രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം, തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ ഇന്ന് രാത്രിയോടെ പുറത്തെത്തിച്ചേക്കും

ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ ഇന്ന് രാത്രിയോടെ പുറത്തെത്തിച്ചേക്കും. തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതിന്റെ അഞ്ച് മീറ്റര്‍ ദൂരത്തില്‍ വരെ പൈപ്പ് സ്ഥാപിച്ചു കഴിഞ്ഞു. പതിമൂന്ന് ദിവസമായി തൊഴിലാളികള്‍ തുരങ്കത്തിലാണ്. ഇവര്‍ ഇപ്പോഴും സുരക്ഷിതരാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

ഡ്രില്ലിംഗ് മെഷിന്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് പ്രതലം തകര്‍ന്നതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിറുത്തി വച്ചിരുന്നു. വീണ്ടും ഡ്രില്ലിംഗ് ആരംഭിച്ച്് രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയായിരുന്നു. ഇനി ഡ്രില്ല്് ചെയ്യാന്‍ അവശേഷിക്കുന്ന ഭാഗങ്ങളില്‍ പാറയോ ലോഹക്കഷ്്ണങ്ങളോ ഇല്ലായെന്ന് റഡാര്‍ പരിശോധനയില്‍ വ്യക്തമാക്കിയിട്ടുണ്ട്്.

കുഴല്‍സ്ഥാപിക്കുന്നത് പൂര്‍ത്തിയായി കഴിഞ്ഞാല്‍ സുരക്ഷാ കുഴലിലിലൂടെ സ്‌ട്രെച്ചറില്‍ ഓരോരുത്തരയായി പുറത്തെത്തിക്കും. ഇതിന്റെ ട്രയലും പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി 41 ആംബുലന്‍സുകളും സജ്ജീകരിച്ചിട്ടുണ്ട്. എയര്‍ലിഫ്റ്റിംഗിലായി ഹെലികോപ്റ്ററുകളും തെയ്യാറായി നില്‍പ്പുണ്ട്.

തൊഴിലാളികളുമായി വാക്കിടോക്കി വഴി രക്ഷാപ്രവര്‍ത്തകര്‍ ആശയ വിനിമയം നടത്തുന്നുണ്ട്. ഉത്തരാഖണ്ഡിലെ ഛാര്‍ധാം റോഡ് പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന തുരങ്കം നവംബര്‍ 12ന് പുലര്‍ച്ചെ നാല് മണിയോടെയാണ് തകര്‍ന്നത്.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി