കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസ് ആയതുകൊണ്ടാണ് അവരുമായി ചര്‍ച്ച നടത്തിയത്: ജമാ അത്ത് ഇസ്‌ളാമി

കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്ന സംഘടനയാണ് ആര്‍ എസ് എസ് എന്നത് കൊണ്ടാണ് അവരുമായി രാജ്യത്തെ പ്രമുഖ മുസ്‌ളീം സംഘടനകള്‍ ചര്‍ച്ചക്ക് തെയ്യാറായതെന്ന് ജമാ അത്ത് ഇസ്‌ളാമി ഹിന്ദ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ടി ആരിഫലി. ഒരു പ്രമുഖ ദേശീയമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മാസം 14 നാണ് ഡല്‍ഹിയിയില്‍ വച്ച് രാജ്യത്തെ പ്രമുഖ മുസളീം നേതാക്കള്‍ ആര്‍ എസ് എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവതുമായി ചര്‍ച്ച നടത്തിയത്.

ആര്‍ എസ് എസ് കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്ന സംഘടനയാണ് എന്നത് സത്യമാണ്. അത് ഉള്‍ക്കൊണ്ടകൊണ്ടാണ് ഞങ്ങള് ചര്‍ച്ച നടത്തിയത്. മുന്‍ തിരഞ്ഞെടുപ്പ് കണ്‍വീനര്‍ എസ് വൈ ഖുറേഷി, ഡല്‍ഹി മുന്‍ ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ നജീബ് ജംഗ്, ഷാഹിദ് സിദ്ധിഖീ, സയീദ് ഷെര്‍വാണി തുടങ്ങിയവര്‍ കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ തന്നെ ആര്‍ എസ് എസുമായി ചര്‍ച്ച നടത്തിയിരുന്നു.ഈ ചര്‍ച്ചയിലുണ്ടായ തിരുമാനങ്ങള്‍ അവര്‍ രാജ്യത്തങ്ങമുള്ള മുസ്‌ളീം സംഘടനാ നേതൃത്വങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.

ജമാ അത്ത് ഇസ്‌ളാമി ഹിന്ദ്, ജംയുത്തല്‍ ഉലമാ ഹിന്ദിലെ രണ്ടു വിഭാഗങ്ങള്‍ രാജ്യത്തുള്ള പ്രമുഖരായ മുസ്‌ളീം വ്യക്തിത്വങ്ങള്‍ എന്നിവരൊക്കെയാണ് ആര്‍ എസ് എസ് നേതൃത്വവുമായി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്. ആള്‍ക്കൂട്ടക്കൊലപാതകങ്ങളും, വിയോജിക്കുന്നവരുടെ വീടുകള്‍ക്ക് നേരെ ബുള്‍ഡോസര്‍ ചലിക്കുന്നതും ജനാധിപത്യ വിരുദ്ധതയും ഫാസിസവുമാണെന്ന് തങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചുവെന്ന് ആരിഫ് അലി സൂചിപ്പിച്ചു.

കാശി , മഥുര ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടവ ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമാണെന്ന് മോഹന്‍ഭഗവത് തങ്ങളോട് പറഞ്ഞതെന്നും ആരിഫ് അലി വ്യക്തമാക്കി. ജമാ അത്തെ ഇസ്ലാമിയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ കേന്ദ്ര സമിതി എടുത്ത തിരുമാനത്തിന്റെ ഭാഗമായാണ് ആര്‍ എസ് എസ് നേതാവിനെ കണ്ടു ചര്‍ച്ചകള്‍ നടത്തിയതെന്നും വളരെ ആശാവഹമായിരുന്നു ഈ ചര്‍ച്ചകളെന്നും ആരിഫ് അലി പറഞ്ഞു

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ