മതനേതാവിനെ അറസ്റ്റ് ചെയ്തത് ഹരിദ്വാർ വിദ്വേഷ പ്രസംഗത്തിനല്ല, സ്ത്രീവിരുദ്ധതയുടെ പേരിൽ

കഴിഞ്ഞ മാസം ഹരിദ്വാറിൽ മുസ്ലീങ്ങളുടെ വംശഹത്യക്ക് ആഹ്വാനം ചെയ്ത് പരിപാടി സംഘടിപ്പിച്ച മതനേതാവ് യതി നരസിംഹാനന്ദിനെ അറസ്റ്റ് ചെയ്തത് സ്ത്രീക്കെതിരെയുള്ള ആക്ഷേപകരമായ പരാമർശത്തിനാണ്, അല്ലാതെ ഹരിദ്വാറിലെ ധരം സൻസദിൽ (മതസമ്മേളനത്തിൽ) നടത്തിയ വിദ്വേഷ പ്രസംഗത്തിനല്ലെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

വിദ്വേഷ പ്രസംഗ കേസിലും മതനേതാവിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഈ കേസിലും ഇയാൾ റിമാൻഡ് ചെയ്യപ്പെടുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

“നിലവിൽ ഹരിദ്വാർ വിദ്വേഷ പ്രസംഗ കേസിലല്ല, സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനാണ് യതി നരസിംഹാനന്ദിനെ അറസ്റ്റ് ചെയ്തത്. ആ കേസിൽ അദ്ദേഹത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. വിദ്വേഷ പ്രസംഗ കേസിലും അദ്ദേഹത്തെ റിമാൻഡ് ചെയ്യും, നടപടിക്രമങ്ങൾ തുടരുകയാണ്. ഞങ്ങൾ വിദ്വേഷ പ്രസംഗ കേസിന്റെ വിശദാംശങ്ങളും റിമാൻഡ് അപേക്ഷയിൽ ഉൾപ്പെടുത്തും,” പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

സ്ത്രീവിരുദ്ധതയുമായി ബന്ധപ്പെട്ട നരസിംഹാനന്ദിനെതിരായ നിലവിലെ കേസ് മറ്റ് മതങ്ങളിലെ സ്ത്രീകൾക്കെതിരായ ആക്ഷേപകരവും അപമാനകരവുമായ പരാമർശങ്ങൾക്ക് ഈ മാസം ആദ്യം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്. എഫ്‌ഐആറിൽ സ്ത്രീകളെ അപമാനിച്ചതിന് പുറമെ വിദ്വേഷ പ്രസംഗവും ചുമത്തിയിട്ടുണ്ട്. എന്നാൽ, ഇത് ഹരിദ്വാറിലെ ധരം സൻസദിലെ വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ടതല്ല.

കഴിഞ്ഞ മാസം ഹരിദ്വാർ ” ധരം സൻസദ്” (മത സമ്മേളനത്തിൽ) നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പേരുള്ളവരിൽ യതി നരസിംഹാനന്ദും ഉൾപ്പെടുന്നു. മതം മാറുന്നതിന് മുമ്പ് വസീം റിസ്‌വിയായിരുന്ന ജിതേന്ദ്ര നാരായൺ സിംഗ് ത്യാഗിയാണ് കേസിൽ ഇതുവരെ അറസ്റ്റിലായ ഏക പ്രതി. സംഭവം നടന്ന് ഏകദേശം ഒരു മാസത്തിന് ശേഷം, സുപ്രീം കോടതി ഇടപെടലിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്‌.

ഡിസംബർ 17 മുതൽ 20 വരെ നടന്ന ഹരിദ്വാർ പരിപാടിയിൽ നിന്നുള്ള ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും മുൻ സൈനിക മേധാവികൾ, വിരമിച്ച ജഡ്ജിമാർ, ആക്ടിവിസ്റ്റുകൾ, അന്താരാഷ്ട്ര ടെന്നീസ് ഇതിഹാസം മാർട്ടിന നവരത്തിലോവ എന്നിവരിൽ നിന്ന് നിശിത വിമർശനം നേരിടുകയും ചെയ്തു.

പരിപാടി സംഘടിപ്പിച്ചവരും വിദ്വേഷ പ്രസംഗം നടത്തിയവരും തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്