വന്ദേഭാരത് എക്‌സ്പ്രസിനെ മൈസൂരുവില്‍ കല്ലെറിഞ്ഞ തകര്‍ത്ത സംഭവം; അന്വേഷണം സ്വകാര്യബസ് ലോബിയിലേക്കും; മൂന്നു ചില്ലുകള്‍ മാറ്റി വീണ്ടും സര്‍വീസ്

ഇന്ത്യയിലെ അതിവേഗ ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ മൈസൂരില്‍ ഉണ്ടായ കല്ലേറില്‍ അന്വേഷണം വ്യാപിപ്പിച്ചു. റെയില്‍വേ പൊലീസും മൈസൂര്‍ പൊലീസും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസമാണ് മൈസൂരു-ചെന്നൈ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ് ഉണ്ടായത്. കല്ലേറില്‍ ട്രെയിനിന്റെ മൂന്നു ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഇവ മാറ്റിയാണ് ട്രെയിന്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. കഴിഞ്ഞ ദിവസംഉച്ചയ്ക്ക് ബെംഗളൂരു കന്റോണ്‍മെന്റ് കെആര്‍ പുരം സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. മൈസൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിന്‍ കെഎസ്ആര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് 10 മിനിറ്റിനുള്ളിലായിരുന്നു കല്ലേറ്.

നവംബറില്‍ സര്‍വീസ് ആരംഭിച്ച മൈസൂരുചെന്നൈ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ ആദ്യമായാണ് കല്ലേറുണ്ടാകുന്നത്. ദക്ഷിണ പശ്ചിമ റെയില്‍വേ ബെംഗളൂരു ഡിവിഷന് കീഴില്‍ കഴിഞ്ഞ മാസം മാത്രം ട്രെയിനുകള്‍ക്ക് നേരെ കല്ലേറിഞ്ഞതിന് 21 കേസുകളാണ് ആര്‍പിഎഫ് റജിസ്റ്റര്‍ ചെയ്തത്. വന്ദേഭാരത് എക്‌സ്പ്രസിന് നേരെയുള്ള കല്ലേറിന് പിന്നില്‍ സ്വകാര്യ ബസ് ലോബിയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്നത് വര്‍ധിച്ചതോടെ ശിക്ഷാ നടപടികളും കര്‍ശനമാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുന്ന കേസുകളില്‍ ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിക്കും.

ബെംഗളൂരു നഗരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ 2 മാസത്തിനിടെ ദക്ഷിണ പശ്ചിമ റെയില്‍വേ ബെംഗളൂരു ഡിവിഷന് കീഴില്‍ റജിസ്റ്റര്‍ ചെയ്തത് 34 കേസുകള്‍. ഇന്നലെ ചെന്നൈമൈസൂരു വന്ദേഭാരത് എക്‌സ്പ്രസിന് നേരെയുണ്ടായ കല്ലേറാണ് ഒടുവിലത്തേത്. ലൊട്ടഗോലഹള്ളികോടിഗേഹള്ളി, ബയ്യപ്പനഹള്ളിചന്നസന്ദ്ര, ചന്നസന്ദ്രയെലഹങ്ക, ചിക്കബാനവാരയശ്വന്ത്പുര എന്നീ റൂട്ടുകളിലാണ് കല്ലേറ് കൂടുതല്‍.

കെആര്‍ പുരം, ബയ്യപ്പനഹള്ളി, തുമക്കൂരു, ബാനസവാടി, കര്‍മലാരാം, കന്റോണ്‍മെന്റ് മേഖലകളിലാണ് കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നേരത്തെ രാത്രിയിലാണ് കൂടുതല്‍ കല്ലേറ് ഉണ്ടായിരുന്നതെങ്കിലും ഇപ്പോള്‍ പകല്‍ സമയങ്ങളിലും കല്ലേറിന് കുറവില്ല. റെയില്‍വേ ട്രാക്കുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയ സംഘങ്ങളുടെ പങ്കും റെയില്‍വേ സുരക്ഷ സേന (ആര്‍പിഎഫ്) പരിശോധിക്കുന്നുണ്ട്. സമാനമായ സംഭവങ്ങളില്‍ നേരത്തെ ഇത്തരം സംഘങ്ങളില്‍പെട്ടവരെ പിടികൂടിയിരുന്നു.

Latest Stories

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ