യുപിഐയില്‍ ബില്ല് അടച്ചതിന് സൈനികര്‍ക്ക് മര്‍ദ്ദനം; മേജറിന്റെ കൈയ്ക്കും തലയ്ക്കും ഗുരുതര പരിക്ക്

യുപിഐ വഴി ഭക്ഷണത്തിന്റെ ബില്ലടച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ആര്‍മി മേജറിനും 16 സൈനികര്‍ക്കും മര്‍ദ്ദനമേറ്റു. പഞ്ചാബിലെ മനാലി -റോപര്‍ റോഡില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. മര്‍ദ്ദനമേറ്റ സൈനികര്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മേജറിന്റെ തലയ്ക്കും കൈകള്‍ക്കും ഗുരുതര പരിക്കുണ്ട്.

മനാലിയില്‍ സംഘടിപ്പിച്ച മാരത്തണില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ മേജറും സൈനികരും ഭക്ഷണം കഴിക്കാനായി വഴിയില്‍ കണ്ട ഒരു ദാബയില്‍ കയറി. ഭക്ഷണം കഴിച്ചിറങ്ങിയ സൈനികര്‍ യുപിഐ വഴി പണമടക്കാന്‍ ശ്രമിച്ചതോടെ ദാബയുടെ ഉടമസ്ഥന്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. യുപിഐ വഴി ബില്ലടക്കരുതെന്നും പണമായി നല്‍കണമെന്നും ദാബയുടെ ഉടമസ്ഥന്‍ ആവശ്യപ്പെട്ടു.

തങ്ങളുടെ കൈയില്‍ പണമില്ലെന്നും യുപിഐ വഴി മാത്രമേ പണം നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നും സൈനികര്‍ അറിയിച്ചു. തുടര്‍ന്ന് യുപിഐ വഴി സൈനികര്‍ പണവും നല്‍കി. എന്നാല്‍ ദാബയുടെ ഉടമ വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നു. യുപിഐ വഴി പണം നല്‍കിയാല്‍ നികുതി കൂടി നല്‍കണമെന്നായിരുന്നു ഉടമയുടെ വാദം.

എന്നാല്‍ കൂടുതല്‍ പണം നല്‍കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയതോടെ സൈനികര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ദാബ ഉടമയുടെ നേതൃത്വത്തില്‍ 35 പേരോളം വരുന്ന സംഘം സൈനികരെ ഇരുമ്പ് വടികള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ലഡാക്ക് സ്‌കൗട്ട്‌സിലെ മേജര്‍ സച്ചിന്‍ സിംഗ് കുന്താലിനും 16 സൈനികര്‍ക്കുമാണ് മര്‍ദ്ദനമേറ്റത്.

സംഭവത്തെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദാബയുടെ മാനേജര്‍ ഉള്‍പ്പെടെ നാല് പേര്‍ സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായിട്ടുണ്ട്. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ