സിദ്ദിഖ് കാപ്പനെ രഹസ്യമായി ഡല്‍ഹി എയിംസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു; യു.പിയിലേക്ക് കൊണ്ടുപോയതായി ഭാര്യ റെയ്‌ഹാനത്ത്

മലയാളി  മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പനെ ഡല്‍ഹി എയിംസില്‍ നിന്ന് രഹസ്യമായി ഡിസ്ചാര്‍ജ് ചെയ്തു യുപിയിലേക്ക് കൊണ്ടുപോയതായി ഭാര്യ റെയ്‌ഹാനത്ത്. കുടുംബത്തെയോ അഭിഭാഷകനെയോ അറിയിക്കാതെ അതീവരഹസ്യമായി യുപിയിലെ മധുര ജയിലിലേക്ക് മാറ്റിയതായി റെയ്‌ഹാനത്ത് മക്തൂബ് മീഡിയയോട് പറഞ്ഞു.

കോവിഡ് പോസിറ്റീവായ സിദ്ധിഖ് കാപ്പനെ സുപ്രീംകോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഡല്‍ഹിയില എയിംസിലേക്ക് മാറ്റിയത്. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ഏപ്രിൽ 30ന്  എയിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു . എന്നാല്‍  ചികിത്സയിൽ കഴിയുന്ന സിദ്ദിഖ് കാപ്പനെ കാണാൻ കുടുംബത്തെ അനുവദിച്ചിരുന്നില്ല.  ഇതിനെതിരെ കുടുംബം മഥുര കോടതിയിൽ ഹർജി നൽകുകയും ചെയ്തു. യുപി ഹൈക്കോടതി ചീഫ് ജസ്റ്റിന് കത്ത് നൽകിയതായും കാപ്പന്റെ ഭാര്യ വ്യക്തമാക്കി.

“”വാർഡിന് മുന്നില്‍ കാവൽ നിൽക്കുന്ന പൊലീസുകാരൻ ഞങ്ങളെ തടഞ്ഞു. എന്റെ ഭർത്താവിനെ കാണാൻ കേരളത്തിൽ നിന്ന് വന്നതെന്ന് ഞാൻ എന്ന് അദ്ദേഹത്തോട് പറഞ്ഞു. സിദ്ദിഖുമായി ഒന്നു  സംസാരിച്ചതിന് ശേഷം മടങ്ങുമെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥൻ എന്‍റെയും മകന്റെയും ആധാർ കാർഡിന്റെയും ഫോട്ടോയെടുത്ത് വാർഡിനുള്ളിലേക്ക് പോയി. തിരിച്ചു വന്ന അദ്ദേഹം ചികിത്സയിൽ കഴിയുന്ന തടവുകാർക്ക് ജയിലിനു പുറത്തുള്ള ബന്ധുക്കളെയോ അഭിഭാഷകരെയോ കാണാൻ കഴിയില്ലെന്നാണ്  ജയിൽ നിയമം എന്നറിയിച്ചു. വൈകുന്നേരം 6 മണി വരെ ആശുപത്രിയിൽ കാത്തുനിന്നു””.  പിന്നീട്  ഒരു  പരിചയക്കാരന്റെ വീട്ടിലേക്ക് മടങ്ങിയാതയും റെയ്‌ഹാനത്ത് പറഞ്ഞു.

കാപ്പന് മികച്ച ചികിത്സ ലഭ്യമാക്കാനായി  ഡല്യി‍ഹിയിലേക്ക് മാറ്റണമെന്ന് വ്യക്തമാക്കിയിറക്കിയ ഉത്തരവിലാണ് കുടുംബത്തെ കാണാന്‍ അനുവദിക്കണമെന്ന്  പരമോന്നതകോടതി ചൂണ്ടികാട്ടിയത്. കാപ്പനെ കാണാൻ കുടുംബത്തെ അനുവദിക്കണമെന്ന് സുപ്രീംകോടതി പരാമർശമുണ്ടായിട്ടും പൊലീസുകാർ സമ്മതിക്കുന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി