'അഫ്സൽ ഗുരുവിനെ പിന്തുണച്ചു, അതിഷി "ഡമ്മി മുഖ്യമന്ത്രി"യെന്ന് സ്വാതി മലിവാള്‍'; എംപിയോട് രാജി വെച്ച് പുറത്തു പോകാൻ ആവശ്യപ്പെട്ട് ആം ആദ്മി

ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷി മാർലേനയെ പ്രഖ്യാപിച്ചതിൽ കടുത്ത വിയോജിപ്പ് അറിയിച്ച രാജ്യസഭാ എംപി സ്വാതി മലിവാളിനോട് രാജി ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി. അതിഷിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കടുത്ത തൃപ്തി സ്വാതി മലിവാൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. അതിഷിയെ “ഡമ്മി മുഖ്യമന്ത്രി” എന്ന് വിശേഷിപ്പിച്ച സ്വാതി മലിവാൾ ഡൽഹിയുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

പാര്‍ലമെന്റ് ആക്രമണ കേസ് പ്രതി ഭീകരൻ അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റുന്നതിൽ നിന്ന് രക്ഷിക്കാൻ അതിഷിയുടെ മാതാപിതാക്കൾ ദയാഹർജി എഴുത്തിരുന്നു എന്നാണ് സ്വാതി ആരോപിക്കാത്തത്. ആതിഷിയുടെ മാതാപിതാക്കൾ എഴുതിയ കത്ത് എന്നവകാശപ്പെട്ട് ഒരു കത്തും അവർ എക്‌സിൽ പങ്കുവച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോൾ എഎപി സ്വാതി മലിവാളിനോട് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

“ഇന്ന് ഡൽഹിക്ക് വളരെ സങ്കടകരമായ ദിവസമാണ്. അഫ്‌സൽ ഗുരുവിനെ തൂക്കിലേട്ടാതിരിക്കാൻ നീണ്ട പോരാട്ടം നടത്തിയ കുടുംബത്തിൽ നിന്നുള്ള ഒരു സ്ത്രീയാണ് ഇന്ന് ഡൽഹിയിലെ മുഖ്യമന്ത്രിയാകുന്നത്. ഭീകരൻ അഫ്‌സൽ ഗുരുവിനെ രക്ഷിക്കാൻ അവളുടെ മാതാപിതാക്കൾ ബഹുമാനപ്പെട്ട രാഷ്ട്രപതിക്ക് ദയാഹർജി എഴുതി. അവരുടെ അഭിപ്രായത്തിൽ അഫ്സൽ ഗുരു നിരപരാധി ആയിരുന്നു. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി അഫ്സൽ ഗുരുവിനെ കുടുക്കിയതാണെനന്നായിരുന്നു അവരുടെ വാദം. അതിഷി മർലീന വെറും ഒരു ‘ഡമ്മി മുഖ്യമന്ത്രി’ ആണെങ്കിലും, ഈ വിഷയം രാജ്യത്തിൻ്റെ സുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവം ഡൽഹിയെ സംരക്ഷിക്കട്ടെ!” – ഇതായിരുന്നു ആതിഷിയുടെ കുറിപ്പ്.

പാർലമെൻ്റിലേക്ക് അയച്ചത് ആം ആദ്മി പാർട്ടി ആണെങ്കിലും സ്വാതി വായിക്കുന്നത് ബിജെപിയുടെ സ്‌ക്രിപ്റ്റ് ആണെന്ന് മുതിർന്ന എഎപി നേതാവും എംഎൽഎയുമായ ദിലീപ് പാണ്ഡെ പറഞ്ഞു. നാണവും ധാർമ്മികതയും ഉണ്ടെങ്കിൽ രാജി വെച്ച് പുറത്തു പോകണം. രാജ്യസഭയിൽ എത്താൻ ഇനി ബിജെപി ടിക്കറ്റിൽ വഴി നോക്കണമെന്നും പാണ്ഡെ പറഞ്ഞു.

ഇന്ന് രാവിലെയാണ് കെജ്‌രിവാളിന്റെ പിൻഗാമിയായി അതിഷിയെ എഎപി നിയസഭ കക്ഷിയോഗം തിരഞ്ഞെടുത്തത്. എംഎല്‍എമാരുടെ യോഗത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ തന്നെയാണ് അതിഷിയുടെ പോര് മുന്നോട്ടുവച്ചത്. ഡൽഹി കല്‍ക്കാജി മണ്ഡലത്തില്‍ നിന്നുള്ള അംഗമാണ് അതിഷി. 11 വര്‍ഷത്തിനുശേഷമാണ് അരവിന്ദ് കെജ്‌രിവാളിനുശേഷം ഡൽഹിയില്‍ പുതിയ മുഖ്യമന്ത്രി വരുന്നത്. നിലവിലെ മന്ത്രിസഭയിൽ 14 വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് അതിഷി. എഎപിയുടെ ആദ്യ വനിത മുഖ്യമന്ത്രി കൂടിയാണ് അതിഷി മര്‍ലേന.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി