ശ്രീനഗറില്‍ ഞായറാഴ്ച ചന്തയില്‍ ഗ്രനേഡ് ആക്രമണം; 12 പേര്‍ക്ക് പരിക്ക്; സാധാരണക്കാര്‍ക്ക് നേര്‍ക്കുള്ള ആക്രമണം അവസാനിപ്പിക്കാന്‍ സുരക്ഷസേന ശക്തമായ നടപടിയെടുക്കണമെന്ന് ഒമര്‍ അബ്ദുള്ള

ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ഞായറാഴ്ച ചന്തയ്ക്കിടെ ഉണ്ടായ ഭീകരാക്രമണത്തില്‍ 12 പേര്‍ക്ക് പരിക്ക്. ലാല്‍ചൗക്കിന് സമീപം ഞായറാഴ്ച നടക്കാറുള്ള ചന്തയ്ക്കിടെയാണ് ഗ്രനേഡ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരില്‍ ഭൂരിഭാഗവും സാധാരണക്കാരായ നാട്ടുകാരാണ്. പരിക്കേറ്റവരെ ശ്രീ മഹാരാജാ ഹരി സിംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ജമ്മു കശ്മീര്‍ പോലീസിലെയും സിആര്‍പിഎഫിലെയും രണ്ടുപേര്‍ കൂടിയടങ്ങിയിട്ടുണ്ട്.

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഗ്രനേഡ് ആക്രമണത്തെ ‘ആഴത്തില്‍ അസ്വസ്ഥതപ്പെടുത്തുന്നതെന്നാണ്’ വിശേഷിപ്പിച്ചത്., സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണത്തിന് ഒരു ന്യായീകരണവുമില്ലെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താഴ്വരയുടെ ചില ഭാഗങ്ങളില്‍ ആക്രമണങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും തലക്കെട്ടുകള്‍ കൊണ്ട് നിറയുകയാണെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

ശ്രീനഗറിലെ ‘സണ്‍ഡേ മാര്‍ക്കറ്റില്‍’ നിരപരാധികളായ കച്ചവടക്കാര്‍ക്ക് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തെക്കുറിച്ചുള്ള ഇന്നത്തെ വാര്‍ത്ത വളരെ അസ്വസ്ഥതപ്പെടുത്തുന്നതാണ്്. നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യം വച്ചതിന് ഒരു ന്യായീകരണവുമില്ല. ആക്രമണങ്ങളുടെ ഈ വര്‍ധന എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ സാധ്യമായതെല്ലാം ചെയ്യണം. അതിലൂടെ മാത്രമേ ജനങ്ങള്‍ക്ക് ഒരു ഭയവുമില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുകയുള്ളു.

എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് തന്റെ ആവലാതി ജമ്മുകശ്മീര്‍ മുഖ്യമന്ത്രി പങ്കുവെച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ തുടര്‍ച്ചയായി വെടിവയ്പ് പലയിടങ്ങളിലുമുണ്ടായിരുന്നു. ഇന്നലെ ശ്രീനഗറിലെ ഖന്‍യാര്‍ മേഖലയില്‍ ഒരു ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനെ സൈന്യം വെടിവച്ചു കൊന്നിരുന്നു. ഇന്ന് ഞായറാഴ്ച മാര്‍ക്കറ്റില്‍ നടന്ന ഗ്രനേഡ് ആക്രമണം സിആര്‍പിഎഫിന്റെ വാഹനം കൂടി ലക്ഷ്യംവെച്ചായിരുന്നു. സിആര്‍പിഎഫിന്റെ വാഹനം പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തിന് സമീപമുള്ള വഴിയോരക്കച്ചവടക്കാരന്റെ ഉന്തുവണ്ടിയിലേക്കാണ് ഗ്രനേഡ് വീണു പൊട്ടിത്തെറിച്ചത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ