വ്യാജ ബോംബ് ഭീഷണിയുടെ ഉറവിടം കണ്ടെത്തി; പ്രതി തീവ്രവാദത്തെ കുറിച്ച് പുസ്തകമെഴുതിയ വ്യക്തി

രാജ്യത്തിന് ഏറെ തലവേദന സൃഷ്ടിച്ച വ്യാജ ബോംബ് ഭീഷണിയുടെ ഉറവിടം കണ്ടെത്തിയതായി നാഗ്പൂര്‍ പൊലീസ്. മഹാരാഷ്ട്രയിലെ ഗോന്തിയ ജില്ലയിലെ ജഗദീഷ് ഉയ്ക്ക ആണ് വ്യാജ ബോംബ് ഭീഷണിയ്ക്ക് പിന്നിലുള്ളതാണെന്നാണ് നാഗ്പൂര്‍ സിറ്റി പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയത്.

ജഗദീഷ് ഉയ്ക്ക ഒളിവിലാണെന്നും നാഗ്പൂര്‍ സിറ്റി പൊലീസ് അറിയിച്ചു. ഇയാള്‍ തീവ്രവാദത്തെ കുറിച്ച് ഒരു പുസ്തകം എഴുതിയിട്ടുള്ളതായും പൊലീസ് അറിയിച്ചു. ഡിസിപി ശ്വേത ഖേഡ്കറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ പിടികൂടാനായി മഹാരാഷ്ട്ര പൊലീസിന്റെ കീഴില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

നേരത്തെ 2021ല്‍ മറ്റൊരു കേസില്‍ ജഗദീഷ് ഉയ്ക്കയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജഗദീഷ് ഉയ്ക്ക പ്രധാനമന്ത്രിയുടെ ഓഫീസ്, എയര്‍ലൈന്‍ ഓഫീസുകള്‍, റെയില്‍വേ മന്ത്രി, ഡിജിപി തുടങ്ങിയവര്‍ക്ക് ജഗദീഷ് ഉയ്ക്ക ഇ മെയില്‍ അയച്ചിട്ടുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വ്യാജ ബോംബ് ഭീഷണി ഉയര്‍ത്തുന്നവരെ വിമാനയാത്രയില്‍ നിന്ന് ബാന്‍ ചെയ്യാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് കേന്ദ്ര സര്‍ക്കാര്‍.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം