യുപിഐയില്‍ ബില്ല് അടച്ചതിന് സൈനികര്‍ക്ക് മര്‍ദ്ദനം; മേജറിന്റെ കൈയ്ക്കും തലയ്ക്കും ഗുരുതര പരിക്ക്

യുപിഐ വഴി ഭക്ഷണത്തിന്റെ ബില്ലടച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ആര്‍മി മേജറിനും 16 സൈനികര്‍ക്കും മര്‍ദ്ദനമേറ്റു. പഞ്ചാബിലെ മനാലി -റോപര്‍ റോഡില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. മര്‍ദ്ദനമേറ്റ സൈനികര്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മേജറിന്റെ തലയ്ക്കും കൈകള്‍ക്കും ഗുരുതര പരിക്കുണ്ട്.

മനാലിയില്‍ സംഘടിപ്പിച്ച മാരത്തണില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ മേജറും സൈനികരും ഭക്ഷണം കഴിക്കാനായി വഴിയില്‍ കണ്ട ഒരു ദാബയില്‍ കയറി. ഭക്ഷണം കഴിച്ചിറങ്ങിയ സൈനികര്‍ യുപിഐ വഴി പണമടക്കാന്‍ ശ്രമിച്ചതോടെ ദാബയുടെ ഉടമസ്ഥന്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. യുപിഐ വഴി ബില്ലടക്കരുതെന്നും പണമായി നല്‍കണമെന്നും ദാബയുടെ ഉടമസ്ഥന്‍ ആവശ്യപ്പെട്ടു.

തങ്ങളുടെ കൈയില്‍ പണമില്ലെന്നും യുപിഐ വഴി മാത്രമേ പണം നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നും സൈനികര്‍ അറിയിച്ചു. തുടര്‍ന്ന് യുപിഐ വഴി സൈനികര്‍ പണവും നല്‍കി. എന്നാല്‍ ദാബയുടെ ഉടമ വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നു. യുപിഐ വഴി പണം നല്‍കിയാല്‍ നികുതി കൂടി നല്‍കണമെന്നായിരുന്നു ഉടമയുടെ വാദം.

എന്നാല്‍ കൂടുതല്‍ പണം നല്‍കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയതോടെ സൈനികര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ദാബ ഉടമയുടെ നേതൃത്വത്തില്‍ 35 പേരോളം വരുന്ന സംഘം സൈനികരെ ഇരുമ്പ് വടികള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ലഡാക്ക് സ്‌കൗട്ട്‌സിലെ മേജര്‍ സച്ചിന്‍ സിംഗ് കുന്താലിനും 16 സൈനികര്‍ക്കുമാണ് മര്‍ദ്ദനമേറ്റത്.

സംഭവത്തെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദാബയുടെ മാനേജര്‍ ഉള്‍പ്പെടെ നാല് പേര്‍ സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായിട്ടുണ്ട്. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി