തിയേറ്റുകള്‍ വൈകുന്നേരങ്ങളിലും പ്രവര്‍ത്തിക്കുന്നു; കൊല്ലപ്പെടുന്നവരുടെ എണ്ണം കുറഞ്ഞു; 370 വകുപ്പ് റദ്ദാക്കിയപ്പോള്‍ കാശ്മീരില്‍ സമാധാനം; ഭീകരവാദം പൊറുപ്പിക്കില്ലെന്ന് അമിത് ഷാ

കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ കൊല്ലപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്രസര്‍ക്കാര്‍ നടപടികളിലൂടെ കശ്മീരില്‍ ഭീകരാക്രമണങ്ങളും അക്രമങ്ങളും കുറഞ്ഞു. ഭീകരാക്രമണം മൂലം ജമ്മു കശ്മീരില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണത്തില്‍ 70 ശതമാനത്തോളം കുറവു വന്നിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി.

കശ്മീര്‍ സമാധാനപരമായി. തിയേറ്റുകള്‍ വൈകുന്നേരങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചു. ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഘോഷയാത്രകള്‍ നടക്കുന്നു. തീവ്ര ഇടതുനിലപാടുകള്‍ ഒരു വിഭാഗം സ്വീകരിക്കുന്നത് രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിക്കുന്നുണ്ട്.

40,000 കശ്മീരികളാണ് 2019 മുതല്‍ 2024 വരെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചത്. 1.5 ലക്ഷം പേര്‍ സ്വയം തൊഴിലില്‍ ഏര്‍പ്പെടുന്നു. സംസ്ഥാനത്തെ വ്യാവസായിക രംഗത്ത് 12,000 കോടി രൂപയുടെ നിക്ഷേപവും നടന്നു. ഭീകരവാദം വച്ചുപൊറുപ്പിക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിശ്ചയാദാര്‍ഢ്യമാണ് ഈ മാറ്റത്തിനു പിന്നിലെന്ന് അമിത് ഷാ പറഞ്ഞു.

അതേസമയം, രാജ്യത്തിന്റെ പലഭാഗങ്ങളിലും ലഹരിമരുന്ന് കച്ചവടം, സൈബര്‍ കുറ്റകൃത്യങ്ങള്‍, ഗുണ്ടാ സംഘങ്ങള്‍, ഹവാല പണമിടപാടുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.

Latest Stories

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ