ഷഹീൻ ബാഗ് പ്രക്ഷോഭം; ബദൽ സ്ഥലം കണ്ടെത്തുന്നതിനെ കുറിച്ച് സംസാരിക്കാൻ സുപ്രീം കോടതിയുടെ മദ്ധ്യസ്ഥർ

പൗരത്വ നിയമ പൗരത്വ ഭേദഗതിക്കെതിരെ ഡൽഹിയിലെ ഷഹീൻ ബാഗിൽ രണ്ടുമാസത്തിലേറെയായി കുത്തിയിരിപ്പ് സമരം നടത്തുന്ന പ്രതിഷേധക്കാരോട് സംസാരിക്കാൻ രണ്ട് മുതിർന്ന അഭിഭാഷകരെ സുപ്രീം കോടതി തിരഞ്ഞെടുത്തു. മുതിർന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, സാധന രാമചന്ദ്രൻ എന്നിവർ പ്രതിഷേധക്കാരെ കാണുകയും റോഡ് വഴി തിരിച്ചുവിടലും ഉപരോധവും കാരണം യാത്രക്കാരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ മറ്റൊരു സ്ഥലത്ത് പ്രക്ഷോഭം തുടരാൻ ആവശ്യപ്പെടുകയും ചെയ്യും.

“പ്രതിഷേധിക്കാനുള്ള അവകാശം ഒരു മൗലികാവകാശമാണ്. റോഡ് തടയാതെ അവർക്ക് പ്രതിഷേധം തുടരാൻ കഴിയുന്ന ബദൽ മേഖല എന്താണ്?” സുപ്രീം കോടതി ചോദിച്ചു.

ഇതിന് മറുപടിയായി “അവർക്ക് ഒരു സ്ഥലം തിരഞ്ഞെടുക്കാം” എന്ന് ഡൽഹി പൊലീസിന്റെ അഭിഭാഷകൻ പറഞ്ഞു.

“എല്ലാത്തിനും രേഖകളും അതിരുകളുമുണ്ട്. നിങ്ങൾ പ്രതിഷേധിക്കാൻ ആഗ്രഹിക്കുന്നു. പ്രശ്‌നമില്ല. എന്നാൽ നാളെ സമൂഹത്തിലെ മറ്റൊരു വിഭാഗം മറ്റൊരു പ്രദേശത്ത് പ്രതിഷേധം സംഘടിപ്പിച്ചേക്കാം … ഗതാഗത തടസം ഉണ്ടാവണ്ടിരിക്കുന്നതിന് ചില രീതികൾ ഉണ്ടായിരിക്കണം, എല്ലാവരും റോഡുകൾ തടയാൻ തുടങ്ങിയാൽ ആളുകൾ എവിടെ പോകും എന്നതാണ് ഞങ്ങളുടെ ആശങ്ക.” സുപ്രീം കോടതി പറഞ്ഞു.

അവർക്ക് പ്രക്ഷോഭം തുടരാമെന്നും എന്നാൽ ധാരാളം ആളുകൾ ദിവസവും ഉപയോഗിക്കുന്ന റോഡിൽ പറ്റില്ലെന്നും പ്രതിഷേധക്കാരെ പ്രതിനിധീകരിച്ച അഭിഭാഷകനോട് സുപ്രീം കോടതി പറഞ്ഞു.

“ഞങ്ങൾക്ക് കുറച്ച് സമയം നൽകുക, ഞങ്ങൾ അത് ചെയ്യാം,” അഭിഭാഷകൻ പറഞ്ഞു.

പ്രശ്‌നം രൂക്ഷമാക്കാൻ അധികൃതർ ആഗ്രഹിക്കുന്നില്ലെന്ന് ഡൽഹി സർക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

പ്രതിഷേധക്കാർ, കൂടുതലും സ്ത്രീകൾ, കുട്ടികളെ ഒരു പരിചയായി ഉപയോഗിക്കുന്നുവെന്ന് ഡൽഹി പൊലീസ് ആരോപിച്ചതിനെത്തുടർന്നാണ് സുപ്രീം കോടതി മദ്ധ്യസ്ഥരെ നിയമിച്ചത്.

“ഈ പ്രശ്നം പരിഹരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഒന്നും ശരിയായില്ലെങ്കിൽ ഞങ്ങൾ അത് അധികാരികൾക്ക് വിട്ടുകൊടുക്കും. പക്ഷേ ഒരു പരിഹാരമുണ്ടാവുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ഉന്നത കോടതി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ