"ശിവസേന ഒരിക്കലും ഞങ്ങളുടെ ശത്രുവായിരുന്നില്ല": ബന്ധം പുതുക്കുന്നതിനെ കുറിച്ച്‌ ദേവേന്ദ്ര ഫഡ്‌നാവിസ്

ശിവസേന ഒരിക്കലും ബി.ജെ.പിയുടെ ശത്രുവായിരുന്നില്ലെന്ന് പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. രണ്ട് മുൻ സഖ്യകക്ഷികൾ വീണ്ടും ഒരുമിച്ച് വരാൻ സാദ്ധ്യതയുണ്ടോ എന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് സാഹചര്യം കണക്കിലെടുത്ത് ഉചിതമായ തീരുമാനം എടുക്കുമെന്ന് ഫഡ്‌നാവിസ് പറഞ്ഞു.

“ഞങ്ങൾ (സേനയും ബിജെപിയും) ഒരിക്കലും ശത്രുക്കളായിരുന്നില്ല. അവർ ഞങ്ങളുടെ സുഹൃത്തുക്കളാണ് എന്നാൽ അവർക്കെതിരെ പോരാടിയ ആളുകളുമായി ചേർന്ന് അവർ ഒന്നിച്ച് ഒരു സർക്കാർ രൂപീകരിച്ചു, അവർ ഞങ്ങളെ വിട്ടുപോയി,” കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും സേനയുമായുള്ള ഒത്തുതീർപ്പിനെക്കുറിച്ചും ചോദിച്ചപ്പോൾ ഫഡ്നാവിസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.”രാഷ്ട്രീയത്തിൽ നിലവിലുള്ള സാഹചര്യങ്ങൾക്കനുസരിച്ചാണ് തീരുമാനങ്ങൾ എടുക്കുക,” ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു.

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ‌സി‌പി) നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ സ്വീകരിച്ച നടപടികൾക്കിടയിലാണ് സൗഹൃദ പ്രഖ്യാപനം.

മഹാരാഷ്ട്രയിലെ ത്രികക്ഷി സഖ്യം അസ്ഥിരപ്പെടുത്തുന്നതിനായി പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേന്ദ്ര ഏജൻസിളെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ശിവസേനയും എൻസിപിയും ആരോപിച്ചിരുന്നു. സഖ്യകക്ഷിയായ കോൺഗ്രസ് നേതാക്കൾ ശിവസേനക്കെതിരെ നടത്തിയ ചില പരാമർശങ്ങൾ സഖ്യകക്ഷികൾക്കിടയിൽ വിള്ളലുണ്ടെന്ന റിപ്പോർട്ടുകൾക്ക് കാരണമായി. എന്നാൽ അടുത്ത അഞ്ച് വർഷത്തേക്ക് ഉദ്ധവ് താക്കറെ നയിക്കുന്ന സഖ്യത്തിനൊപ്പമാണ് തങ്ങളെന്ന് കോൺഗ്രസ് പിന്നീട് വ്യക്തമാക്കി.

ഈ ആഴ്ച ആദ്യം എൻ‌സി‌പി നേതാവ് ശരദ് പവാർ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ സന്ദർശിച്ചിരുന്നു. അതേ ദിവസം കാബിനറ്റ് മന്ത്രി ജീതേന്ദ്ര അവാദ്, ആഭ്യന്തരമന്ത്രി ദിലീപ് വാൾസ് പാട്ടീൽ, ആദിത്യ താക്കറെ തുടങ്ങിയ നേതാക്കളും അദ്ദേഹത്തെ കണ്ടു.

കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താക്കറെ ഒറ്റത്തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് ഒരു വ്യക്തിഗത മീറ്റിംഗ് ആണെന്ന് വിശദീകരിച്ച ശിവസേന രാഷ്ട്രീയ ബന്ധങ്ങൾക്കപ്പുറം വ്യക്തിബന്ധങ്ങളെ വിലമതിക്കുന്നുവെന്നും പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ