ഇന്‍ഷുറന്‍സ് തുകയ്ക്കായി സ്വന്തം കാര്‍ കത്തിച്ചു; സി.സി.ടി.വി ചതിച്ചു, ബി.ജെ.പി ജില്ലാ സെക്രട്ടറി അറസ്റ്റില്‍

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി കാര്‍ കത്തിച്ച് പൊലീസില്‍ പരാതി നല്‍കിയ ബിജെപി ജില്ലാ സെക്രട്ടറി അറസ്റ്റില്‍. ബിജെപി തിരുവള്ളൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി സതീഷ് കുമാര്‍ (48) ആണ് അറസ്റ്റിലായത്.

ഈ മാസം 14ന് രാത്രിയിലായിരുന്നു സംഭവം. ചെന്നൈ മധുരവായല്‍ കൃഷ്ണാനഗറിലെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിക്കുകയും എന്നാല്‍ മറ്റാരോ കത്തിച്ചതാണെന്ന തരത്തില്‍ കുടുംബം പരാതി നല്‍കുകയുമായിരുന്നു. പിന്നീട് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്.

വെള്ള ഷര്‍ട്ടണിഞ്ഞയാള്‍ എത്തി വാഹനം പരിശോധിക്കുന്നതായി സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്. പിന്നീട് ഇരുണ്ട നിറത്തിലുള്ള വസ്ത്രം ധരിച്ചയാള്‍ എത്തുകയും കാറിനുചുറ്റും എന്തോ ഒഴിക്കുന്നതുപോലെയും കാണാം. പിന്നീട് നിമിഷങ്ങള്‍ക്കകം കാര്‍ ആളിക്കത്തുകയും വീടുകളില്‍ നിന്ന് ആളുകള്‍ പുറത്തേക്ക് വരുന്നതും വിഡിയോയില്‍ വ്യക്തമാണ്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ