വന്ദേഭാരത് എക്‌സ്പ്രസിനെ മൈസൂരുവില്‍ കല്ലെറിഞ്ഞ തകര്‍ത്ത സംഭവം; അന്വേഷണം സ്വകാര്യബസ് ലോബിയിലേക്കും; മൂന്നു ചില്ലുകള്‍ മാറ്റി വീണ്ടും സര്‍വീസ്

ഇന്ത്യയിലെ അതിവേഗ ട്രെയിനായ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ മൈസൂരില്‍ ഉണ്ടായ കല്ലേറില്‍ അന്വേഷണം വ്യാപിപ്പിച്ചു. റെയില്‍വേ പൊലീസും മൈസൂര്‍ പൊലീസും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസമാണ് മൈസൂരു-ചെന്നൈ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ് ഉണ്ടായത്. കല്ലേറില്‍ ട്രെയിനിന്റെ മൂന്നു ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഇവ മാറ്റിയാണ് ട്രെയിന്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. കഴിഞ്ഞ ദിവസംഉച്ചയ്ക്ക് ബെംഗളൂരു കന്റോണ്‍മെന്റ് കെആര്‍ പുരം സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. മൈസൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിന്‍ കെഎസ്ആര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് 10 മിനിറ്റിനുള്ളിലായിരുന്നു കല്ലേറ്.

നവംബറില്‍ സര്‍വീസ് ആരംഭിച്ച മൈസൂരുചെന്നൈ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ ആദ്യമായാണ് കല്ലേറുണ്ടാകുന്നത്. ദക്ഷിണ പശ്ചിമ റെയില്‍വേ ബെംഗളൂരു ഡിവിഷന് കീഴില്‍ കഴിഞ്ഞ മാസം മാത്രം ട്രെയിനുകള്‍ക്ക് നേരെ കല്ലേറിഞ്ഞതിന് 21 കേസുകളാണ് ആര്‍പിഎഫ് റജിസ്റ്റര്‍ ചെയ്തത്. വന്ദേഭാരത് എക്‌സ്പ്രസിന് നേരെയുള്ള കല്ലേറിന് പിന്നില്‍ സ്വകാര്യ ബസ് ലോബിയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്നത് വര്‍ധിച്ചതോടെ ശിക്ഷാ നടപടികളും കര്‍ശനമാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുന്ന കേസുകളില്‍ ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിക്കും.

ബെംഗളൂരു നഗരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ 2 മാസത്തിനിടെ ദക്ഷിണ പശ്ചിമ റെയില്‍വേ ബെംഗളൂരു ഡിവിഷന് കീഴില്‍ റജിസ്റ്റര്‍ ചെയ്തത് 34 കേസുകള്‍. ഇന്നലെ ചെന്നൈമൈസൂരു വന്ദേഭാരത് എക്‌സ്പ്രസിന് നേരെയുണ്ടായ കല്ലേറാണ് ഒടുവിലത്തേത്. ലൊട്ടഗോലഹള്ളികോടിഗേഹള്ളി, ബയ്യപ്പനഹള്ളിചന്നസന്ദ്ര, ചന്നസന്ദ്രയെലഹങ്ക, ചിക്കബാനവാരയശ്വന്ത്പുര എന്നീ റൂട്ടുകളിലാണ് കല്ലേറ് കൂടുതല്‍.

കെആര്‍ പുരം, ബയ്യപ്പനഹള്ളി, തുമക്കൂരു, ബാനസവാടി, കര്‍മലാരാം, കന്റോണ്‍മെന്റ് മേഖലകളിലാണ് കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നേരത്തെ രാത്രിയിലാണ് കൂടുതല്‍ കല്ലേറ് ഉണ്ടായിരുന്നതെങ്കിലും ഇപ്പോള്‍ പകല്‍ സമയങ്ങളിലും കല്ലേറിന് കുറവില്ല. റെയില്‍വേ ട്രാക്കുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയ സംഘങ്ങളുടെ പങ്കും റെയില്‍വേ സുരക്ഷ സേന (ആര്‍പിഎഫ്) പരിശോധിക്കുന്നുണ്ട്. സമാനമായ സംഭവങ്ങളില്‍ നേരത്തെ ഇത്തരം സംഘങ്ങളില്‍പെട്ടവരെ പിടികൂടിയിരുന്നു.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി