പീഡനത്തിന് ഇരയായി അമ്മയായി, 'സിംഗിള്‍ മദര്‍' ആയി ജീവിക്കുന്നത് ദുരിതം, മരിക്കാന്‍ അനുവദിക്കുമോ' എന്ന് 17കാരി

ലൈംഗീക ചുഷണത്തിന് ഇരയായി ഗര്‍ഭിണിയായ പതിനേഴുകാരി മരിക്കാന്‍ അനുമതി തേടി അധികൃതരുടെ മുന്നില്‍. പശ്ചിമ ബംഗാളിലെ കിഴക്കന്‍ മിഡ്‌നാപൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് ജീവനൊടുക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യവുമായി ജില്ലാ അധികൃതരുടെ മുമ്പിലെത്തിയത്. ജില്ലാ മജിസട്രേറ്റിന്റെ പരാതി പരിഹാര സെല്ലിലാണ് പെണ്‍കുട്ടി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

മജിസ്‌ട്രേറ്റിന്‍ പരാതി പരിഹാര സെല്ലില്‍ നിന്നുമാണ് പെണ്‍കുട്ടിയുടെ അപേക്ഷ ലഭിക്കുന്നതെന്നും ഗ്രാമത്തില്‍ നിന്നുള്ള ഒരു യുവാവാണ് വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നും സുതഹാത പൊലീസ് സ്റ്റേഷന്‍ ഓഫീസ് ഇന്‍ ചാര്‍ജ്ജ് ജലേഷ്വര്‍ തിവാരി പറഞ്ഞു.

അവിവാഹിതയായി അമ്മയായി തുടരാന്‍ പെണ്‍കുട്ടിക്ക് താത്പര്യമില്ലാത്തതിനാലാണ് ഇത്തരത്തില്‍ ഒരു അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതെന്നും തിവാരി അഭിപ്രായപ്പെട്ടു.

പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ പീഡിപ്പിച്ച യുവാവിനെതിരെയും കുടുംബത്തിനെതിരെയും രംഗത്തുവന്നു. പെണ്‍കുട്ടി ഗര്‍ഭിണി ആണെന്നറിഞ്ഞതിനുശേഷം യുവാവ് പെണ്‍കുട്ടിയെ കല്ല്യാണം കഴിക്കാമെന്ന് പറഞ്ഞിരുന്നു.യുവാവിന്റെ കുടുംബവും ഇതിന് സമ്മതിച്ചിരുന്നു.എന്നാല്‍ പീന്നിട് കല്ല്യാണത്തില്‍ നിന്നും അവര്‍ പിന്മാറുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മ ആരോപിക്കുന്നു.

പെണ്‍കുട്ടിയെ ലൈംഗീകമായ ചൂഷണം ചെയ്ത യുവാവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും യുവാവിന്റെ പിതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പശ്ചിമബംഗാള്‍ മനുഷ്യവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

Latest Stories

സച്ചിൻ റെക്കോഡുകൾ തകർക്കുന്നത് ലോകം കണ്ടപ്പോൾ, ഒരു കൊച്ചുകുട്ടി തന്റെ അച്ഛൻ വീടിനടുത്ത് ഒരു ക്രിക്കറ്റ് പിച്ച് നിർമ്മിക്കുന്നത് കണ്ടു...

മുരുകഭക്ത സമ്മേളനത്തില്‍ വര്‍ഗീയവിദ്വേഷമുണ്ടാക്കി; കലാപത്തിനും അക്രമത്തിനും പ്രേരിപ്പിച്ചു; കെ. അണ്ണാമലൈക്കെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്

IND VS ENG: തിരക്കുകൂട്ടുന്ന കാര്യത്തിൽ അവൻ ഷാഹിദ് അഫ്രീദിയെ പോലെ: ഇന്ത്യൻ താരത്തെ പാകിസ്ഥാൻ മുൻ കളിക്കാരനുമായി താരതമ്യം ചെയ്ത് ശ്രീലങ്കൻ ഇതിഹാസം

കൂലിയിൽ രജനിക്ക് എതിരാളി ആമിറോ, ലോകി എന്നടാ പണ്ണ പോറെ, ആവേശം നിറച്ച് എറ്റവും പുതിയ പോസ്റ്റർ, ആരാധകരുടെ പ്രവചനം ഇങ്ങനെ

‘വീണാ ജോർജ് ആരോഗ്യ മേഖലയ്ക്ക് വേണ്ടി രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്യുന്ന മന്ത്രി, ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമം'; പിന്തുണയുമായി മന്ത്രി ആർ ബിന്ദു

'കണ്ണീരായി ബിന്ദു.... നെഞ്ചുപൊട്ടി അലറിക്കരഞ്ഞ് മക്കൾ'; കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിനെ യാത്രയാക്കി നാട്

നിപ, മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം; പൂനെയില്‍ നിന്നുള്ള സ്ഥിരീകരണത്തിന് മുമ്പ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ നടപടി, നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

IND VS ENG: എന്റെ... എന്റെ... എന്ന് മാത്രമാണ് എപ്പോഴും അവന്റെ ചിന്ത, അതിനാൽ ഈ കളിയിലും അവനിൽനിന്ന് പിഴവുകൾ പ്രതീക്ഷിക്കാം; ഇന്ത്യൻ താരത്തെ കുറിച്ച് സങ്കക്കാര

പോക്സോ കേസ് പ്രതിയെ പുതിയ പടത്തിൽ നൃത്തസംവിധായകനാക്കി, നയൻതാരയ്ക്കും വിഘ്നേഷ് ശിവനും രൂക്ഷവിമർശനം, പ്രതികരിച്ച് ​ഗായിക ചിന്മയിയും

കോട്ടയം മെഡിക്കൽ കോളേജ് അപകടം; പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രിയുടെ സുരക്ഷ കൂട്ടി