കെഎസ്ആര്‍ടിസിയുടെ അടിയില്‍ കുടുങ്ങിയ മൃതദേഹവുമായി ബസ് സഞ്ചരിച്ചത് 70 കിലോ മീറ്റര്‍

കര്‍ണാടക എസ്ആര്‍ടിസിയുടെ അടിയില്‍ കുടുങ്ങിയ മൃതദേഹവുമായി ബസ് സഞ്ചരിച്ചത് 70 കിലോമീറ്റര്‍. ബസ് തമിഴ്‌നാട്ടിലെ കൂനുരില്‍ നിന്നും ബെഗളൂരിവിലേക്ക് പോവുകയായിരുന്നു. കര്‍ണാടക എസ് ആര്‍ടിസിയുടെ നേണ്‍ എസി സ്ലീപ്പര്‍ ബസാണ് മൃതദേഹം അടിയില്‍ കുടുങ്ങിയത് അറിയാതെ 70 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചത്. പൊലീസ് ബസ് ഡ്രൈവറായ മൊഹിനുദ്ദീനെ അറസ്റ്റ് ചെയ്തു. ഇദ്ദേഹം ശാന്തിനഗര്‍ ഡിപ്പോയിലെ ഡ്രൈവറാണ്.

മൈസൂരു -മാണ്ഡ്യ ചന്നപട്ടണം റൂട്ടിലാണ് ബസ് യാത്ര നടത്തിയത്. ബസ് ചന്നപട്ടണത്തിലൂടെ പോകുമ്പോള്‍ വലിയ ശബ്ദം കേട്ടതായി ബസ് ഡ്രൈവറായ മൊഹിനുദ്ദീന്‍ പൊലീസിനെ അറിയിച്ചു. ഈ ശബ്ദം ബസിന്റെ അടിയില്‍ കല്ല് തട്ടിയതെന്നാണ് വിചാരിച്ചു. താന്‍ റിയര്‍വ്യൂ മിററിലൂടെ നോക്കിയിരുന്നു. അപ്പോള്‍ സംശയകരമായി ഒന്നു കണ്ടില്ല. അതു കൊണ്ടാണ് യാത്ര തുടര്‍ന്നതെന്ന് അദ്ദേഹം പൊലീസിനോട് വെളിപ്പെടുത്തി.

അതിരാവിലെ 2. 35 ന് ബസ് ബെംഗളൂരുവിലെത്തി. എട്ട് മണിക്ക് ബെംഗളൂരുവിലെ ഡിപ്പോയില്‍ ബസ് കഴുകാനായി മാറ്റുന്ന വേളയിലാണ് മൃതദേഹം കണ്ടെത്തിയത്. ബസിനടിയില്‍ കുടുങ്ങി കിടക്കുന്ന മൃതദേഹത്തിന്റെ കാര്യം ജീവനക്കാര്‍ ഡ്രൈവറേയും പൊലീസിനെയും അറിയിച്ചു.

സംഭവത്തില്‍ മരണത്തിനു കാരണമാകുന്ന രീതിയില്‍ അശ്രദ്ധമായി വാഹനമോടിച്ചതിനാണ് മൊഹിനുദ്ദീനിന്റെ പേരില്‍ കേസെടുത്തിരിക്കുന്നത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചയാള്‍ക്ക് മുപ്പതിനും നാല്‍പ്പതിനും ഇടയിലാണ് പ്രായം. പുരുഷന്റെ മൃതദേഹമാണിതെന്നും പൊലീസ് അറിയിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ