ജി 20 ഉച്ചകോടിക്കിടെ അക്ഷര്‍ധാം ക്ഷേത്രം സന്ദർശിച്ച് 'ഇന്ത്യയുടെ മരുമകന്‍'; ഡല്‍ഹിയില്‍ ചുറ്റി കറങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യയും

ജി 20 ഉച്ചകോടിയിൽ നിന്ന് ക്ഷേത്ര സന്ദർശനത്തിനായി ഇടവേളയെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷതാ മൂർത്തിയും. ഡൽഹിയിലെ അക്ഷരധാം ക്ഷേത്രമാണ് ഇന്ന് രാവിലെ ഋഷി സുനകും ഭാര്യയും സന്ദർശിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ആയ ശേഷം ആദ്യമായാണ് ഋഷി സുനക് ഇന്ത്യയിലെത്തുന്നത്.

ഹിന്ദു വേരുകളുള്ള ഋഷി സുനക്, ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യയിൽ എത്തിയപ്പോൾ തന്നെ ഇവിടുത്തെ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. തന്റെ ഹിന്ദു വേരുകളിൽ അഭിമാനം പ്രകടിപ്പിച്ച സുനക്, ഇന്ത്യയിലെ ഒരു ക്ഷേത്രം സന്ദർശിക്കാൻ സമയം കണ്ടെത്തുമെന്നും ഇന്നലെ പറഞ്ഞിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെയും ഭാര്യയുടെയും സന്ദർശനത്തിന്റെ ഭാഗമായി അക്ഷര്‍ധാം ക്ഷേത്രത്തിലും പരിസരത്തും സുരക്ഷാ ശക്തമാക്കിയിരുന്നു.

‘ഞാനൊരു ഹിന്ദുവാണ്. ഹിന്ദു ആചാരങ്ങൾ അനുസരിച്ചാണ് വളർന്നത്. രക്ഷാബന്ധൻ ദിനവും ഞങ്ങൾ ആഘോഷിച്ചു. എന്നാൽ ജന്മാഷ്ടമി ആഘോഷിക്കാൻ സമയം കിട്ടിയില്ല. പക്ഷേ, ഇത്തവണ ഒരു ക്ഷേത്രം സന്ദർശിച്ചാൽ ആ കുറവ് നികത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു”-

താനും ഭാര്യ അക്ഷതയും പതിവായി സന്ദർശിച്ചിരുന്ന ഡൽഹി റെസ്റ്റോറന്റുകൾ സന്ദർശിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ഋഷി സുനക് പറഞ്ഞു പറഞ്ഞു.

പ്രധാനമന്ത്രി മോദിയോട് തനിക്ക് വലിയ ബഹുമാനം ഉണ്ടെന്നും ജി 20 വൻ വിജയമാക്കുന്നതിന് അദ്ദേഹത്തെ പിന്തുണയ്ക്കാൻ താൽപ്പര്യമുണ്ടെന്നും സുനക് പറഞ്ഞു. ക്ഷേത്രത്തിലെ പ്രാർത്ഥനകൾക്ക് ശേഷം മറ്റ് ലോക നേതാക്കൾക്കൊപ്പം സുനക് രാജ്ഘട്ടിലേക്ക് പോയി. രാജ്ഘട്ടില്‍ സ്ഥാപിച്ചിരുന്ന പീസ് വോളില്‍ നേതാക്കള്‍ ഒപ്പുവെച്ചു. പിന്നാലെ ഉച്ചകോടി നടപടികൾക്ക് വേണ്ടി നേതാക്കൾ ഭാരത് മണ്ഡപത്തിലേക്ക് മടങ്ങി.

അതേസമയം ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഋഷി സുനകുമായി ചർച്ച നടത്തിയിരുന്നു. ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ആഴത്തിലാക്കാനും നിക്ഷേപം വർദ്ധിപ്പിക്കാനുമുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ജി 20 ഉച്ചകോടി ഇന്ന് സമാപിക്കും. ‘ഒരു ഭാവി’ എന്ന ഉച്ചകോടിയുടെ ശേഷിക്കുന്ന സെഷനിലാണ് ഇന്ന് ചർച്ച നടക്കുന്നത്.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി