ഗർഭിണികളായ സ്ത്രീകളെ ജോലിക്ക് അയോഗ്യരാക്കിയ മാർഗനിർദ്ദേശങ്ങൾ പിൻവലിച്ച് എസ്.ബി.ഐ

മൂന്ന് മാസത്തിലധികം ഗർഭിണികളായ സ്ത്രീകളെ ജോലിയിൽ നിന്ന് തടഞ്ഞതിന് ഡൽഹി വനിതാ കമ്മീഷൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നോട്ടീസ് അയച്ചു. എസ്‌ബിഐ ഗർഭിണികളായ സ്ത്രീകളെ “താത്കാലികമായി അയോഗ്യർ” എന്ന് വിളിച്ചതായി കമ്മീഷൻ ചെയർപേഴ്‌സൺ സ്വാതി മലിവാൾ ട്വീറ്റ് ചെയ്തു. ബാങ്കിന്റെ നടപടി വിവേചനപരവും നിയമവിരുദ്ധവുമാണെന്നും ഇത് നിയമപ്രകാരം നൽകുന്ന പ്രസവാനുകൂല്യങ്ങളെ ബാധിക്കുമെന്നും അവർ പറഞ്ഞു. ഇതിന് പിന്നാലെ ഗർഭിണികളെ ജോലിയിൽ വിലക്കിക്കൊണ്ടുള്ള മാർഗനിർദേശങ്ങൾ എസ്ബിഐ പിൻവലിച്ചു.

“സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 3 മാസത്തിലധികം ഗർഭിണികളായ സ്ത്രീകളെ സേവനത്തിൽ ചേരുന്നതിൽ നിന്ന് തടയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായാണ് അറിയാൻ കഴിഞ്ഞത്, അവരെ ‘താത്കാലികമായി അയോഗ്യർ’ എന്ന് വിശേഷിപ്പിച്ചു. ഇത് വിവേചനപരവും നിയമവിരുദ്ധവുമാണ്. ഈ സ്ത്രീ വിരുദ്ധത പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ അവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.” സ്വാതി മലിവാൾ പറഞ്ഞു.

ഡിസംബർ 31-ന് എസ്ബിഐ പുറത്തിറക്കിയ സർക്കുലറിൽ മൂന്ന് മാസത്തിലധികം ഗർഭിണികളായ സ്ത്രീകളെ, കൃത്യമായ നടപടിക്രമങ്ങളിലൂടെ തിരഞ്ഞെടുത്തിട്ടും ജോലിയിൽ ചേരുന്നതിൽ നിന്ന് വിലക്കിയതായി ഡൽഹി വനിതാ കമ്മീഷൻ എംഎസ് മലിവാൾ ട്വീറ്റ് ചെയ്ത നോട്ടീസിൽ പറഞ്ഞു.

“ഗർഭിണികളെ താൽക്കാലികമായി അയോഗ്യരായി കണക്കാക്കുമെന്നും കുട്ടി ജനിച്ച് നാല് മാസത്തിനുള്ളിൽ അവരെ വീണ്ടും ജോലിയിൽ ചേരാൻ അനുവദിക്കുമെന്നും സർക്കുലറിൽ പറയുന്നു,” വനിതാ കമ്മീഷൻ പറഞ്ഞു.

“ഒരു സ്ത്രീ ഉദ്യോഗാർത്ഥി മൂന്ന് മാസം ഗർഭിണിയാണെങ്കിൽ, അവളെ താൽക്കാലികമായി അയോഗ്യയായി കണക്കാക്കുമെന്നും അവളെ ജോലിയിൽ ഉടൻ ചേരാൻ അനുവദിക്കില്ലെന്നും പ്രസ്താവിക്കുന്ന നിയമങ്ങൾ ബാങ്ക് രൂപപ്പെടുത്തിയതായി അറിഞ്ഞു. ഇത് വളരെ ഗൗരവമുള്ള കാര്യമാണ്. ബാങ്കിന്റെ ഈ നടപടി വിവേചനപരവും നിയമവിരുദ്ധവുമാണെന്ന് തോന്നുന്നു, കാരണം ഇത് സാമൂഹ്യ സുരക്ഷാ കോഡ്, 2020 പ്രകാരം നൽകിയിട്ടുള്ള പ്രസവ ആനുകൂല്യങ്ങൾക്ക് വിരുദ്ധമാണ്,” വനിതാ കമ്മീഷൻ നോട്ടീസിൽ പറയുന്നു.

ഈ മാർഗ്ഗനിർദ്ദേശങ്ങൾ എങ്ങനെ രൂപീകരിച്ചുവെന്നതിന് പിന്നിലെ പ്രക്രിയ വിശദീകരിക്കാനും അവ അംഗീകരിച്ച ഉദ്യോഗസ്ഥരുടെ പേരുകൾ നൽകാനും വനിതാ കമ്മീഷൻ എസ്ബിഐയോട് ആവശ്യപ്പെട്ടു.

“…ഗർഭം മൂന്ന് മാസത്തിൽ കൂടുതലാണെങ്കിൽ, ഉദ്യോഗാർത്ഥിയെ താൽക്കാലികമായി അയോഗ്യയായി കണക്കാക്കും, കൂടാതെ കുഞ്ഞ് ജനിച്ച് നാല് മാസത്തിനുള്ളിൽ അവളെ ചേരാൻ അനുവദിക്കും.” എന്ന് ഡിസംബർ 31-ന് പ്രസിദ്ധീകരിച്ച എസ്ബിഐയുടെ ഏറ്റവും പുതിയ മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ പറയുന്നു.

എന്നാൽ വിമർശനങ്ങൾ നേരിട്ടതിന് പിന്നാലെ ഗർഭിണികൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പിൻവലിച്ചതായി എസ്ബിഐ ഇന്ന് വൈകുന്നേരം ട്വീറ്റ് ചെയ്തു. ഗർഭിണികളായ സ്ത്രീകളുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച പുതുക്കിയ നിർദ്ദേശങ്ങൾ പിൻവലിച്ചതായി എസ്ബിഐ അറിയിച്ചു.

നേരത്തെ, ആറ് മാസം വരെ ഗർഭിണിയായ സ്ത്രീകൾക്ക് എസ്ബിഐയിൽ ചേരാൻ ചില വ്യവസ്ഥകൾ പ്രകാരം അനുമതി നൽകിയിരുന്നു, ആ ഘട്ടത്തിൽ ജോലിയിൽ പ്രവേശിക്കുന്നത് ആരോഗ്യത്തെ ബാധിക്കില്ലെന്ന് ഗൈനക്കോളജിസ്റ്റിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങുന്നത് ഉൾപ്പെടെയായിരുന്നു വ്യവസ്ഥകൾ.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു