ബീഫ് കഴിക്കുന്നതിൽ സവർക്കറിന് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല: കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്

2024ൽ വീണ്ടും അധികാരത്തിലെത്തിയാൽ ബിജെപി ഭരണഘടന മാറ്റുമെന്നും സംവരണ സമ്പ്രദായം അവസാനിപ്പിക്കുമെന്നും കോൺഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ് അവകാശപ്പെട്ടു.

ഭോപ്പാലിൽ ജൻ ജാഗരൺ അഭിയാനിൽ സംസാരിക്കവെ, രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആർഎസ്എസ്) പ്രത്യയശാസ്ത്രവുമായാണ് കോൺഗ്രസിന്റെ പോരാട്ടമുണ്ടെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു.

ഹിന്ദുത്വത്തിന് ഹിന്ദുമതവുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.

ഹിന്ദുത്വത്തിന് ഹിന്ദുമതവുമായി ബന്ധമില്ലെന്ന് വീർ സവർക്കർ തന്റെ പുസ്തകത്തിൽ പറഞ്ഞിരുന്നു. സവർക്കർ പശുവിനെ ഒരിക്കലും മാതാവായി (അമ്മ) കണക്കാക്കിയിരുന്നില്ലെന്നും ബീഫ് കഴിക്കുന്നതിൽ അദ്ദേഹത്തിന് പ്രശ്‌നമുണ്ടായിരുന്നില്ലെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

“ഞങ്ങളുടെ പോരാട്ടം ആർഎസ്എസ് പ്രത്യയശാസ്ത്രത്തോടാണ്. 2024ൽ ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ആദ്യം അവർ ഭരണഘടന മാറ്റുകയും സംവരണം അവസാനിപ്പിക്കുകയും ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രസർക്കാരിന്റെ കെടുകാര്യസ്ഥത തുറന്നുകാട്ടുന്നതിനായി കോൺഗ്രസ് പാർട്ടി നവംബർ 14ന് രാജ്യവ്യാപക പ്രക്ഷോഭ പരിപാടിയായ ‘ജൻ ജാഗരൺ അഭിയാൻ’ ആരംഭിച്ചിരുന്നു.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി