ഐ.ഐ.ടി ഗുവാഹത്തിയില്‍ ജപ്പാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത നിലയില്‍

ഐ.ഐ.ടി ഗുവാഹത്തിയില്‍ ജപ്പാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച മൂന്നിനും മൂന്നരയ്ക്കും ഇടയിലാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്ന് ഐഐടി ഗുവാഹത്തി പബ്ലിക് റിലേഷന്‍ ഓഫീസര്‍ അറിയിച്ചു. ജപ്പാനിലെ ജിഫു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയായ ഇവര്‍ മൂന്ന് മാസത്തെ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായാണ് ഐഐടി ഗുവാഹത്തിയില്‍ എത്തിയത്. ഈ നവംബറില്‍ പ്രോഗ്രാം കഴിഞ്ഞിരുന്നു.

ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനിയുടെ മുറി അകത്തുനിന്ന് പൂട്ടിയ നിലയില്‍ കണ്ടതോടെ സുഹൃത്തുകള്‍ വാതിലില്‍ മുട്ടിവിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ഇതോടെ ഇവര്‍ ഐ.ഐ.ടി മേധാവികളെ വിവരം അറിയിക്കുകയായിരുന്നു. പൊലീസിന്റെ സഹായത്തോടെ അധികൃതര്‍ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കേന്ദ്ര ആഭ്യന്തര- വിദേശകാര്യ മന്ത്രാലയങ്ങളില്‍ ഐ.ഐ.ടി മേധാവികള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ മികച്ച ടെക്നിക്കല്‍ യൂണിവേഴ്സിറ്റികളില്‍ ഒന്നായ ഐഐടി ഗുവാഹത്തിയില്‍ നേരത്തെയും വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. 2019 ജനുവരിയില്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ള ബിടെക് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ