ശ്രീനഗറില്‍ ഞായറാഴ്ച ചന്തയില്‍ ഗ്രനേഡ് ആക്രമണം; 12 പേര്‍ക്ക് പരിക്ക്; സാധാരണക്കാര്‍ക്ക് നേര്‍ക്കുള്ള ആക്രമണം അവസാനിപ്പിക്കാന്‍ സുരക്ഷസേന ശക്തമായ നടപടിയെടുക്കണമെന്ന് ഒമര്‍ അബ്ദുള്ള

ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ഞായറാഴ്ച ചന്തയ്ക്കിടെ ഉണ്ടായ ഭീകരാക്രമണത്തില്‍ 12 പേര്‍ക്ക് പരിക്ക്. ലാല്‍ചൗക്കിന് സമീപം ഞായറാഴ്ച നടക്കാറുള്ള ചന്തയ്ക്കിടെയാണ് ഗ്രനേഡ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരില്‍ ഭൂരിഭാഗവും സാധാരണക്കാരായ നാട്ടുകാരാണ്. പരിക്കേറ്റവരെ ശ്രീ മഹാരാജാ ഹരി സിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ജമ്മു കശ്മീര്‍ പോലീസിലെയും സിആര്‍പിഎഫിലെയും രണ്ടുപേര്‍ കൂടിയടങ്ങിയിട്ടുണ്ട്.

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഗ്രനേഡ് ആക്രമണത്തെ ‘ആഴത്തില്‍ അസ്വസ്ഥതപ്പെടുത്തുന്നതെന്നാണ്’ വിശേഷിപ്പിച്ചത്., സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണത്തിന് ഒരു ന്യായീകരണവുമില്ലെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താഴ്വരയുടെ ചില ഭാഗങ്ങളില്‍ ആക്രമണങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും തലക്കെട്ടുകള്‍ കൊണ്ട് നിറയുകയാണെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

ശ്രീനഗറിലെ ‘സണ്‍ഡേ മാര്‍ക്കറ്റില്‍’ നിരപരാധികളായ കച്ചവടക്കാര്‍ക്ക് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തെക്കുറിച്ചുള്ള ഇന്നത്തെ വാര്‍ത്ത വളരെ അസ്വസ്ഥതപ്പെടുത്തുന്നതാണ്്. നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യം വച്ചതിന് ഒരു ന്യായീകരണവുമില്ല. ആക്രമണങ്ങളുടെ ഈ വര്‍ധന എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ സാധ്യമായതെല്ലാം ചെയ്യണം. അതിലൂടെ മാത്രമേ ജനങ്ങള്‍ക്ക് ഒരു ഭയവുമില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുകയുള്ളു.

എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് തന്റെ ആവലാതി ജമ്മുകശ്മീര്‍ മുഖ്യമന്ത്രി പങ്കുവെച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ തുടര്‍ച്ചയായി വെടിവയ്പ് പലയിടങ്ങളിലുമുണ്ടായിരുന്നു. ഇന്നലെ ശ്രീനഗറിലെ ഖന്‍യാര്‍ മേഖലയില്‍ ഒരു ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനെ സൈന്യം വെടിവച്ചു കൊന്നിരുന്നു. ഇന്ന് ഞായറാഴ്ച മാര്‍ക്കറ്റില്‍ നടന്ന ഗ്രനേഡ് ആക്രമണം സിആര്‍പിഎഫിന്റെ വാഹനം കൂടി ലക്ഷ്യംവെച്ചായിരുന്നു. സിആര്‍പിഎഫിന്റെ വാഹനം പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തിന് സമീപമുള്ള വഴിയോരക്കച്ചവടക്കാരന്റെ ഉന്തുവണ്ടിയിലേക്കാണ് ഗ്രനേഡ് വീണു പൊട്ടിത്തെറിച്ചത്.

Latest Stories

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും