ജമ്മു കശ്മീരിൽ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം, സമീപ വർഷങ്ങളിലെ ഏറ്റവും വലുതെന്ന് സൈന്യം

ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയിൽ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം. സമീപ വർഷങ്ങളിൽ ഉണ്ടായ ഏറ്റവും വലിയ നുഴഞ്ഞുകയറ്റ ശ്രമത്തെ തുടർന്ന് തുടർച്ചയായ രണ്ടാം ദിവസവും ജമ്മു കശ്മീരിൽ ഒരു വലിയ ഓപ്പറേഷനിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് തിങ്കളാഴ്ച സൈന്യം അറിയിച്ചു.

വടക്കൻ കശ്മീരിലെ ഉറി സെക്ടറിൽ തിങ്കളാഴ്ച രാവിലെ മുതൽ ഇന്റർനെറ്റ് സേവനങ്ങളും മൊബൈൽ ഫോണുകളും നിർത്തിവെച്ചു.

2016 സെപ്റ്റംബർ 18 ന് രണ്ട് ചാവേർ ആക്രമണകാരികൾ സൈനിക താവളത്തിൽ അതിക്രമിച്ച് കയറി 19 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട ഉറി ആക്രമണത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ശനിയാഴ്ച വൈകിട്ടാണ് നുഴഞ്ഞുകയറ്റ ശ്രമം കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു.

നിയന്ത്രണ രേഖയിലുടനീളം ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക് നിരവധി തീവ്രവാദ വിക്ഷേപണ കേന്ദ്രങ്ങൾ തകർത്തു. ഡൽഹിയിലെ സർക്കാർ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ആറോളം വരുന്ന നുഴഞ്ഞുകയറ്റക്കാർ പാകിസ്ഥാനിൽ നിന്ന് നുഴഞ്ഞുകയറി. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെയുണ്ടായ വെടിവെയ്പ്പിൽ ഒരു സൈനികന് പരിക്കേറ്റതായി അവർ പറഞ്ഞു.

നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താനുള്ള പ്രവർത്തനം നടന്നു വരികയാണെന്നും കൃത്യമായ സാഹചര്യം ഇപ്പോഴും വ്യക്തമല്ലെന്നും സൈന്യം അറിയിച്ചു. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റ ശ്രമത്തിന്റെ പശ്ചാത്തലത്തിൽ ആദ്യമായാണ് ഫോൺ സേവനങ്ങളും ഇന്റർനെറ്റും താത്കാലികമായി നിർത്തുന്നത്.

ഫെബ്രുവരിയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ ഉടമ്പടിക്ക് ശേഷം ഈ വർഷം ഇത്തരത്തിലുള്ള രണ്ടാമത്തെ നുഴഞ്ഞുകയറ്റ ശ്രമം ആണെന്ന് സൈന്യം പറഞ്ഞു.

അതിനുശേഷം വെടിനിർത്തൽ ലംഘനം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പാകിസ്ഥാനിൽ നിന്ന് യാതൊരു പ്രേരണയും ഉണ്ടായിട്ടില്ലെന്നും സൈന്യം പറഞ്ഞു.

“ഈ വർഷം വെടിനിർത്തൽ ലംഘനമുണ്ടായിട്ടില്ല. വെടിനിർത്തൽ ലംഘനത്തെ നേരിടാൻ സൈന്യം തയ്യാറാണ്. എന്നാൽ , അതിർത്തിക്കപ്പുറത്ത് നിന്ന് ഒരു പ്രേരണയും ഉണ്ടായിട്ടില്ല,” ലെഫ്റ്റനന്റ് ജനറൽ ഡി പി പാണ്ഡെ, 15 കോർപ്സ് ജനറൽ കമാൻഡർ പറഞ്ഞു.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ വർഷം കുറച്ച് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും ഉറി മേഖലയിലെ നുഴഞ്ഞുകയറ്റക്കാരെ അവർ അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

“ഉറിയിൽ കഴിഞ്ഞ 24 മണിക്കൂറായി ഒരു സൈനിക ഓപ്പറേഷൻ നടക്കുകയാണ്, നുഴഞ്ഞുകയറ്റ ശ്രമം നടന്നിട്ടുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി. ഞങ്ങൾ അവരെ തിരയുകയാണ്. അവർ ഈ ഭാഗത്താണോ അതോ ശ്രമം നടത്തി തിരിച്ചുപോയോ എന്ന് വ്യക്തമായിട്ടില്ല അത് പരിശോധിക്കുകയാണ്,” ജനറൽ പാണ്ഡെ പറഞ്ഞു.

Latest Stories

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ