മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ക്യാപ്റ്റൻ അമരീന്ദ്രൻ സിംഗിനെ മാറ്റിയെങ്കിലും പഞ്ചാബ് കോൺഗ്രസിലെ പ്രതിസന്ധി രൂക്ഷമാവുന്നു. 2022 ൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ എന്ത് വില കൊടുത്തും കോൺഗ്രസ് അദ്ധ്യക്ഷൻ നവ്ജ്യോതി സിംഗ് സിദ്ദു മുഖ്യമന്ത്രിയാവുന്നത് തടയുമെന്ന് അമരീന്ദ്രർ സിംഗ് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ സിദ്ദുവിനെതിരെ ഏതിർ സ്ഥാനാർത്ഥിയെ നിർത്തുമെന്നും അമരീന്ദ്രർ സിംഗ് പറഞ്ഞു. സിദ്ദുവുമായുള്ള രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമായതോടെയാണ് തിരഞ്ഞെടുപ്പിന് ആറ് മാസം മാത്രം ബാക്കി നിൽക്കെ അമരീന്ദ്രർ സിംഗിന് രാജിവെയ്ക്കേണ്ടി വന്നത്. സിദ്ദു അനുയായികളായ എം.എൽ.എമാർ മുഖ്യമന്ത്രിക്കെതിരെ തിരഞ്ഞതോടെ ഗവർണറെ കണ്ട് രാജി പ്രഖ്യാപിക്കുകയായിരുന്നു.
സിദ്ദുവിന് പാക് ബന്ധം ഉണ്ടെന്നും സിദ്ദു രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ അമരീന്ദർ സിംഗ് ആരോപിച്ചിരുന്നു. സിദ്ദു ഒരു ദുരന്തമാണെന്നും അമരീന്ദർ സിംഗ് തുറന്നടിച്ചു.