കുടുംബത്തിന്റെ അന്തസും അഭിമാനവും രക്ഷിക്കണം; ഇന്ത്യയിലേക്ക് മടങ്ങി വരൂ; പ്രജ്വലിനെ തിരികെ വിളിച്ച് കുമാരസ്വാമി

ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് ഇന്ത്യ വിട്ട ഹാസനിലെ സിറ്റിംഗ് എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വല്‍ രേവണ്ണയോട് മടങ്ങിവരാന്‍ ആവശ്യപ്പെട്ട് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. കേസില്‍ അന്വേഷണ സംഘവുമായി സഹകരിക്കണമെന്നും പ്രജ്വലിനോട് കുമാരസ്വാമി ആവശ്യപ്പെട്ടു.

തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിന് ഭയപ്പെടണം, ഇന്ത്യയിലേക്ക് മടങ്ങി വരണം. അന്വേഷണവുമായി സഹകരിക്കൂ, ഈ സാഹചര്യത്തെ അഭിമുഖീകരിക്കണം. നമ്മുടെ കുടുംബത്തിന്റെ അന്തസും അഭിമാനവും രക്ഷിക്കണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു. ഏപ്രില്‍ 27ന് ആയിരുന്നു പ്രജ്വല്‍ രാജ്യം വിട്ടത്.

ജര്‍മ്മനിയിലേക്കാണ് പ്രജ്വല്‍ കടന്നുകളഞ്ഞത്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലാണ് പ്രജ്വലിനെതിരെയുള്ള അശ്ലീല വീഡിയോകള്‍ ഉള്‍പ്പെട്ട പെന്‍ഡ്രൈവുകള്‍ വ്യാപകമായി പ്രചരിച്ചത്. ലൈംഗിക പീഡന പരാതിയില്‍ പ്രജ്വലിന്റെ അച്ഛന്‍ എച്ച്ഡി രേവണ്ണ നേരത്തെ അറസ്റ്റിലായിരുന്നു. പ്രജ്വലിനെതിരെ പൊലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി