സുരക്ഷാവീഴ്ച, സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ഉണ്ടാകും; കേന്ദ്ര- സംസ്ഥാന അന്വേഷണം മരവിപ്പിച്ചു

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയില്‍ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് സാദ്ധ്യത. പഞ്ചാബ് സര്‍ക്കാരിന്റെയും കേന്ദ്രത്തിന്റെയും അന്വേഷണം താത്കാലികമായി കോടതി മരവിപ്പിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

മുതിര്‍ന്ന അഭിഭാഷകനായ മനീന്ദര്‍ സിംഗാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച വിഷയത്തില്‍ എസ്പിജി നിയമപ്രകാരമുള്ള കേസായതിനാല്‍ പഞ്ചാബ് സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിന് സാധുതയില്ല എന്ന് മനീന്ദര്‍ സിംഗ് ചൂണ്ടിക്കാട്ടി. അനുകൊണ്ട് തന്നെ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ ഒരു അന്വേഷണം വേണം എന്ന് മനീന്ദര്‍ സിംഗ് വാദിക്കുകയായിരുന്നു.

മനീന്ദര്‍ സിംഗിന്റെ വാദത്തോട് കേന്ദ്രവും ഏതാണ്ട് യോജിക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. കഴിഞ്ഞ ദിവസം കേന്ദ്രം ക്യാബിനറ്റ് സെക്രട്ടറിയേറ്റിലെ സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണം തുടരണമെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്തയുടെ വാദം. എന്നാല്‍ സുപ്രീംകോടതി മേല്‍നോട്ടലുള്ള അന്വേഷണത്തിന് തയ്യാറാണ് എന്നും, സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ട് എന്നും പഞ്ചാബ് സമ്മതിക്കുകയായിരുന്നു. വീഴ്ചയുടെ ഉത്തരവാദികളെ കണ്ടെത്താന്‍ ഏതന്വേഷണത്തിന് തയ്യാറെന്നും പഞ്ചാബ് സര്‍ക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.

പഞ്ചാബ് സര്‍ക്കാരിന്റെ വാദത്തില്‍ കേന്ദ്രത്തിന്റെ നിലപാട് കോടതി തേടി. എന്നാല്‍ തിങ്കളാഴ്ച രേഖകള്‍ പരിശോധിച്ച് തീരുമാനം അറിയിക്കാമെന്നായിരുന്നു കേന്ദ്രം വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.

കേസ് പരിഗണിക്കുന്നതു വരെ പ്രധാനമന്ത്രിയുടെ യാത്ര സംബന്ധിച്ച എല്ലാ തെളിവുകളും രേഖകളും ശേഖരിക്കണം. ഇതിന്റെ ഉത്തരവാദിത്വം പഞ്ചാബ് ഹൈക്കോടതി രജിസ്ട്രാറിന് ആയിരിക്കും. സംസ്ഥാന ഡിജിപിയും എന്‍ഐഎ ഡയറക്ടറും രജിസ്ട്രാര്‍ ജനറലിന് എല്ലാ സഹായങ്ങളും ചെയ്യണം എന്നും താത്കാലിക ഉത്തരവില്‍ സുപ്രീംകോടതി വ്യക്തമാക്കി. കേന്ദ്രവും, പഞ്ചാബ് സര്‍ക്കാരും പ്രഖ്യാപിച്ച അന്വേഷണം താത്കാലികമായി നിര്‍ത്തിവെയ്ക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി