ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണ നാളെ ബംഗളൂരുവിലെത്തും

ലൈംഗിക പീഡന പരാതിയില്‍ പ്രതിയായ ഹാസനിലെ സിറ്റിംഗ് എംപിയും എന്‍ഡിഎയുടെ ലോക്‌സഭ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണ ഇന്ത്യയിലേക്ക് തിരിച്ചതായി റിപ്പോര്‍ട്ട്. നാളെ പുലര്‍ച്ചയോടെ ബംഗളൂരുവിലെത്തുന്ന പ്രജ്വല്‍ രാവിലെ 10ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്നാണ് വിവരം.

കേസില്‍ രാജ്യം വിട്ടതിന് പിന്നാലെ പ്രജ്വലിനെതിരെ ബ്ലൂകോര്‍ണര്‍ നോട്ടീസ് ഉള്‍പ്പെടെ പുറപ്പെടുവിച്ചിരുന്നു. 11.20ന് പ്രജ്വല്‍ മ്യൂണിച്ചില്‍ നിന്ന് ബംഗളൂരുവിലേക്ക് വിമാനം കയറിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രില്‍ 26ന് ആയിരുന്നു ഹാസനിലെ ലോക്‌സഭ തിരഞ്ഞെടുപ്പ്. ഇതിന് പിന്നാലെയാണ് പ്രജ്വല്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

വീഡിയോ ക്ലിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയതിന് പിന്നാലെ പ്രജ്വലിനെതിരെ പീഡന പരാതികളും പൊലീസിന് ലഭിച്ചു. തുടര്‍ന്ന് പ്രജ്വല്‍ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് രാജ്യം വിടുകയായിരുന്നു. രണ്ടായിരത്തിലേറെ വീഡിയോ ദൃശ്യങ്ങളാണ് പ്രജ്വലിന്റേതായി പുറത്തുവന്നത്.

Latest Stories

എന്നെ കളിയാക്കുന്നവർ ആദ്യം ഞാൻ ചെയ്യുന്ന വർക്കൗട്ടിൽ മൂന്നണ്ണമെങ്കിലും ചെയ്തു കാണിക്കൂ: സാമന്ത

ജനാധിപത്യത്തെ അട്ടിമറിച്ചവര്‍ ഇപ്പോള്‍ ഭരണഘടനാ സംരക്ഷകര്‍ ചമയുന്നു; കോണഗ്രസ് ജനങ്ങളോട് കാണിച്ച് കൊടും ക്രൂരതകള്‍ക്ക് എണ്ണമില്ലെന്ന് പ്രള്‍ഹാദ് ജോഷി

ഒന്നാമനെ മറികടന്ന് നിയമനം, സംസ്ഥാന പോലീസിന്റെ തലപ്പത്ത് റവാഡ ചന്ദ്രശേഖർ, കൂത്തുപറമ്പ് വെടിവയ്പിന് ഉത്തരവിട്ട പഴയ കണ്ണൂർ എസ്പി

ഇസുസുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തെ പിന്തുടര്‍ന്ന അഞ്ച് പേര്‍ അറസ്റ്റില്‍; രജിസ്‌ട്രേഷന്‍ നമ്പരില്ലാത്ത വാഹനത്തില്‍ വാക്കിടോക്കിയും

റിഷഭ് പന്തിനെ ഇനി പുറത്താക്കാൻ കഴിയില്ല, നല്ലപോലെ കളിച്ചില്ലെങ്കിൽ പണി കിട്ടുക ആ താരത്തിന്, മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ ക്രിക്കറ്റർ

'റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പിൽ വെടിവെപ്പ് നടത്തിയ ഉദ്യോഗസ്ഥൻ, നിയമനം സർക്കാർ വിശദീകരിക്കണം'; ചരിത്രം ഓർമിപ്പിച്ച് പി ജയരാജൻ

ആവശ്യമരുന്നും ഉപകരണങ്ങളുമില്ല; കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളുടെയും സ്ഥിതി ശോചനീയം; ഡോക്ടര്‍ ഹാരീസ് ചിറക്കലിനെ ബലിമൃഗമാകാന്‍ വിട്ടുനല്‍കില്ലെന്ന് ചെന്നിത്തല

ചൈനയിലും പാകിസ്ഥാനിലും കണ്ണുവെയ്ക്കാന്‍ 52 മിലിട്ടറി സാറ്റ്‌ലൈറ്റുകള്‍; 27000 കോടി രൂപയുടെ ഉപഗ്രഹ വിക്ഷേപണം പദ്ധതി വേഗത്തിലാക്കാന്‍ ഇന്ത്യ; ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പ്രതിരോധം കടുപ്പിച്ച് രാജ്യം

കിടപ്പുമുറിയിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി; മരിച്ചത് നഴ്‌സിങ് സൂപ്രണ്ടും ഭർത്താവും, മൃതദേഹത്തിന് സമീപം സിറിഞ്ച്

അച്ഛനുണ്ടാക്കി വെച്ചത് അച്ഛന്റെ റിട്ടയർമെന്റ് ലെെഫിനാണ്, എനിക്കൊരു സഹായമായി അത് കാണും; പക്ഷെ അതിന്റെ പേരിൽ പണിയെടുക്കാതിരിക്കാൻ പറ്റില്ല : മാധവ് സുരേഷ്