ഉന്നാവൊ അപകടം; അന്വേഷണം പൂര്‍ത്തിയാക്കാന്‍ സി.ബി.ഐയ്ക്ക് സുപ്രീം കോടതി രണ്ടാഴ്ച കൂടി സമയം  നല്‍കി

ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സേംഗര്‍ പ്രതിയായ ഉന്നാവൊ ബലാത്സംഗ കേസിലെ പരാതിക്കാരി അപകടത്തില്‍ പെട്ട സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിബിഐയ്ക്ക് സുപ്രീം കോടതി രണ്ടാഴ്ചത്തെ സമയം കൂടി നല്‍കി.

അപകടത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരവാസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ നാലാഴ്ചത്തെ സമയം വേണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ അഭിഭാഷകനും ഗുരുതരാവസ്ഥയിലാണെന്ന് സിബിഐ കോടതിയില്‍ പറഞ്ഞു. എന്നാല്‍ കോടതി രണ്ടാഴ്ചത്തെ സമയം മാത്രം നീട്ടി നല്‍കുകയായിരുന്നു. അഭിഭാഷകന്റെ ചികിത്സാ ചെലവിലേക്കായി ഇടക്കാല ആശ്വാസമായി അഞ്ച് ലക്ഷം രൂപ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നല്‍കാനും കോടതി ഉത്തരവിട്ടു.

ജൂലായ് 28-നാണു പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറില്‍ റായ്ബറേലിയില്‍വെച്ച് ട്രക്കിടിച്ചത്. ബലാത്സംഗക്കേസ് അട്ടിമറിക്കുന്നതിനായി മുന്‍ ബി.ജെ.പി. എം.എല്‍.എ. കുല്‍ദീപ് സിങ് സേംഗറും കൂട്ടാളികളും ആസൂത്രണം ചെയ്തതാണ് അപകടമെന്നാണു പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. തുടര്‍ന്ന് ഇയാളടക്കം പത്തുപേര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി സി.ബി.ഐ. കേസെടുത്തിരുന്നു. അപകടത്തില്‍ ബലാത്സംഗ കേസിലെ സാക്ഷികൂടിയായ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിച്ചിരുന്നു.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയേയും അഭിഭാഷകനേയും ലഖ്നൗവിലെ ആശുപത്രിയില്‍ നിന്ന് സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം ഡല്‍ഹി എയിംസിലേക്ക് മാറ്റിയിരുന്നു. ബലാത്സംഗ കേസടക്കം ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റുകയും ചെയ്തു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം