പീഡനത്തിന് ഇരയായി അമ്മയായി, 'സിംഗിള്‍ മദര്‍' ആയി ജീവിക്കുന്നത് ദുരിതം, മരിക്കാന്‍ അനുവദിക്കുമോ' എന്ന് 17കാരി

ലൈംഗീക ചുഷണത്തിന് ഇരയായി ഗര്‍ഭിണിയായ പതിനേഴുകാരി മരിക്കാന്‍ അനുമതി തേടി അധികൃതരുടെ മുന്നില്‍. പശ്ചിമ ബംഗാളിലെ കിഴക്കന്‍ മിഡ്‌നാപൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് ജീവനൊടുക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യവുമായി ജില്ലാ അധികൃതരുടെ മുമ്പിലെത്തിയത്. ജില്ലാ മജിസട്രേറ്റിന്റെ പരാതി പരിഹാര സെല്ലിലാണ് പെണ്‍കുട്ടി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

മജിസ്‌ട്രേറ്റിന്‍ പരാതി പരിഹാര സെല്ലില്‍ നിന്നുമാണ് പെണ്‍കുട്ടിയുടെ അപേക്ഷ ലഭിക്കുന്നതെന്നും ഗ്രാമത്തില്‍ നിന്നുള്ള ഒരു യുവാവാണ് വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നും സുതഹാത പൊലീസ് സ്റ്റേഷന്‍ ഓഫീസ് ഇന്‍ ചാര്‍ജ്ജ് ജലേഷ്വര്‍ തിവാരി പറഞ്ഞു.

അവിവാഹിതയായി അമ്മയായി തുടരാന്‍ പെണ്‍കുട്ടിക്ക് താത്പര്യമില്ലാത്തതിനാലാണ് ഇത്തരത്തില്‍ ഒരു അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതെന്നും തിവാരി അഭിപ്രായപ്പെട്ടു.

പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ പീഡിപ്പിച്ച യുവാവിനെതിരെയും കുടുംബത്തിനെതിരെയും രംഗത്തുവന്നു. പെണ്‍കുട്ടി ഗര്‍ഭിണി ആണെന്നറിഞ്ഞതിനുശേഷം യുവാവ് പെണ്‍കുട്ടിയെ കല്ല്യാണം കഴിക്കാമെന്ന് പറഞ്ഞിരുന്നു.യുവാവിന്റെ കുടുംബവും ഇതിന് സമ്മതിച്ചിരുന്നു.എന്നാല്‍ പീന്നിട് കല്ല്യാണത്തില്‍ നിന്നും അവര്‍ പിന്മാറുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മ ആരോപിക്കുന്നു.

പെണ്‍കുട്ടിയെ ലൈംഗീകമായ ചൂഷണം ചെയ്ത യുവാവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും യുവാവിന്റെ പിതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പശ്ചിമബംഗാള്‍ മനുഷ്യവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി