ദ്രാവിഡ പാര്‍ട്ടികള്‍ തമിഴ് ഭാഷ വെച്ച് രാഷ്ട്രീയം കളിക്കുന്നു; മുതലെടുപ്പിന് അനുവദിക്കില്ലെന്ന് ഗവര്‍ണര്‍; ആര്‍എന്‍ രവി ആര്യനാണോയെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍; വിവാദം

ചെന്നൈയില്‍ നടന്ന ഹിന്ദി മാസാചരണ വിവാദത്തില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആര്‍എന്‍ രവി. ദ്രാവിഡ പാര്‍ട്ടികള്‍ തമിഴ് ഭാഷ വെച്ച് രാഷ്ട്രീയം കളിക്കുകയാണ് അദേഹം പറഞ്ഞു. ഹിന്ദിയ്‌ക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ കേവലം കാരണങ്ങള്‍ മാത്രമാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്ത് ഹിന്ദി പഠിക്കാന്‍ ജനങ്ങളില്‍ ആഗ്രഹം വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

തമിഴ്‌നാടിനെ ഇന്ത്യയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നും തമിഴ് ഭാഷയെ മുന്‍നിര്‍ത്തിയുള്ള മുതലെടുപ്പിന് അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. തമിഴ്‌നാടിന്റെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍നിന്ന് മാറ്റി നിര്‍ത്താന്‍ അവര്‍ തുടര്‍ച്ചയായി ശ്രമിക്കുകയാണ്. ഹിന്ദിയെ മനഃപൂര്‍വം ഒഴിവാക്കുന്നു. കന്നഡ ദിവസവും മലയാളം ദിവസവുമെല്ലാം ആഘോഷിക്കുന്നു. എന്നാല്‍ ഹിന്ദി ദിവസ് വരുമ്പോള്‍ പ്രതിഷേധിക്കുന്നു. വിഘടനവാദികളുടെ അജണ്ടയാണ് ഇത്. സംസ്ഥാനത്തെ ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ ഭാഷയില്‍ വിദ്യാഭ്യാസം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കേണ്ട സ്ഥിതിയുണ്ടായി. ഒടുവില്‍ അത് മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധി പ്രസ്താവിക്കേണ്ടി വന്നെന്നും ഗവണര്‍ പറഞ്ഞു.

എന്നാല്‍ വിവാദത്തില്‍ ഗവര്‍ണര്‍ ആര്യനാണോ എന്നായിരുന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പ്രതികരണം. ഹിന്ദി മാസാചരണത്തിന്റെ പേരില്‍ തമിഴ്നാട്ടിലെ മനുഷ്യര്‍ക്കിടയിലെ ഐക്യം തകര്‍ക്കാന്‍ നോക്കരുത്. ഗവര്‍ണര്‍ക്ക് ദ്രാവിഡ അലര്‍ജിയാണ്. ദേശീയ ഗാനത്തില്‍ നിന്നു ദ്രാവിഡ എന്ന വാക്ക് ഒഴിവാക്കാന്‍ പറയുമോ എന്നും സ്റ്റാലിന്‍ ചോദിച്ചു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക