പീഡനത്തിന് ഇരയായി അമ്മയായി, 'സിംഗിള്‍ മദര്‍' ആയി ജീവിക്കുന്നത് ദുരിതം, മരിക്കാന്‍ അനുവദിക്കുമോ' എന്ന് 17കാരി

ലൈംഗീക ചുഷണത്തിന് ഇരയായി ഗര്‍ഭിണിയായ പതിനേഴുകാരി മരിക്കാന്‍ അനുമതി തേടി അധികൃതരുടെ മുന്നില്‍. പശ്ചിമ ബംഗാളിലെ കിഴക്കന്‍ മിഡ്‌നാപൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് ജീവനൊടുക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യവുമായി ജില്ലാ അധികൃതരുടെ മുമ്പിലെത്തിയത്. ജില്ലാ മജിസട്രേറ്റിന്റെ പരാതി പരിഹാര സെല്ലിലാണ് പെണ്‍കുട്ടി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

മജിസ്‌ട്രേറ്റിന്‍ പരാതി പരിഹാര സെല്ലില്‍ നിന്നുമാണ് പെണ്‍കുട്ടിയുടെ അപേക്ഷ ലഭിക്കുന്നതെന്നും ഗ്രാമത്തില്‍ നിന്നുള്ള ഒരു യുവാവാണ് വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നും സുതഹാത പൊലീസ് സ്റ്റേഷന്‍ ഓഫീസ് ഇന്‍ ചാര്‍ജ്ജ് ജലേഷ്വര്‍ തിവാരി പറഞ്ഞു.

അവിവാഹിതയായി അമ്മയായി തുടരാന്‍ പെണ്‍കുട്ടിക്ക് താത്പര്യമില്ലാത്തതിനാലാണ് ഇത്തരത്തില്‍ ഒരു അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതെന്നും തിവാരി അഭിപ്രായപ്പെട്ടു.

പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ പീഡിപ്പിച്ച യുവാവിനെതിരെയും കുടുംബത്തിനെതിരെയും രംഗത്തുവന്നു. പെണ്‍കുട്ടി ഗര്‍ഭിണി ആണെന്നറിഞ്ഞതിനുശേഷം യുവാവ് പെണ്‍കുട്ടിയെ കല്ല്യാണം കഴിക്കാമെന്ന് പറഞ്ഞിരുന്നു.യുവാവിന്റെ കുടുംബവും ഇതിന് സമ്മതിച്ചിരുന്നു.എന്നാല്‍ പീന്നിട് കല്ല്യാണത്തില്‍ നിന്നും അവര്‍ പിന്മാറുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മ ആരോപിക്കുന്നു.

പെണ്‍കുട്ടിയെ ലൈംഗീകമായ ചൂഷണം ചെയ്ത യുവാവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും യുവാവിന്റെ പിതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പശ്ചിമബംഗാള്‍ മനുഷ്യവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

Latest Stories

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി