ഒളിച്ചുകളിച്ച് ഇന്‍ഫോസിസിലെ പുള്ളിപ്പുലി; മൈസൂരു ക്യാമ്പസില്‍ ഡ്രോണ്‍ക്യാമറ നിരീക്ഷണം; കൂടുകള്‍ സ്ഥാപിച്ചു; മലയാളി കുടുംബങ്ങളും ഭീതിയില്‍

ഇന്‍ഫോസിസ് കാംപസില്‍ കണ്ടെത്തിയ പുള്ളിപ്പുലിയെ പിടികൂടാനുള്ള ശ്രമം ഇന്നും തുടരും.
വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ലിയോപാഡ് ടാസ്‌ക് ഫോഴ്സ് സംഘമാണ് പുലിക്കായി പരിശോധന തുടരുന്നത്. ഇന്നലെ ഡ്രോണ്‍ ക്യാമറയടക്കമെത്തിച്ച് പരിശോധിച്ചിട്ടും കൂടുതല്‍ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

380 ഏക്കര്‍ വിസ്തൃതിയിലാണ് കാംപസ്. ഇവിടെയെല്ലാം ഡ്രോണ്‍ക്യാമറ ഉപയോഗിച്ച് പരിശോധിക്കുന്നുണ്ട്. പുലിയെ കണ്ടതിനെത്തുടര്‍ന്ന് കാംപസിനകത്ത് 12 ഉയര്‍ന്നനിലവാരമുള്ള സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചു. രണ്ട് കൂടുകളും സ്ഥാപിച്ചു. പരിശോധന തുടരുമെന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഐ.ബി. പ്രഭു അറിയിച്ചു.

പുലിയെ പിടികൂടാനാകാത്തതോടെ ക്രിസ്മസ് അവധിക്ക് നാട്ടില്‍പ്പോയവരോട് വര്‍ക്ക് ഫ്രം ഹോമില്‍ തുടരാനാണ് എച്ച്.ആര്‍. വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പുലിയുടെ വരവ് മലയാളികളെയും ഭീതിയിലാക്കിയിട്ടുണ്ട്. മൈസൂരുവിലെ ഇന്‍ഫോസിസ് ഗ്ലോബല്‍ എജുക്കേഷന്‍ സെന്ററില്‍ പരിശീലനം നേടുന്നവരും ജീവനക്കാരുമായി ഏകദേശം 1300-നടുത്തുപേര്‍ മലയാളികളാണ്. കൂടാതെ കാംപസ് കോമ്പൗണ്ടിന്റെ പുറത്തുള്ള വില്ലകളിലും മലയാളി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരും പുലി ഭീതിയിലാണ്.

380 ഏക്കര്‍ വിസ്തൃതിയാണ് കാംപസിനുള്ളത്. വനംവകുപ്പ് കൂടുതല്‍ ജീവനക്കാരെ വിന്യസിക്കുകയും പ്രധാനമേഖലകളില്‍ കൂടുതല്‍ കെണികള്‍ സ്ഥാപിക്കുകയും ചെയ്തതായി മൈസൂരു ഡിവിഷന്‍ ചീഫ് ഫോറസ്റ്റ് ഓഫീസര്‍ മാലതി പ്രിയ അറിയിച്ചു. ഹെബ്ബാള്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയക്ക് സമീപം സ്ഥിതിചെയ്യുന്ന കാംപസ് പുള്ളിപ്പുലികളുടെ ആവാസകേന്ദ്രമെന്നറിയപ്പെടുന്ന സംരക്ഷിതവനത്തിനു സമീപമാണ്.

Latest Stories

‘പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതിയെ പങ്കെടുപ്പിച്ചത് ശരിയായില്ല, നടപടി എടുക്കും’; മന്ത്രി വി ശിവന്‍കുട്ടി

മുഖ്യമന്ത്രി മലപ്പുറം ജില്ലയെ അപമാനിച്ചു; പരാമര്‍ശം ആര്‍എസ്എസ് അജണ്ട; പിണറായുടെ യാത്ര സംഘപരിവാര്‍ തോണിയില്‍; ആഞ്ഞടിച്ച് വിഡി സതീശന്‍

മുടി മോശമായാല്‍ കാലില്‍ വെടി വയ്ക്കുമെന്ന് അഭിഷേക് പറഞ്ഞു, ശരിക്കും വെടിവച്ചു, പത്ത് ദിവസത്തോളം നടക്കാനായില്ല..; വെളിപ്പെടുത്തി ഹെയര്‍ സ്റ്റൈലിസ്റ്റ്

'സര്‍ക്കാരിന്റെ സംഭാവന സര്‍ക്കുലര്‍ ജനാധിപത്യ വിരുദ്ധമെന്ന് കോണ്‍ഗ്രസ്'; ഇത്തരം പിരിവ് ഉത്തരവാദിത്തവും വിശ്വാസ്യതയും ഇല്ലാതാക്കുമെന്ന് കോണ്‍ഗ്രസ്

'തെറ്റിദ്ധാരണ പരത്തുന്നു, ഇതൊന്നും അറിയാത്തവരല്ല ചില കമൻ്റുകൾ ഇറക്കുന്നത്'; പാർവതിക്ക് മറുപടിയുമായി സജി ചെറിയാൻ

'പിണറായി വിജയൻ കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനും, വി എസ് അച്യുതാനന്ദനെ വഞ്ചിച്ചതിൻ്റെ ഫലമാണ് മുഖ്യമന്ത്രി സ്ഥാനം'; പി വി അൻവർ

അമിത് ഷാ എത്രതവണ എത്തിയാലും ബിജെപിക്ക് തമിഴ്‌നാട്ടില്‍ ഭരണംകിട്ടില്ല; ഒരു കോമാളിക്കൂട്ടത്തിനും ഡിഎംകെ മുന്നണിയെ തോല്‍പ്പിക്കാന്‍ കഴിയില്ല; വെല്ലുവിളിച്ച് എംകെ സ്റ്റാലിന്‍

വേടനോട് ഒരു അഭ്യര്‍ത്ഥന..; കുറിപ്പുമായി 'മൂണ്‍ വാക്ക്' തിരക്കഥാകൃത്ത്; ചര്‍ച്ചയാകുന്നു

'ദേശീയപാത ചീട്ടുകൊട്ടാരം പോലെ തകരുന്നു, കോടിക്കണക്കിന് രൂപയുടെ അഴിമതിയുണ്ടായി'; വിമർശിച്ച് വി ഡി സതീശൻ

'വെറുപ്പുളവാക്കുന്ന മ്ലേച്ഛത'; അടിച്ചു പിരിഞ്ഞതിന് പിന്നാലെ ട്രംപ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോകകോടീശ്വരന്‍; മസ്‌കിന്റെ പ്രതികരണത്തെ പുച്ഛിച്ച് വൈറ്റ് ഹൗസ്‌