ച് ഡ്രില്ലിംഗ് നടത്താനാണ് പദ്ധതി. എന്നാല്‍ ഒരു സമയം ഒരാള്‍ക്ക് മാത്രമേ ഡ്രില്ലിംഗ് നടത്താന്‍ സാധിക്കുകയുള്ളൂ.

കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാന്‍ ഇനിയും ആഴ്ചകള്‍ വേണ്ടി വരുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. തൊഴിലാളികള്‍ സുരക്ഷിതരാണെന്നും ഇവര്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവും മരുന്നുകളുമെല്ലാം നല്‍കുന്നുണ്ടെന്നും അധികൃതര്‍ അറിയിക്കുന്നു. തൊഴിലാളികള്‍ക്ക് വീടുകളിലേക്ക് വിളിക്കാന്‍ ലാന്റ് ഫോണുകള്‍ തയ്യാറാക്കുമെന്നും ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചു.

Latest Stories

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി