കെഎസ്ആര്‍ടിസിയുടെ അടിയില്‍ കുടുങ്ങിയ മൃതദേഹവുമായി ബസ് സഞ്ചരിച്ചത് 70 കിലോ മീറ്റര്‍

കര്‍ണാടക എസ്ആര്‍ടിസിയുടെ അടിയില്‍ കുടുങ്ങിയ മൃതദേഹവുമായി ബസ് സഞ്ചരിച്ചത് 70 കിലോമീറ്റര്‍. ബസ് തമിഴ്‌നാട്ടിലെ കൂനുരില്‍ നിന്നും ബെഗളൂരിവിലേക്ക് പോവുകയായിരുന്നു. കര്‍ണാടക എസ് ആര്‍ടിസിയുടെ നേണ്‍ എസി സ്ലീപ്പര്‍ ബസാണ് മൃതദേഹം അടിയില്‍ കുടുങ്ങിയത് അറിയാതെ 70 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചത്. പൊലീസ് ബസ് ഡ്രൈവറായ മൊഹിനുദ്ദീനെ അറസ്റ്റ് ചെയ്തു. ഇദ്ദേഹം ശാന്തിനഗര്‍ ഡിപ്പോയിലെ ഡ്രൈവറാണ്.

മൈസൂരു -മാണ്ഡ്യ ചന്നപട്ടണം റൂട്ടിലാണ് ബസ് യാത്ര നടത്തിയത്. ബസ് ചന്നപട്ടണത്തിലൂടെ പോകുമ്പോള്‍ വലിയ ശബ്ദം കേട്ടതായി ബസ് ഡ്രൈവറായ മൊഹിനുദ്ദീന്‍ പൊലീസിനെ അറിയിച്ചു. ഈ ശബ്ദം ബസിന്റെ അടിയില്‍ കല്ല് തട്ടിയതെന്നാണ് വിചാരിച്ചു. താന്‍ റിയര്‍വ്യൂ മിററിലൂടെ നോക്കിയിരുന്നു. അപ്പോള്‍ സംശയകരമായി ഒന്നു കണ്ടില്ല. അതു കൊണ്ടാണ് യാത്ര തുടര്‍ന്നതെന്ന് അദ്ദേഹം പൊലീസിനോട് വെളിപ്പെടുത്തി.

അതിരാവിലെ 2. 35 ന് ബസ് ബെംഗളൂരുവിലെത്തി. എട്ട് മണിക്ക് ബെംഗളൂരുവിലെ ഡിപ്പോയില്‍ ബസ് കഴുകാനായി മാറ്റുന്ന വേളയിലാണ് മൃതദേഹം കണ്ടെത്തിയത്. ബസിനടിയില്‍ കുടുങ്ങി കിടക്കുന്ന മൃതദേഹത്തിന്റെ കാര്യം ജീവനക്കാര്‍ ഡ്രൈവറേയും പൊലീസിനെയും അറിയിച്ചു.

സംഭവത്തില്‍ മരണത്തിനു കാരണമാകുന്ന രീതിയില്‍ അശ്രദ്ധമായി വാഹനമോടിച്ചതിനാണ് മൊഹിനുദ്ദീനിന്റെ പേരില്‍ കേസെടുത്തിരിക്കുന്നത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചയാള്‍ക്ക് മുപ്പതിനും നാല്‍പ്പതിനും ഇടയിലാണ് പ്രായം. പുരുഷന്റെ മൃതദേഹമാണിതെന്നും പൊലീസ് അറിയിച്ചു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം