ഷഹീൻ ബാഗ് പ്രക്ഷോഭം; ബദൽ സ്ഥലം കണ്ടെത്തുന്നതിനെ കുറിച്ച് സംസാരിക്കാൻ സുപ്രീം കോടതിയുടെ മദ്ധ്യസ്ഥർ

പൗരത്വ നിയമ പൗരത്വ ഭേദഗതിക്കെതിരെ ഡൽഹിയിലെ ഷഹീൻ ബാഗിൽ രണ്ടുമാസത്തിലേറെയായി കുത്തിയിരിപ്പ് സമരം നടത്തുന്ന പ്രതിഷേധക്കാരോട് സംസാരിക്കാൻ രണ്ട് മുതിർന്ന അഭിഭാഷകരെ സുപ്രീം കോടതി തിരഞ്ഞെടുത്തു. മുതിർന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, സാധന രാമചന്ദ്രൻ എന്നിവർ പ്രതിഷേധക്കാരെ കാണുകയും റോഡ് വഴി തിരിച്ചുവിടലും ഉപരോധവും കാരണം യാത്രക്കാരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ മറ്റൊരു സ്ഥലത്ത് പ്രക്ഷോഭം തുടരാൻ ആവശ്യപ്പെടുകയും ചെയ്യും.

“പ്രതിഷേധിക്കാനുള്ള അവകാശം ഒരു മൗലികാവകാശമാണ്. റോഡ് തടയാതെ അവർക്ക് പ്രതിഷേധം തുടരാൻ കഴിയുന്ന ബദൽ മേഖല എന്താണ്?” സുപ്രീം കോടതി ചോദിച്ചു.

ഇതിന് മറുപടിയായി “അവർക്ക് ഒരു സ്ഥലം തിരഞ്ഞെടുക്കാം” എന്ന് ഡൽഹി പൊലീസിന്റെ അഭിഭാഷകൻ പറഞ്ഞു.

“എല്ലാത്തിനും രേഖകളും അതിരുകളുമുണ്ട്. നിങ്ങൾ പ്രതിഷേധിക്കാൻ ആഗ്രഹിക്കുന്നു. പ്രശ്‌നമില്ല. എന്നാൽ നാളെ സമൂഹത്തിലെ മറ്റൊരു വിഭാഗം മറ്റൊരു പ്രദേശത്ത് പ്രതിഷേധം സംഘടിപ്പിച്ചേക്കാം … ഗതാഗത തടസം ഉണ്ടാവണ്ടിരിക്കുന്നതിന് ചില രീതികൾ ഉണ്ടായിരിക്കണം, എല്ലാവരും റോഡുകൾ തടയാൻ തുടങ്ങിയാൽ ആളുകൾ എവിടെ പോകും എന്നതാണ് ഞങ്ങളുടെ ആശങ്ക.” സുപ്രീം കോടതി പറഞ്ഞു.

അവർക്ക് പ്രക്ഷോഭം തുടരാമെന്നും എന്നാൽ ധാരാളം ആളുകൾ ദിവസവും ഉപയോഗിക്കുന്ന റോഡിൽ പറ്റില്ലെന്നും പ്രതിഷേധക്കാരെ പ്രതിനിധീകരിച്ച അഭിഭാഷകനോട് സുപ്രീം കോടതി പറഞ്ഞു.

“ഞങ്ങൾക്ക് കുറച്ച് സമയം നൽകുക, ഞങ്ങൾ അത് ചെയ്യാം,” അഭിഭാഷകൻ പറഞ്ഞു.

പ്രശ്‌നം രൂക്ഷമാക്കാൻ അധികൃതർ ആഗ്രഹിക്കുന്നില്ലെന്ന് ഡൽഹി സർക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

പ്രതിഷേധക്കാർ, കൂടുതലും സ്ത്രീകൾ, കുട്ടികളെ ഒരു പരിചയായി ഉപയോഗിക്കുന്നുവെന്ന് ഡൽഹി പൊലീസ് ആരോപിച്ചതിനെത്തുടർന്നാണ് സുപ്രീം കോടതി മദ്ധ്യസ്ഥരെ നിയമിച്ചത്.

“ഈ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഒന്നും ശരിയായില്ലെങ്കിൽ ഞങ്ങൾ അത് അധികാരികൾക്ക് വിട്ടുകൊടുക്കും. പക്ഷേ ഒരു പരിഹാരമുണ്ടാവുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ഉന്നത കോടതി പറഞ്ഞു.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി