സില്‍ക്യാര തുരങ്കത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക്; ഇന്ന് വൈകുന്നേരത്തോടെ തൊഴിലാളികളെ പുറത്തെത്തിച്ചേക്കും

ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരുന്ന സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. 41 തൊഴിലാളികളാണ് തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്നത്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്കരികിലേക്ക് ഇനി 5 മീറ്റര്‍ ദൂരം മാത്രമാണ് അവശേഷിക്കുന്നത്.

തുരങ്കത്തിനുള്ളിലൂടെ കുഴല്‍പ്പാത നിര്‍മ്മിച്ച് അതിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് നിലവില്‍ തുടരുന്നത്. ഇന്ന് വൈകുന്നേരത്തോടെ തൊഴിലാളികളെ പുറത്തെത്തിക്കാനാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മാനുവല്‍ ഡ്രില്ലിംഗ് ആരംഭിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തനം കൂടുല്‍ വേഗത്തിലായത്. ഓഗര്‍ മെഷീന്‍ കോണ്‍ക്രീറ്റ് കമ്പികള്‍ക്കിടയില്‍ കുടുങ്ങിയതോടെ കഴിഞ്ഞ ദിവസങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നിറുത്തി വച്ചിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മാനുവല്‍ ഡ്രില്ലിംഗ് ആരംഭിച്ചത്. തുരങ്കത്തില്‍ വെള്ളിയാഴ്ച കുടുങ്ങിയ ഓഗര്‍ മെഷീനിന്റെ ബ്ലേഡുകള്‍ നീക്കിയ ശേഷമാണ് രക്ഷാപ്രവര്‍ത്തനം വീണ്ടും ആരംഭിച്ചത്. ഇതോടൊപ്പം മലമുകളില്‍ താഴേക്ക് തുരന്നും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 84 മീറ്ററാണ് മുകളില്‍ നിന്ന് തൊഴിലാളികള്‍ വരെയുള്ള ദൂരം. ഇതില്‍ 50 മീറ്റര്‍ പിന്നിട്ടതായും റിപ്പോര്‍ട്ടുണ്ട്.

Latest Stories

'കയ്യടി മാത്രമേയുള്ളൂ, പരാതികളില്ല'; വേടനെ പോലും ഞങ്ങള്‍ സ്വീകരിച്ചുവെന്ന് മന്ത്രി സജി ചെറിയാൻ

'മൂല്യമുള്ള സിനിമകൾ ഇല്ലായിരുന്നു'; ബാലതാരങ്ങൾക്ക് പുരസ്‌കാരം നിഷേധിച്ച സംഭവത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ

'മുന്നാറിൽ നടക്കുന്നത് ഗുണ്ടായിസം, വിനോദസഞ്ചാരിയായ യുവതിയോട് മോശമായി പെരുമാറിയ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും'; മന്ത്രി കെ ബി ഗണേഷ് കുമാർ

'കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗം, അവർക്കും അവസരം കിട്ടണം'; ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ ജൂറിക്കെതിരെ ബാലതാരം ദേവനന്ദ

പിഎം ശ്രീ പദ്ധതി മരവിപ്പിക്കൽ; കേരളം ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തയക്കും, കത്തിന്റെ കരട് മുഖ്യമന്ത്രി പരിശോധിക്കും

കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസ്; മൂന്ന് പ്രതികളെയും വെടിവെച്ച് കീഴ്‌പ്പെടുത്തി പൊലീസ്

'ഇന്ത്യക്കാർ പല്ല് തേക്കുന്നില്ല'; ടൂത്ത് പേസ്റ്റ് വിൽപന കുറഞ്ഞതിൽ വിചിത്ര വാദവുമായി കോൾഗേറ്റ്

സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നാളെ മുതൽ

ഷഫാലിക്ക് ഞാൻ പന്ത് കൊടുത്തത് ആ കാരണം കൊണ്ടാണ്, അതിനു ഫലം കണ്ടു: ഹർമൻപ്രീത് കൗർ

'ബിസിസിഐ എക്കാലത്തും ഒരു പുരുഷാധിപത്യ സംഘടനയാണ്, വനിതാ ക്രിക്കറ്റിനോട് എൻ. ശ്രീനിവാസന് വെറുപ്പാണ് '; വമ്പൻ വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ വനിതാ താരം