ശ്രീനഗറിൽ പൊലീസ് ബസിനു നേരെ ഭീകരാക്രമണം; 3 പേർ കൊല്ലപ്പെട്ടു, 14 പേർക്ക് പരിക്ക്

ഇന്ന് വൈകുന്നേരം ശ്രീനഗറിന്റെ പ്രാന്തപ്രദേശത്തുള്ള സെവാനിലെ പൊലീസ് ക്യാമ്പിന് സമീപം രണ്ട് തീവ്രവാദികൾ പൊലീസ് ബസ് ആക്രമിച്ചതിനെ തുടർന്ന് മൂന്ന് ജെ & കെ സായുധ പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

വിവിധ സുരക്ഷാ സേനകളുടെ നിരവധി ക്യാമ്പുകൾ ഉള്ള അതീവ സുരക്ഷിതമായ പ്രദേശത്ത് ഭീകരർ ബസിനു നേരെ കനത്ത വെടിവയ്പ്പ് നടത്തി. ഇന്ന് വൈകിട്ട് പാന്ത ചൗക്ക് മേഖലയിലാണ് സംഭവം.

പരിക്കേറ്റ എല്ലാ ജീവനക്കാരെയും മാറ്റി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പ്രദേശം വളയുകയും അക്രമികളെ കണ്ടെത്താൻ തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ പൊലീസ് സംഘത്തിന് നേരെ ഭീകരർ വെടിയുതിർത്തതിനെ തുടർന്ന് രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ ആക്രമണം. ഡിസംബർ 10ന് ബന്ദിപ്പോരയിലെ ഗുൽഷൻ ചൗക്കിലാണ് ഈ ആക്രമണം നടന്നത്.

കശ്മീരിലെ കുടിയേറ്റ തൊഴിലാളികൾക്കും ന്യൂനപക്ഷ സമുദായാംഗങ്ങൾക്കും നേരെ അടുത്തിടെ നടന്ന ആക്രമണങ്ങൾക്ക് ശേഷം താഴ്‌വരയിൽ നടക്കുന്ന രണ്ടാമത്തെ വലിയ ഭീകരാക്രമണമാണിത്.ഈ കൊലപാതകങ്ങൾ നടത്തിയ എല്ലാ ഭീകരവാദികളും കഴിഞ്ഞ രണ്ട് മാസത്തിനിടെ നടന്ന ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചിരുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ