മെഹ്ബൂബ മുഫ്തിയെ കാണാന്‍ മകള്‍ക്ക് അനുവാദം നല്‍കി സുപ്രീം കോടതി

ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ കാണാന്‍ മകള്‍ ഇല്‍തിജക്ക് സുപ്രീം കോടതി അനുമതി. മാതാവിനെ കാണണം എന്നാവശ്യപ്പെട്ട് മകള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. കഴിഞ്ഞ ഒരു മാസമായി മാതാവിനെ കണ്ടിട്ടില്ലെന്നും അമ്മയുടെ ആരോഗ്യാവസ്ഥയില്‍ ആശങ്കയുണ്ടെന്നും അവര്‍ ഹരജിയില്‍ പറയുന്നു.

മെഹബൂബ മുഫ്തിയെ അവരുടെ ബന്ധുക്കള്‍ വസതിയിലെത്തി രണ്ടു തവണ സന്ദര്‍ശിച്ചതാണെന്നും അമ്മയെ കാണണമെന്ന് ആവശ്യപ്പെട്ട് മകള്‍ ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതി തേടിയിരുന്നെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ സുപ്രീം കോടതിയെ അറിയിച്ചു.എന്നാല്‍
ഇല്‍തിജയുടെ സന്ദര്‍ശനത്തിന് മറ്റു ചില ഉദേശങ്ങളാണെന്നും അതുകൊണ്ട് അനുമതി കൊടുക്കേണ്ടതില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ വാദിച്ചു.

തന്റെ അമ്മയെ സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ഇല്‍തിജ കോടതിയില്‍ പറഞ്ഞിരുന്നു. വീട്ടു തടങ്കലില്‍ കഴിയുന്ന സി.പി.ഐ.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ നേരത്തെ സുപ്രീം കോടതി അനുവദിച്ചിരുന്നു

ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു മാറ്റുകയും കശ്മീരിനെ രണ്ടായി വിഭജിക്കുകയും ചെയ്തതിന്റെ പിന്നാലെയാണ് ഓഗസ്റ്റ് 4- നാണ് മെഹ്ബൂബ മുഫ്തിയടക്കമുളള രാഷ്ട്രീയ പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉണ്ടാവുന്നത് ഒഴിവാക്കാനാണ് അറസ്റ്റുകള്‍ നടത്തിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നു.

Latest Stories

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്