വിവാദങ്ങള്‍ തീരുന്നില്ല ; ജസ്റ്റിസ് ലോയയുടെ മകന്റെ വാര്‍ത്താസമ്മേളനം സംഘടിപ്പിച്ചത് അമിത് ഷായോ? ആരോപണമുയര്‍ത്തി സമൂഹ മാധ്യമങ്ങള്‍

അച്ഛന്‍റെ മരണത്തില്‍ പരാതിയില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് ലോയയുടെ മകന്‍ അനൂജ് ലോയ വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തിനുപിന്നില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയ. മുംബൈയിലെ പ്രമുഖ അഭിഭാഷക സ്ഥാപനമായ നായിക് ആന്‍സ് നായികിലാണ് വാര്‍ത്താ സമ്മേളനം സംഘടിപ്പിച്ചിരുന്നത്. സഹോദരന്‍ പ്രതീക് ഭണ്ഡാരിയും അഭിഭാഷകനായ അമീത് ബി നായികും ,മുന്‍ ജില്ലാ ജഡ്ജിയും ജസ്റ്റിസ് ലോയയുടെ സുഹൃത്തുമായ കെ ബി ഖട്ടക് എന്നിവരാണ് അനൂജിനോപ്പം വാര്‍ത്താ സമ്മേളനത്തിലുണ്ടായിരുന്നത്.

വാര്‍ത്താസമ്മേളനം മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തതിനു പിന്നാലെയാണ് ഇത് സംഘടിപ്പിച്ചതിന് പിന്നില്‍ അമിത് ഷായെന്ന ചോദ്യമുയര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ചില മാധ്യമപ്രവര്‍ത്തകര്‍ രംഗത്തുവന്നത്. അമിത് ഷാ പ്രതിയായ സൊറാബുദ്ദീന്‍ വധക്കേസിന്റെ വിചാരണ നടക്കുന്ന വേളയിലാണ് ജസ്റ്റിസ് ലോയ കൊല്ലപ്പെടുന്നത്. വിചാരണ വേളയില്‍ ലോയയുടെ അപ്രതീക്ഷിത മരണത്തിനു പിന്നില്‍ അമിത് ഷായാണെന്ന ആരോപണം അന്ന് മുതല്‍ ഉയര്‍ന്നു വന്നിരുന്നു.

ന്യൂസ്‌ലോണ്ടറി ലേഖകനായ ജാസ് ഒബ്‌റോയിയാണ് വാര്‍ത്താസമ്മേളനത്തിന് പിന്നില്‍ അമിത് ഷായല്ലേയെന്ന ചോദ്യമുയര്‍ത്തി ആദ്യം രംഗത്തുവന്നത്. എബിപി ന്യൂസ് പുറത്തുവിട്ട ദൃശ്യങ്ങളും ഇതിന് തെളിവായി ഇദ്ദേഹം നല്‍കുന്നു.

ഇതേ ആരോപണം ഉന്നയിച്ച് പ്രശാന്ത് ഭൂഷണ്‍ ഗൗരവ് പാന്തി എന്നിവരും തുടര്‍ന്ന് രംഗത്തുവന്നിരുന്നു.

എബിപി ന്യൂസ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ അമിത് ഷായുടെ പേര് പറയുന്നുണ്ടെന്നാണ് ആരോപണവുമായി രംഗത്തുവന്നവര്‍ പറയുന്നത്.അതേസമയം അങ്ങനെ അമിത് ഷായുടെ പേര് പറയുന്നുണ്ടെങ്കില്‍ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ അത് വാര്‍ത്ത നല്‍കുകയില്ലേ എന്ന മറുചോദ്യവും ചിലര്‍ ഉന്നയിക്കുന്നു.

എന്നാല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട എബിപി ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ തന്നെ ജസ്റ്റിസ് ഖട്ടക് പറയുന്നത് അമിത് ഷായുടെ പേരല്ല, വാര്‍ത്താസമ്മേളനം സംഘടിപ്പിച്ച അഭിഭാഷകനായ അമിത് നായികിനെ സൂചിപ്പിച്ചതാണെന്ന വാദവുമായി രംഗത്തുവന്നു.

എന്തായാലും ജസ്റ്റിസ് ലോയയുടെ ആകസ്മിക മരണം വരുത്തിവച്ച വിവാദങ്ങള്‍ ഉത്തരേന്ത്യയില്‍ കത്തിപ്പടരകുയാണ്. വിവാദങ്ങളെല്ലാം ചെന്നവസാനിക്കുന്നത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായിലുമാണ്. സുപ്രീംകോടതിയില്‍ പെട്ടെന്നുണ്ടായ പ്രതിസന്ധിക്കുള്ള ഒരു കാരണം സൊറാബുദ്ദീന്‍ വധക്കേസുമായും ജസ്റ്റിസ് ലോയയും മരണവുമായിരുന്നു. ആ പ്രതിസന്ധിക്ക് പരിഹാരം ഇതുവരെയും ഉണ്ടായിട്ടില്ലെന്നും ചിന്തിക്കേണ്ട കാര്യമാണ്.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ