സില്‍ക്യാര തുരങ്കത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക്; ഇന്ന് വൈകുന്നേരത്തോടെ തൊഴിലാളികളെ പുറത്തെത്തിച്ചേക്കും

ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരുന്ന സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. 41 തൊഴിലാളികളാണ് തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്നത്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്കരികിലേക്ക് ഇനി 5 മീറ്റര്‍ ദൂരം മാത്രമാണ് അവശേഷിക്കുന്നത്.

തുരങ്കത്തിനുള്ളിലൂടെ കുഴല്‍പ്പാത നിര്‍മ്മിച്ച് അതിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് നിലവില്‍ തുടരുന്നത്. ഇന്ന് വൈകുന്നേരത്തോടെ തൊഴിലാളികളെ പുറത്തെത്തിക്കാനാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മാനുവല്‍ ഡ്രില്ലിംഗ് ആരംഭിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തനം കൂടുല്‍ വേഗത്തിലായത്. ഓഗര്‍ മെഷീന്‍ കോണ്‍ക്രീറ്റ് കമ്പികള്‍ക്കിടയില്‍ കുടുങ്ങിയതോടെ കഴിഞ്ഞ ദിവസങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നിറുത്തി വച്ചിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മാനുവല്‍ ഡ്രില്ലിംഗ് ആരംഭിച്ചത്. തുരങ്കത്തില്‍ വെള്ളിയാഴ്ച കുടുങ്ങിയ ഓഗര്‍ മെഷീനിന്റെ ബ്ലേഡുകള്‍ നീക്കിയ ശേഷമാണ് രക്ഷാപ്രവര്‍ത്തനം വീണ്ടും ആരംഭിച്ചത്. ഇതോടൊപ്പം മലമുകളില്‍ താഴേക്ക് തുരന്നും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 84 മീറ്ററാണ് മുകളില്‍ നിന്ന് തൊഴിലാളികള്‍ വരെയുള്ള ദൂരം. ഇതില്‍ 50 മീറ്റര്‍ പിന്നിട്ടതായും റിപ്പോര്‍ട്ടുണ്ട്.

Latest Stories

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ