രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം, തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ ഇന്ന് രാത്രിയോടെ പുറത്തെത്തിച്ചേക്കും

ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ ഇന്ന് രാത്രിയോടെ പുറത്തെത്തിച്ചേക്കും. തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതിന്റെ അഞ്ച് മീറ്റര്‍ ദൂരത്തില്‍ വരെ പൈപ്പ് സ്ഥാപിച്ചു കഴിഞ്ഞു. പതിമൂന്ന് ദിവസമായി തൊഴിലാളികള്‍ തുരങ്കത്തിലാണ്. ഇവര്‍ ഇപ്പോഴും സുരക്ഷിതരാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

ഡ്രില്ലിംഗ് മെഷിന്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് പ്രതലം തകര്‍ന്നതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിറുത്തി വച്ചിരുന്നു. വീണ്ടും ഡ്രില്ലിംഗ് ആരംഭിച്ച്് രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയായിരുന്നു. ഇനി ഡ്രില്ല്് ചെയ്യാന്‍ അവശേഷിക്കുന്ന ഭാഗങ്ങളില്‍ പാറയോ ലോഹക്കഷ്്ണങ്ങളോ ഇല്ലായെന്ന് റഡാര്‍ പരിശോധനയില്‍ വ്യക്തമാക്കിയിട്ടുണ്ട്്.

കുഴല്‍സ്ഥാപിക്കുന്നത് പൂര്‍ത്തിയായി കഴിഞ്ഞാല്‍ സുരക്ഷാ കുഴലിലിലൂടെ സ്‌ട്രെച്ചറില്‍ ഓരോരുത്തരയായി പുറത്തെത്തിക്കും. ഇതിന്റെ ട്രയലും പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി 41 ആംബുലന്‍സുകളും സജ്ജീകരിച്ചിട്ടുണ്ട്. എയര്‍ലിഫ്റ്റിംഗിലായി ഹെലികോപ്റ്ററുകളും തെയ്യാറായി നില്‍പ്പുണ്ട്.

തൊഴിലാളികളുമായി വാക്കിടോക്കി വഴി രക്ഷാപ്രവര്‍ത്തകര്‍ ആശയ വിനിമയം നടത്തുന്നുണ്ട്. ഉത്തരാഖണ്ഡിലെ ഛാര്‍ധാം റോഡ് പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന തുരങ്കം നവംബര്‍ 12ന് പുലര്‍ച്ചെ നാല് മണിയോടെയാണ് തകര്‍ന്നത്.

Latest Stories

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്