സുരക്ഷാവീഴ്ച, സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ഉണ്ടാകും; കേന്ദ്ര- സംസ്ഥാന അന്വേഷണം മരവിപ്പിച്ചു

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയില്‍ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് സാദ്ധ്യത. പഞ്ചാബ് സര്‍ക്കാരിന്റെയും കേന്ദ്രത്തിന്റെയും അന്വേഷണം താത്കാലികമായി കോടതി മരവിപ്പിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

മുതിര്‍ന്ന അഭിഭാഷകനായ മനീന്ദര്‍ സിംഗാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച വിഷയത്തില്‍ എസ്പിജി നിയമപ്രകാരമുള്ള കേസായതിനാല്‍ പഞ്ചാബ് സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിന് സാധുതയില്ല എന്ന് മനീന്ദര്‍ സിംഗ് ചൂണ്ടിക്കാട്ടി. അനുകൊണ്ട് തന്നെ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ ഒരു അന്വേഷണം വേണം എന്ന് മനീന്ദര്‍ സിംഗ് വാദിക്കുകയായിരുന്നു.

മനീന്ദര്‍ സിംഗിന്റെ വാദത്തോട് കേന്ദ്രവും ഏതാണ്ട് യോജിക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. കഴിഞ്ഞ ദിവസം കേന്ദ്രം ക്യാബിനറ്റ് സെക്രട്ടറിയേറ്റിലെ സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണം തുടരണമെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്തയുടെ വാദം. എന്നാല്‍ സുപ്രീംകോടതി മേല്‍നോട്ടലുള്ള അന്വേഷണത്തിന് തയ്യാറാണ് എന്നും, സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ട് എന്നും പഞ്ചാബ് സമ്മതിക്കുകയായിരുന്നു. വീഴ്ചയുടെ ഉത്തരവാദികളെ കണ്ടെത്താന്‍ ഏതന്വേഷണത്തിന് തയ്യാറെന്നും പഞ്ചാബ് സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.

പഞ്ചാബ് സര്‍ക്കാരിന്റെ വാദത്തില്‍ കേന്ദ്രത്തിന്റെ നിലപാട് കോടതി തേടി. എന്നാല്‍ തിങ്കളാഴ്ച രേഖകള്‍ പരിശോധിച്ച് തീരുമാനം അറിയിക്കാമെന്നായിരുന്നു കേന്ദ്രം വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.

കേസ് പരിഗണിക്കുന്നതു വരെ പ്രധാനമന്ത്രിയുടെ യാത്ര സംബന്ധിച്ച എല്ലാ തെളിവുകളും രേഖകളും ശേഖരിക്കണം. ഇതിന്റെ ഉത്തരവാദിത്വം പഞ്ചാബ് ഹൈക്കോടതി രജിസ്ട്രാറിന് ആയിരിക്കും. സംസ്ഥാന ഡിജിപിയും എന്‍ഐഎ ഡയറക്ടറും രജിസ്ട്രാര്‍ ജനറലിന് എല്ലാ സഹായങ്ങളും ചെയ്യണം എന്നും താത്കാലിക ഉത്തരവില്‍ സുപ്രീംകോടതി വ്യക്തമാക്കി. കേന്ദ്രവും, പഞ്ചാബ് സര്‍ക്കാരും പ്രഖ്യാപിച്ച അന്വേഷണം താത്കാലികമായി നിര്‍ത്തിവെയ്ക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം