നഷ്ടപരിഹാരം നൽകി ഏറ്റെടുക്കുന്ന ഭൂമിയുടെ പൂർണ അവകാശം സർക്കാരിന്; സുപ്രീംകോടതി

നിയമപരമായി നഷ്ടപരിഹാരം നൽകി ഏറ്റെടുക്കുന്ന ഭൂമി പൂർണമായും സംസ്ഥാന സർക്കാരിനായിരിക്കുമെന്ന് സുപ്രീം കോടതി. ഗ്രേറ്റർ നോയിഡ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് അതോറിറ്റിയുടെ നോട്ടിസിനെതിരെ യുപി സ്വദേശി നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയാണ് വിധി.

സംസ്ഥാന സർക്കാർ ഭൂമി ഏറ്റടുത്തതിനു ശേഷവും ഭൂമിയുടെ മേൽ അവകാശം ഉന്നയിക്കുന്ന വ്യക്തിയെ അതിക്രമിച്ചു കയറിയ ആളായി കണക്കാക്കണമെന്ന അലഹാബാദ് ഹൈക്കോടതിയുടെ നിരീക്ഷണം ജസ്റ്റിസ് എം.ആർ ഷാ അധ്യക്ഷനായ അവധിക്കാല ബെഞ്ചാണ് ശരിവച്ചത്.

സർക്കാർ നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത ഭൂമിയിൽ പഴയ ഉടമയായ ഹർജിക്കാരൻ നടത്തിയ അനധികൃത കയ്യേറ്റങ്ങൾ നീക്കാനായിരുന്നു  കോടതി നോട്ടിസ്.

സംസ്ഥാനങ്ങൾ വിവിധ പദ്ധതികൾക്കായി വലിയ തോതിൽ സ്ഥലം ഏറ്റെടുക്കുമ്പോൾ അത് ഉപയോഗിക്കും വരെ ഭൂമി നിലനിർത്താൻ വ്യക്തിയെയോ പൊലീസിനെയോ നിയോഗിക്കുകയോ കൃഷി ഇറക്കുകയോ ചെയ്യേണ്ട കാര്യമില്ലാത്ത സ്ഥിതിക്ക് ഭൂമിക്കു മേൽ അവകാശം ഉന്നയിക്കുന്നവരെ അതിക്രമിച്ചു കയറുന്നവരായി കണക്കാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്