ബീഫ് കഴിക്കുന്നതിൽ സവർക്കറിന് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല: കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്

2024ൽ വീണ്ടും അധികാരത്തിലെത്തിയാൽ ബിജെപി ഭരണഘടന മാറ്റുമെന്നും സംവരണ സമ്പ്രദായം അവസാനിപ്പിക്കുമെന്നും കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ് അവകാശപ്പെട്ടു.

ഭോപ്പാലിൽ ജൻ ജാഗരൺ അഭിയാനിൽ സംസാരിക്കവെ, രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആർഎസ്എസ്) പ്രത്യയശാസ്ത്രവുമായാണ് കോൺഗ്രസിന്റെ പോരാട്ടമുണ്ടെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു.

ഹിന്ദുത്വത്തിന് ഹിന്ദുമതവുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.

ഹിന്ദുത്വത്തിന് ഹിന്ദുമതവുമായി ബന്ധമില്ലെന്ന് വീർ സവർക്കർ തന്റെ പുസ്തകത്തിൽ പറഞ്ഞിരുന്നു. സവർക്കർ പശുവിനെ ഒരിക്കലും മാതാവായി (അമ്മ) കണക്കാക്കിയിരുന്നില്ലെന്നും ബീഫ് കഴിക്കുന്നതിൽ അദ്ദേഹത്തിന് പ്രശ്‌നമുണ്ടായിരുന്നില്ലെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

“ഞങ്ങളുടെ പോരാട്ടം ആർഎസ്എസ് പ്രത്യയശാസ്ത്രത്തോടാണ്. 2024ൽ ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ആദ്യം അവർ ഭരണഘടന മാറ്റുകയും സംവരണം അവസാനിപ്പിക്കുകയും ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രസർക്കാരിന്റെ കെടുകാര്യസ്ഥത തുറന്നുകാട്ടുന്നതിനായി കോൺഗ്രസ് പാർട്ടി നവംബർ 14ന് രാജ്യവ്യാപക പ്രക്ഷോഭ പരിപാടിയായ ‘ജൻ ജാഗരൺ അഭിയാൻ’ ആരംഭിച്ചിരുന്നു.

Latest Stories

നിമിഷപ്രിയയുടെ മോചനം; കാന്തപുരത്തിൻറെ പ്രതിനിധികൾ ഉൾപ്പെടെയുള്ള നയതന്ത്ര സംഘത്തിന് യെമനിലേക്ക് പോകാൻ അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ

IND VS ENG: ഞാൻ ആരാ എന്താ എന്നൊക്കെ ഇപ്പോൾ മനസിലായി കാണും അല്ലെ; ബെൻ ഡക്കറ്റിന്‌ മാസ്സ് മറുപടി നൽകി ആകാശ് ദീപ്

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്; മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് വാദം

IND VS ENG: ബുംറ ഇല്ലെങ്കിൽ എന്താടാ, നിന്റെയൊക്കെ വിക്കറ്റ് എടുക്കാൻ ഈ ഡിഎസ്പി മതി; ഇംഗ്ലണ്ടിനെ തകർത്ത് മുഹമ്മദ് സിറാജ്

നടൻ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടലോടെ സിനിമാലോകം; പോസ്റ്റുമോർട്ടം ഇന്ന്

അവാര്‍ഡ് കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയത പടര്‍ത്താനും; ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനെതിരെ പിണറായി വിജയന്‍

യെസ് ബാങ്ക് തട്ടിപ്പ് കേസ്; അനില്‍ അംബാനിയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ്

IPL 2026: സഞ്ജുവിനായുള്ള പദ്ധതികൾ ഉപേക്ഷിച്ച് സിഎസ്കെ, മറ്റൊരു താരത്തെ ധോണിയുടെ പിൻഗാമിയായി എത്തിക്കാൻ നീക്കം

ഉപകരണങ്ങളോ ഉപകരണഭാഗങ്ങളോ കാണാതായിട്ടില്ല; ആരോഗ്യ മന്ത്രിയുടെ ആരോപണങ്ങള്‍ തള്ളി ഡോ ഹാരിസ് ചിറക്കല്‍

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം; ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി മികച്ച നടി, മികച്ച സഹനടനും സഹനടിയുമായി വിജയരാഘവനും ഉർവ്വശിയും