വന്ദേഭാരത് എക്‌സ്പ്രസിനെ മൈസൂരുവില്‍ കല്ലെറിഞ്ഞ തകര്‍ത്ത സംഭവം; അന്വേഷണം സ്വകാര്യബസ് ലോബിയിലേക്കും; മൂന്നു ചില്ലുകള്‍ മാറ്റി വീണ്ടും സര്‍വീസ്

ഇന്ത്യയിലെ അതിവേഗ ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ മൈസൂരില്‍ ഉണ്ടായ കല്ലേറില്‍ അന്വേഷണം വ്യാപിപ്പിച്ചു. റെയില്‍വേ പൊലീസും മൈസൂര്‍ പൊലീസും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസമാണ് മൈസൂരു-ചെന്നൈ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ് ഉണ്ടായത്. കല്ലേറില്‍ ട്രെയിനിന്റെ മൂന്നു ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഇവ മാറ്റിയാണ് ട്രെയിന്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. കഴിഞ്ഞ ദിവസംഉച്ചയ്ക്ക് ബെംഗളൂരു കന്റോണ്‍മെന്റ് കെആര്‍ പുരം സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. മൈസൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിന്‍ കെഎസ്ആര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് 10 മിനിറ്റിനുള്ളിലായിരുന്നു കല്ലേറ്.

നവംബറില്‍ സര്‍വീസ് ആരംഭിച്ച മൈസൂരുചെന്നൈ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ ആദ്യമായാണ് കല്ലേറുണ്ടാകുന്നത്. ദക്ഷിണ പശ്ചിമ റെയില്‍വേ ബെംഗളൂരു ഡിവിഷന് കീഴില്‍ കഴിഞ്ഞ മാസം മാത്രം ട്രെയിനുകള്‍ക്ക് നേരെ കല്ലേറിഞ്ഞതിന് 21 കേസുകളാണ് ആര്‍പിഎഫ് റജിസ്റ്റര്‍ ചെയ്തത്. വന്ദേഭാരത് എക്‌സ്പ്രസിന് നേരെയുള്ള കല്ലേറിന് പിന്നില്‍ സ്വകാര്യ ബസ് ലോബിയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്നത് വര്‍ധിച്ചതോടെ ശിക്ഷാ നടപടികളും കര്‍ശനമാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുന്ന കേസുകളില്‍ ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിക്കും.

ബെംഗളൂരു നഗരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ 2 മാസത്തിനിടെ ദക്ഷിണ പശ്ചിമ റെയില്‍വേ ബെംഗളൂരു ഡിവിഷന് കീഴില്‍ റജിസ്റ്റര്‍ ചെയ്തത് 34 കേസുകള്‍. ഇന്നലെ ചെന്നൈമൈസൂരു വന്ദേഭാരത് എക്‌സ്പ്രസിന് നേരെയുണ്ടായ കല്ലേറാണ് ഒടുവിലത്തേത്. ലൊട്ടഗോലഹള്ളികോടിഗേഹള്ളി, ബയ്യപ്പനഹള്ളിചന്നസന്ദ്ര, ചന്നസന്ദ്രയെലഹങ്ക, ചിക്കബാനവാരയശ്വന്ത്പുര എന്നീ റൂട്ടുകളിലാണ് കല്ലേറ് കൂടുതല്‍.

കെആര്‍ പുരം, ബയ്യപ്പനഹള്ളി, തുമക്കൂരു, ബാനസവാടി, കര്‍മലാരാം, കന്റോണ്‍മെന്റ് മേഖലകളിലാണ് കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നേരത്തെ രാത്രിയിലാണ് കൂടുതല്‍ കല്ലേറ് ഉണ്ടായിരുന്നതെങ്കിലും ഇപ്പോള്‍ പകല്‍ സമയങ്ങളിലും കല്ലേറിന് കുറവില്ല. റെയില്‍വേ ട്രാക്കുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയ സംഘങ്ങളുടെ പങ്കും റെയില്‍വേ സുരക്ഷ സേന (ആര്‍പിഎഫ്) പരിശോധിക്കുന്നുണ്ട്. സമാനമായ സംഭവങ്ങളില്‍ നേരത്തെ ഇത്തരം സംഘങ്ങളില്‍പെട്ടവരെ പിടികൂടിയിരുന്നു.

Latest Stories

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ

അഭിഷേകിന്റെ ക്യാച്ച് കളയുന്നത് അപകടമാണ്, അതിലൂടെ തോൽവിയും ഉറപ്പാണ്: റിയാൻ പരാഗ്

വെടിവെപ്പ് നടത്തിയ അക്രമിയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്; കീഴ്‌പ്പെടുത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത്

അധികം ആരും പുകഴ്ത്താത്ത ഏറ്റവും മികച്ച ഓപ്പണിങ് പാർട്ട്നേഴ്സ്; ശ്രേയസിന്റെ വിശ്വസ്തരായ താരങ്ങൾ പ്രഭ്സിമ്രാൻ-പ്രിയാൻഷ് ആര്യ

രാഹുലിന്റെ ബാറ്റിംഗ് കണ്ടപ്പോൾ ഞാൻ എന്നോട് തന്നെ മനസ്സിൽ പറഞ്ഞു, അവർക്ക് പറ്റുമെങ്കിൽ നമുക്കും പറ്റും എന്ന്: ശ്രേയസ് അയ്യർ

വൈറ്റ് ഹൗസിലെ അത്താഴവിരുന്നിനിടയിൽ വെടിവെയ്പ്പ്, ഡൊണാൾഡ് ട്രംപിനെ ഒഴിപ്പിച്ചു; പ്രതി പിടിയിൽ

'ഞങ്ങളുടെ ബോളേഴ്സിന് നല്ല രീതിയിൽ അടി കിട്ടിയപ്പോൾ മത്സരം കൈവിട്ടു എന്ന് ഞാൻ ഉറപ്പിച്ചു: ശ്രേയസ് അയ്യർ

കരുൺ നായർ കാരണമാണ് തോറ്റത്, ശ്രേയസിനെ പോലെയുള്ള ബാറ്ററുടെ ക്യാച്ച് പാഴാക്കിയാൽ തോൽവി ഉറപ്പാണ്: അക്‌സർ പട്ടേൽ

രാവിലെ കോഹ്ലി, ഉച്ചയ്ക്ക് രാഹുൽ, വൈകിട്ട് വൈഭവ്, രാത്രി അഭിഷേക്; ഓറഞ്ച് ക്യാപ്പ് കേറിയിറങ്ങിയത് നാല് താരങ്ങളുടെ തലയിലൂടെ

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ