മധ്യപ്രദേശിലും ഛത്തീസ്ഗഢിലും സത്യപ്രതിജ്ഞ ഇന്ന്; പ്രധാനമന്ത്രിയും മുതിര്‍ന്ന നേതാക്കളും പങ്കെടുക്കും

മധ്യപ്രദേശിലും ഛത്തീസ്ഗഢിലും നിയുക്ത മുഖ്യമന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹന്‍ യാദവും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി വിഷ്ണുദേവ് സായിയുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നത്. തികച്ചും അപ്രതീക്ഷിതമായാണ് ബിജെപി വിഷ്ണുദേവ് സായിയെയും മോഹന്‍ യാദവിനെയും മുഖ്യമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുത്തത്.

സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിര്‍ന്ന ബിജെപി നേതാക്കളും പങ്കെടുക്കും. ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു ഒബിസി നേതാവായ മോഹന്‍ യാദവ്. ബിജെപിയെ വീണ്ടും മധ്യപ്രദേശില്‍ അധികാരത്തിലെത്തിച്ച ചൗഹാനെ മാറ്റി നിറുത്തിയാണ് പാര്‍ട്ടി മോഹന്‍ യാദവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.

ഛത്തീസ്ഗഢിലെ മുഖ്യമന്ത്രി വിഷ്ണുദേവ് സായി ഗോത്ര വിഭാഗക്കാരനാണ്. സംസ്ഥാനത്തെ ഗോത്ര വിഭാഗത്തെ ഒപ്പം നിറുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി വിഷ്ണുദേവ് സായിയെ മുഖ്യമന്ത്രി പദത്തിലെത്തിക്കുന്നത്. വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പും ലക്ഷ്യം വച്ചാണ് പാര്‍ട്ടി പുതിയ തീരുമാനത്തിലെത്തിയത്. കുങ്കുരിയില്‍ നിന്ന് തിരഞ്ഞെടുപ്പിനെ നേരിട്ട വിഷ്ണുദേവ് 2020 മുതല്‍ 2022 വരെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനവും വഹിച്ചിട്ടുണ്ട്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ