കോവിഡ് വാക്സിൻ വിതരണം സുഗമമാക്കുമെന്ന് ഉറപ്പുനൽകി സെറം ഇൻസ്റ്റിറ്റ്യൂട്ടും, ഭാരത് ബയോടെക്കും

കോവിഡ് വാക്സിൻ വിതരണം സുഗമമാക്കുമെന്ന് ഉറപ്പ് നല്‍കി  സെറം ഇൻസ്റ്റിറ്റ്യൂട്ടും, ഭാരത് ബയോടെക്കും. തങ്ങളുടെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ദൗത്യം എന്നത് ജീവൻ രക്ഷിക്കുക എന്നതാണെന്നും മരുന്ന് നിർമ്മാതാക്കൾ അറിയിച്ചു. രണ്ട് സ്ഥാപനങ്ങളുടെയും കൊറോണ വൈറസ് വാക്സിനുകൾ രാജ്യത്ത് ഉപയോഗിക്കുന്നതിനുള്ള അനുമതി ഈ ആഴ്ച കേന്ദ്ര സർക്കാർ നൽകിയിരുന്നു.

ഇന്ത്യയിലെയും ലോകത്തിലെയും ജനങ്ങളുടെ ജീവിതവും ഉപജീവനവും സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ദൗത്യം എന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഭാരത് ബയോടെക്കും പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

രണ്ട് കോവിഡ്-19 വാക്സിനുകൾക്ക് അടിയന്തര ഉപയോഗ അംഗീകാരം ഇപ്പോൾ ഇന്ത്യയിൽ നൽകിയിട്ടുണ്ട്. വാക്‌സിൻ ഏറ്റവും ആവശ്യമുള്ള ജനവിഭാഗങ്ങൾക്ക് ഉയർന്ന നിലവാരമുള്ളതും സുരക്ഷിതവും ഫലപ്രദവുമായ വാക്സിനുകൾ ലഭിക്കുക എന്ന ലക്ഷ്യത്തോടെ ഉത്പാദനം, വിതരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും എന്നും പ്രസ്താവനയിൽ പറഞ്ഞു.

“രണ്ട് കമ്പനികളും ഈ പ്രവർത്തനത്തിൽ പൂർണമായും ഏർപ്പെട്ടിട്ടുണ്ട്, വാക്സിനുകളുടെ സുഗമമായ വിതരണം ഉറപ്പാക്കേണ്ടത് രാജ്യത്തോടും ലോകത്തോടുമുള്ള ഞങ്ങളുടെ കടമയായി കണക്കാക്കുന്നു. രണ്ട് കമ്പനികളും തങ്ങളുടെ കോവിഡ്-19 വാക്സിനുകളുടെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തപോലെ തുടരുന്നു,” വാക്‌സിൻ നിർമ്മാതാക്കൾ പറഞ്ഞു.

Latest Stories

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്